Connect with us

kerala

കടലിലെ പ്ലാസ്റ്റിക് സമൃദ്ധി കൂടുന്നത് ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയെന്ന് പഠന റിപ്പോര്‍ട്ടുകള്‍

കൊച്ചി, കോഴിക്കോട് തീരങ്ങളിലെ മലിനീകരണം അപകടകരമാം വിധത്തില്‍

Published

on

തെക്ക് പടിഞ്ഞാറന്‍ കേരള തീരത്ത് സമുദ്രോപരിതലത്തില്‍ മൈക്രോ പ്ലാസ്റ്റികിന്റെ (പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന 5 എം.എം താഴെ വലിപ്പുമള്ള ചെറിയ കണങ്ങള്‍) സമൃദ്ധി ക്രമാതീതമായി കൂടുന്നുണ്ടെന്ന പഠനം നല്‍കുന്ന മുന്നറിയിപ്പ് ഏറെ ഗൗരവതരം. കൊച്ചി, കോഴിക്കോട് സമുദ്ര ഭാഗത്തുള്ള ഉയര്‍ന്ന അളവിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകള്‍ ജൈവികരൂപാന്തരത്തിനു വിധേയമാകാനും ഭക്ഷ്യശ്യംഖയിലേക്ക് കൂടുതലായി കടന്നുകയറുന്നതിനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഫീഷറീസ് യൂണിവേഴ്സ്റ്റിയിലെ ഡോ.കെ രഞ്ജീത്, കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ. ജോര്‍ജ് കെ വര്‍ഗീസ്, വി.ജി നിഖില്‍ എന്നിവരാണ് കേരള തീരത്തെ സമുദ്രോപരിതലത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ച് ഗവേഷണം നടത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ കൊച്ചിയില്‍ ക്യുബിക് മീറ്ററില്‍ 9.89 കണങ്ങളും, കോഴിക്കോട് 8.02 കണങ്ങളും മൈക്രോ പ്ലാസ്റ്റികുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ മറ്റ് തീരങ്ങളെ അപേക്ഷിച്ച് കൂടതലാണെന്ന് മുന്‍ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികളെ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങള്‍ തെറ്റിദ്ധരിച്ച് മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കും. ഇവ പിന്നീട് ഭക്ഷ്യശൃംഖല വഴി മനുഷ്യരിലേക്ക് കൂടുതലായി എത്തും. ഇതുണ്ടാക്കുന്ന പരിണിത ഫലങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. കേരളത്തിന്റ കായലുകളില്‍ കേന്ദ്രീകരിച്ച് ഫീഷറീസ് യൂണിവേഴ്‌സിറ്റി നടത്തിവരുന്ന പഠനത്തില്‍ കക്കയിറച്ചികളില്‍ പ്ലാസ്റ്റികിന്റെ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

കടലിലെ ആവാസവ്യസ്ഥയിലുണ്ടാകുന്ന ജൈവിക രാസ മാറ്റങ്ങളുടെ സാധ്യത മുന്നില്‍കണ്ട് സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. കേരളത്തിലെ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 300 കി.മീ ദൂരത്തില്‍ 5 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള സമുദ്രോപരിതലത്തിലെ മൈക്രോ പ്ലാസ്റ്റികിന്റെ സമൃദ്ധിയാണ് പരിശോധിച്ചത്്. 2016 ലെ അപേക്ഷിച്ച് 2019 ഏഴിരട്ടി വര്‍ധിച്ചതായി പരിശോധനയില്‍ കാണുന്നു. 2016 ല്‍ ക്യൂബിക് മീറ്ററില്‍ 1.25 കണങ്ങള്‍ എന്നത് 2019 ലെത്തുമ്പോള്‍ 7.14 ആയി വര്‍ധിച്ചിട്ടുണ്ട്. പ്രളയത്തില്‍ അടിത്തിട്ടളികയതോടെ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നതാണിതിന് കാരണം. പ്രളയത്തില്‍ കുത്തിയൊലിച്ചെത്തിയ ടണ്‍കണക്കിന് പ്ലാസ്റ്റിക്കുകള്‍കൂടി മൈക്രോ പ്ലാസ്റ്റിക് രൂപത്തിലേക്ക് മാറുന്നതോടെ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അപകടാവസ്ഥയിലെത്തും. മാസങ്ങളുടെ രാസപ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് ചെറുകണങ്ങളായി വിഘടിക്കുന്നത്.

പോളിഎഥിലീന്‍ (37%), പോളിപ്രൊപ്പിലിന്‍ (22%), ഇവ രണ്ടും ചേര്‍ന്ന മിശ്രിതം (10%), എന്നിവയുടെ മൈക്രോ പ്ലാസ്റ്റികുകളാണ് കൂടുതലായി കേരള തീരത്ത് കണ്ടെത്തിയത്. എന്നാല്‍ ഏറെ ദൂഷ്യഫലങ്ങളുണ്ടാക്കുന്ന പോളിയൂറിഥീന്‍(പി.യു), പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി) എന്നിവയുടെ കണങ്ങളും സമുദ്ര ജലത്തില്‍ കലര്‍ന്നത് തീരത്തിന്റെ മലീനീകരണ അപകട സൂചിക രണ്ട് മുതല്‍ അഞ്ച് വരെ ഉയര്‍ത്തിയിട്ടുണ്ട്.

കടലിലെ ആവാസവ്യവസ്ഥയുടെ മലനീകരണ തോത്് പരിശോധിക്കുമ്പോള്‍ കൊച്ചി (2621.98), പൊന്നാനി (2322.26), കോഴിക്കോട് (1820.97) ആണ് ഏറ്റവും കുടുതല്‍ അപകടാവസ്ഥയിലുള്ളത്. ആലപ്പുഴ (1098.31), ചാവക്കാട് (627.18) അപകടാവസ്ഥയിലുമാണ്. കൊല്ലം ഹൈ റിസ്‌ക് ഗ്രൂപ്പിലുമാണ് ഉള്‍പ്പെടുന്നത്.

കടലിലെ വില്ലന്മാര്‍
നീലയും വെള്ളയും

പരിശോധനയില്‍ കണ്ടെത്തിയ മൈക്രോ പ്ലാസ്റ്റിക്കുകളില്‍ അധികവും നീല, വെള്ള നിറത്തിലുള്ളതും നാരുകളുമാണ് (ഫൈബര്‍). സിന്തറ്റിക് വസ്ത്രങ്ങളുടെയും വലകളുടെയും കയറുകളുടെയും ഭാഗങ്ങളായ നാരുകളാണിതിലധികവും. ഫൈബര്‍(49.81%), ഫ്രാഗ്മെന്റ്‌സ് (35.11%), ഫിലിംസ് (15.07%) രൂപങ്ങളിലാണ് മൈക്രോ പ്ലാസ്റ്റിക് കേരളതീരങ്ങളില്‍ അധികവും കണ്ടെത്തിയത്.

crime

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് ക്രൂര മർദനം

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം.

Published

on

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാന്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്‍ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.

കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് തിരൂരില്‍വെച്ച് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

kerala

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

Published

on

രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന 3 രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്.

മുന്നണിയോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

Trending