Connect with us

india

കരസേനയില്‍ മേജര്‍, ക്യാപ്റ്റന്‍ റാങ്കില്‍ 6,000 ഒഴിവ്

സൈന്യത്തില്‍ മേജര്‍ റാങ്കിലുള്ള 2,094 ഉദ്യോഗസ്ഥരുടെയും ക്യാപ്റ്റന്‍ റാങ്കിലുള്ള 4,734 ഉദ്യോഗസ്ഥരുടെയും കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.

Published

on

ന്യൂഡല്‍ഹി: സൈന്യത്തില്‍ മേജര്‍ റാങ്കിലുള്ള 2,094 ഉദ്യോഗസ്ഥരുടെയും ക്യാപ്റ്റന്‍ റാങ്കിലുള്ള 4,734 ഉദ്യോഗസ്ഥരുടെയും കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെയും ദന്തഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവുണ്ടെന്നും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയില്‍ വ്യക്തമാക്കി. ഒഴിവുകള്‍ നികത്തുന്നതിന് ഷോര്‍ട്ട് സര്‍വീസ് എന്‍ട്രി കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

മൂന്ന് സേനകളിലുമായി 630 ഡോക്ടര്‍മാരുടെയും 73 ദന്തഡോക്ടര്‍മാരുടെയും 701 നഴ്‌സുമാരുടെയും കുറവാണുള്ളത്. കരസേനയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ്. 598 ഡോക്ടര്‍മാരും 56 ദന്തഡോക്ടര്‍മാരും 528 നഴ്‌സുമാരും. നാവികസേനയില്‍ 20 ഡോക്ടര്‍മാരുടെയും 11 ദന്തഡോക്ടര്‍മാരുടെയും 86 നഴ്‌സുമാരുടെയും കുറവുണ്ട്. വ്യോമസേനയില്‍ 12 ഡോക്ടര്‍മാരുടെയും ആറ് ദന്തഡോക്ടര്‍മാരുടെയും 87 നഴ്‌സുമാരുടെയും കുറവാണുള്ളത്. കരസേനയില്‍ 1,495 പാരാമെഡിക്കല്‍ ജീവനക്കാരുടെയും നാവികസേനയിലും വ്യോമസേനയിലും യഥാക്രമം 392 ഉം 73 ഉം പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാരണം 2021, 2022 വര്‍ഷങ്ങളില്‍ മറ്റ് മെഡിക്കല്‍ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റിനെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending