Connect with us

News

മുങ്ങിയ അന്തര്‍വാഹിനിയിലുള്ളത് 5 കോടീശ്വരന്മാര്‍

മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

Published

on

ഒരു ബ്രിട്ടീഷ് ബിസിനസുകാരന്‍, കപ്പലിന്റെ ഉടമ, പാക്കിസ്താനി ബിസിനസുകാരനും മകനും, ഫ്രഞ്ചുകാരനായ പര്യവേക്ഷകന്‍. എന്നീ അഞ്ചുപേരാണ് മുങ്ങിയ അന്തര്‍വാഹിനിയില്‍ ഉള്ളതെന്ന് വ്യക്തമായി. ഇവരുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ അന്തര്‍വാഹിനി മുങ്ങിയത്. ചെറിയ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിക്ക് 21 അടിയാണ് നീളം. സീറ്റുകളൊന്നുമില്ല. ഇതില്‍ അഞ്ചുപേര്‍ക്ക് മാത്രമേ യാത്രചെയ്യാനാകൂ. രണ്ടുകോടിയോളം രൂപയാണ് ഇതിനായി ഓരോരുത്തരും മുടക്കിയത്. പാക്കിസ്താന്‍കാരനായ ഷഹ്‌സാദാ യാക്കൂബും മകന്‍ സുലൈമാനും ബ്രിട്ടനിലെ എന്‍ഗ്രോം എന്ന പ്രമുഖ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്.
30 മണിക്കൂറിനുള്ള വായു മാത്രമേ അതിലുള്ളൂ എന്നതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ 70 മണിക്കൂര്‍ കടന്നുകഴിഞ്ഞു. അടിയില്‍നിന്ന് അരമണിക്കൂര്‍ ഇടവിട്ട് നേരിയ സംഗീതരൂപത്തിലുള്ള മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

News

ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു

ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

Published

on

ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് സെന്റര്‍ തലവന്‍ അലി ശാദ്മാനി മരണപ്പെട്ടു.

ഈ കൊലയില്‍ ഇസ്രാഈലിനോട് പ്രതികാരം ചെയ്തിരിക്കുമെന്ന് കമാന്‍ഡ് സെന്റര്‍ പ്രതികരിച്ചു. ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശാദ്മാനി.

ഇസ്രാഈല്‍ ആക്രമണത്തില്‍ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശാദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.

Continue Reading

india

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി

ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

Published

on

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന്‍ ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Published

on

വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ക്വാറികള്‍ക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

Continue Reading

Trending