Connect with us

GULF

കെ.എം.സി.സി പ്രീമിയർ സോക്കർ: മന്തി അൽ ജസീറ ട്രോഫി മൈ കെയർ ഫാൽക്കൺ എഫ് സിക്ക്

ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മന്തി അൽ ജസീറ ചാമ്പ്യൻസ് ട്രോഫിയും ഷിഫ അൽ ഖമീസ് മെഡിക്കൽ കോംപ്ലക്സ് നൽകുന്ന 17777 റിയാൽ പ്രൈസ് മണിയും ടോസിലൂടെ ഫാൽക്കൺ എഫ്സി സ്വന്തമാക്കിയത്

Published

on

മുഹമ്മദ് ഷാഫി തിരൂർ 

അസീർ : ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലൈഫ് ടൈം മെട്രോ സ്പോർട്സിനെ
ടോസിലൂടെ മറികടന്ന് മൈകെയർ ഫാൽക്കൺ എഫ്സി കെ.എം.സി.സി പ്രീമിയർ സോക്കർ മന്തി അൽ ജസീറ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടു.

റിസ്‌വാനും ജിബ്സണും റഹീമും ബാറിന് കീഴിൽ വൻ മതിലായി നില കൊണ്ട ആദിലും നയിച്ച മെട്രോ ടീം കലാശക്കളിയുടെ ആദ്യപാദത്തിൽ രണ്ട് ഗോൾ ലീഡ് നേടിയെങ്കിലും അവസാന മിനുട്ടുകളിൽ ഫഹീം അലിയും ഷാനവാസും ഹാഫിസും ജുനൈദും അർഷദും ഉൾപ്പടെ താരനിബിഢമായ മുൻ ചാമ്പ്യൻമാർ നടത്തിയ അവിശ്വസനീയമായ തിരിച്ചു വരവിലൂടെ നേടിയ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ മത്സരം സമനിലയിലാക്കി.

ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മന്തി അൽ ജസീറ ചാമ്പ്യൻസ് ട്രോഫിയും ഷിഫ അൽ ഖമീസ് മെഡിക്കൽ കോംപ്ലക്സ് നൽകുന്ന 17777 റിയാൽ പ്രൈസ് മണിയും ടോസിലൂടെ ഫാൽക്കൺ എഫ്സി സ്വന്തമാക്കിയത്. റണ്ണേഴ്സ്അപ്പിന് റോയൽ ട്രാവൽസ് ട്രോഫ്രിയും റോയ സ്വീറ്റ്സ് നൽകുന്ന 8888 റിയാൽ
പ്രൈസ്മണിയും ലഭിക്കും.

ഒന്നാം സെമിയിൽ അജ്നാസും രാമനും സുബൈറും നയിച്ച കാസ്ക് ഖമീസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫാൽക്കൺ എഫ് സി കലാശപ്പോരിനെത്തിയത്. കേരള താരങ്ങളായ ജിജു ജോസഫും അഫ്സൽ മുത്തുവും മർസൂഖും റാഷിദും കീപ്പർ ഷാനവാസും അണിനിരന്ന ലയൺസ് എഫ്.സിക്കെതിരെ ആധികാരിക ജയം നേടിയാണ് ടീം മെട്രോ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.

ടൂർണമെന്റിലെ വ്യക്തിഗത മികവുകൾക്കുള്ള സമ്മാനങ്ങൾ അർഷിദ്
(ഒന്നാം സെമി മാൻ ഓഫ് ദ മാച്ച്) ജിജോ ജോസഫ് (രണ്ടാം സെമി മാൻ ഓഫ് ദ മാച്ച്) ഹാഫിസ് (ഫൈനൽ മാൻ ഓഫ് ദ മാച്ച്) ആദിൽ (ബെസ്റ്റ് ഗോൾ കീപ്പർ) വർമ്മ (ബെസ്റ്റ് ഡിഫന്റർ) റിസ് വാൻ (ബെസ്റ്റ് പ്ലെയർ ) എന്നിവർ നേടി.

വിജയികൾക്കുള്ള ട്രോഫി കെ എം.സി. സി. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂരും പ്രൈസ് മണി മന്തി അൽ ജസീറ ഡയറക്ടർ കാസിം ചേറൂരും സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്തീൻ കട്ടുപ്പാറയും റണ്ണേഴ്സ് പ്രൈസ് മണിറോയൽ ട്രാവൽസ് മാനേജർ ബഷീർ മലപ്പുറവും സമ്മാനിച്ചു.

ഉബൈദ് അബഹ, സാദിഖ് വാദി ബിൻ ഹഷ്ബൽ, റഫീഖ് സാറ, അഷ്റഫ് ഡി.എച്ച്. എൽ. നിസാർ കരുവൻ തുരുത്തി, റഷീദ് മദീന അസ്കരി, മിസ്‌ വർ മുണ്ടുപറമ്പ എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. ബഷീർ മൂന്നിയൂർ,മുഹമ്മദ് കുട്ടി മാതാപ്പുഴ, മൊയ്തീൻ കട്ടുപ്പാറ ,സിറാജ് വയനാട്, സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി,ഉസ്മാൻ കിളിയമണ്ണിൽ, ഷാഫി തിരൂർ, ശരീഫ് മോങ്ങം, ഉമ്മർ ചെന്നാരിയിൽ, ഹസ്റത്ത് കടലുണ്ടി, മഹറൂഫ് കോഴിക്കോട് എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.

 

GULF

അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം

അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

Published

on

അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

Continue Reading

GULF

മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്

24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും

Published

on

അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.

മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.

മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.

18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു

Continue Reading

GULF

കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു

ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു.

Published

on

കുവൈത്ത് സിറ്റി: ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തിരശ്ചീന ദൃശ്യപരത 100 മീറ്ററില്‍ താഴെയായി കുറയുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനം ഇറാഖിലെ ബസ്‌റയിലേക്ക് തിരിച്ചുവിട്ടു. ഉച്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിച്ചതോടെ വിമാനത്താവളത്തിലെ ലാന്‍ഡിംഗ്, ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വിമാന യാത്രകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും എയര്‍ലൈന്‍സുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് നടപ്പാക്കിയതായി ഡി.ജി.സി.എ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. കാലാവസ്ഥ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്നും വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

Continue Reading

Trending