Connect with us

crime

മണിപ്പൂര്‍ കൂട്ടബലാത്സംഗത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മൗനം വെടിഞ്ഞ് സംസ്ഥാന വനിതാ കമ്മിഷനും

Published

on

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെയ് 4ന് നടന്ന സംഭവത്തില്‍ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയില്‍ ആള്‍ക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റുണ്ടായി. നിലവില്‍ നാല് ആകെ പേരാണ് കസ്റ്റഡിയിലുള്ളത്.

സംഭവത്തില്‍ പ്രതികരണവുമായി മണിപ്പൂര്‍ വനിതാ കമ്മീഷന്‍ രംഗത്തെത്തി. ദേശീയ വനിതാ കമ്മിഷന് വിഷയത്തില്‍ കത്തയച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലല്ലംചുംങ്കി പറഞ്ഞു. മണിപ്പൂര്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത് പൊറുക്കാനാവാത്ത പ്രവൃത്തിയാണ്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ വളരെ ആശങ്കാകുലരാണ്. സ്ത്രീകള്‍ക്കെതിരായ ഏത് തരത്തിലുമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. പുരുഷന്മാരുടെ ‘മസില്‍ പവര്‍’ സ്ത്രീകള്‍ക്ക് മേല്‍ പ്രയോഗിക്കരുതെന്നും കമ്മിഷന്‍ പ്രതികരിച്ചു.

അതേസമയം വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ജൂണ്‍ 12ന് അക്രമം നേരിട്ട സ്ത്രീകള്‍ക്ക് വേണ്ടി പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. മണിപ്പൂര്‍ െ്രെടബല്‍ അസോസിയേഷനെ കൂടാതെ രണ്ട് ആക്ടിവിസ്റ്റുകളും പരാതി മെയില്‍ വഴി അയച്ചിരുന്നു. എന്നാല്‍, എന്‍സിഡബ്ല്യുവില്‍ നിന്ന് ഇവര്‍ക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വീഡിയോ വൈറലായി, വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടത്.

ബുധനാഴ്ചയാണ് കലാപകാരികള്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുന്നതിന്റെ മനുഷ്യത്വരഹിതമായ വീഡിയോ പുറത്തുവന്നത്. രണ്ട് മാസം മുന്‍പ് നടന്ന ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ പ്രധാനമന്ത്രി സംഭവം ലജ്ജാകരമാണെന്ന് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കുകി മെയ്‌തേയി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഏറ്റവുമൊടുവില്‍ പുറത്തുവന്ന ബലാത്സംഗ കേസ് വരെ എത്തിയ ശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിയാന്‍ തയ്യാറായതെന്ന വിമര്‍ശനങ്ങള്‍ വ്യാപകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

Published

on

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Continue Reading

crime

10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്

Published

on

തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.‌ പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.

വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

 

Continue Reading

crime

കോഴിക്കോട് പെൺവാണിഭസംഘം പിടിയിൽ

Published

on

കോഴിക്കോട്: കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആറ് സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്‌മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.

ഏറെ നാളായി അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് ആരുടേയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വിളിച്ച് അപ്പാര്‍ട്ട്മെന്റിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ വന്നപ്പോഴാണ് കാര്യം മനസിലായതെന്നും ഉടമ പറഞ്ഞു. ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞെത്തിയ ആളും ഭാര്യയുമാണ് അപ്പാര്‍ട്ട്മെന്റ് വാടയ്കയ്ക്ക് എടുത്തത്. അയാളുടെ ഭാര്യ ഈ അപ്പാര്‍ട്ട്മെന്റില്‍ തന്നെയായിരുന്നു താമസമെന്നും ഉടമ വ്യക്തമാക്കി.

 

Continue Reading

Trending