Connect with us

kerala

കടലിലെ പ്ലാസ്റ്റിക് സമൃദ്ധി കൂടുന്നത് ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയെന്ന് പഠന റിപ്പോര്‍ട്ടുകള്‍

കൊച്ചി, കോഴിക്കോട് തീരങ്ങളിലെ മലിനീകരണം അപകടകരമാം വിധത്തില്‍

Published

on

തെക്ക് പടിഞ്ഞാറന്‍ കേരള തീരത്ത് സമുദ്രോപരിതലത്തില്‍ മൈക്രോ പ്ലാസ്റ്റികിന്റെ (പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന 5 എം.എം താഴെ വലിപ്പുമള്ള ചെറിയ കണങ്ങള്‍) സമൃദ്ധി ക്രമാതീതമായി കൂടുന്നുണ്ടെന്ന പഠനം നല്‍കുന്ന മുന്നറിയിപ്പ് ഏറെ ഗൗരവതരം. കൊച്ചി, കോഴിക്കോട് സമുദ്ര ഭാഗത്തുള്ള ഉയര്‍ന്ന അളവിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകള്‍ ജൈവികരൂപാന്തരത്തിനു വിധേയമാകാനും ഭക്ഷ്യശ്യംഖയിലേക്ക് കൂടുതലായി കടന്നുകയറുന്നതിനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഫീഷറീസ് യൂണിവേഴ്സ്റ്റിയിലെ ഡോ.കെ രഞ്ജീത്, കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ. ജോര്‍ജ് കെ വര്‍ഗീസ്, വി.ജി നിഖില്‍ എന്നിവരാണ് കേരള തീരത്തെ സമുദ്രോപരിതലത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ച് ഗവേഷണം നടത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ കൊച്ചിയില്‍ ക്യുബിക് മീറ്ററില്‍ 9.89 കണങ്ങളും, കോഴിക്കോട് 8.02 കണങ്ങളും മൈക്രോ പ്ലാസ്റ്റികുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ മറ്റ് തീരങ്ങളെ അപേക്ഷിച്ച് കൂടതലാണെന്ന് മുന്‍ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികളെ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങള്‍ തെറ്റിദ്ധരിച്ച് മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കും. ഇവ പിന്നീട് ഭക്ഷ്യശൃംഖല വഴി മനുഷ്യരിലേക്ക് കൂടുതലായി എത്തും. ഇതുണ്ടാക്കുന്ന പരിണിത ഫലങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. കേരളത്തിന്റ കായലുകളില്‍ കേന്ദ്രീകരിച്ച് ഫീഷറീസ് യൂണിവേഴ്‌സിറ്റി നടത്തിവരുന്ന പഠനത്തില്‍ കക്കയിറച്ചികളില്‍ പ്ലാസ്റ്റികിന്റെ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

കടലിലെ ആവാസവ്യസ്ഥയിലുണ്ടാകുന്ന ജൈവിക രാസ മാറ്റങ്ങളുടെ സാധ്യത മുന്നില്‍കണ്ട് സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. കേരളത്തിലെ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 300 കി.മീ ദൂരത്തില്‍ 5 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള സമുദ്രോപരിതലത്തിലെ മൈക്രോ പ്ലാസ്റ്റികിന്റെ സമൃദ്ധിയാണ് പരിശോധിച്ചത്്. 2016 ലെ അപേക്ഷിച്ച് 2019 ഏഴിരട്ടി വര്‍ധിച്ചതായി പരിശോധനയില്‍ കാണുന്നു. 2016 ല്‍ ക്യൂബിക് മീറ്ററില്‍ 1.25 കണങ്ങള്‍ എന്നത് 2019 ലെത്തുമ്പോള്‍ 7.14 ആയി വര്‍ധിച്ചിട്ടുണ്ട്. പ്രളയത്തില്‍ അടിത്തിട്ടളികയതോടെ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നതാണിതിന് കാരണം. പ്രളയത്തില്‍ കുത്തിയൊലിച്ചെത്തിയ ടണ്‍കണക്കിന് പ്ലാസ്റ്റിക്കുകള്‍കൂടി മൈക്രോ പ്ലാസ്റ്റിക് രൂപത്തിലേക്ക് മാറുന്നതോടെ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അപകടാവസ്ഥയിലെത്തും. മാസങ്ങളുടെ രാസപ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് ചെറുകണങ്ങളായി വിഘടിക്കുന്നത്.

പോളിഎഥിലീന്‍ (37%), പോളിപ്രൊപ്പിലിന്‍ (22%), ഇവ രണ്ടും ചേര്‍ന്ന മിശ്രിതം (10%), എന്നിവയുടെ മൈക്രോ പ്ലാസ്റ്റികുകളാണ് കൂടുതലായി കേരള തീരത്ത് കണ്ടെത്തിയത്. എന്നാല്‍ ഏറെ ദൂഷ്യഫലങ്ങളുണ്ടാക്കുന്ന പോളിയൂറിഥീന്‍(പി.യു), പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി) എന്നിവയുടെ കണങ്ങളും സമുദ്ര ജലത്തില്‍ കലര്‍ന്നത് തീരത്തിന്റെ മലീനീകരണ അപകട സൂചിക രണ്ട് മുതല്‍ അഞ്ച് വരെ ഉയര്‍ത്തിയിട്ടുണ്ട്.

കടലിലെ ആവാസവ്യവസ്ഥയുടെ മലനീകരണ തോത്് പരിശോധിക്കുമ്പോള്‍ കൊച്ചി (2621.98), പൊന്നാനി (2322.26), കോഴിക്കോട് (1820.97) ആണ് ഏറ്റവും കുടുതല്‍ അപകടാവസ്ഥയിലുള്ളത്. ആലപ്പുഴ (1098.31), ചാവക്കാട് (627.18) അപകടാവസ്ഥയിലുമാണ്. കൊല്ലം ഹൈ റിസ്‌ക് ഗ്രൂപ്പിലുമാണ് ഉള്‍പ്പെടുന്നത്.

കടലിലെ വില്ലന്മാര്‍
നീലയും വെള്ളയും

പരിശോധനയില്‍ കണ്ടെത്തിയ മൈക്രോ പ്ലാസ്റ്റിക്കുകളില്‍ അധികവും നീല, വെള്ള നിറത്തിലുള്ളതും നാരുകളുമാണ് (ഫൈബര്‍). സിന്തറ്റിക് വസ്ത്രങ്ങളുടെയും വലകളുടെയും കയറുകളുടെയും ഭാഗങ്ങളായ നാരുകളാണിതിലധികവും. ഫൈബര്‍(49.81%), ഫ്രാഗ്മെന്റ്‌സ് (35.11%), ഫിലിംസ് (15.07%) രൂപങ്ങളിലാണ് മൈക്രോ പ്ലാസ്റ്റിക് കേരളതീരങ്ങളില്‍ അധികവും കണ്ടെത്തിയത്.

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

Trending