Connect with us

india

എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി

മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ
പ്രവർത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അർഹനാക്കിയത്

Published

on

ബംഗളൂരു: എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി പൊതു പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ മാതൃകപരമായി നടത്തുന്ന പൊതു പ്രവർത്തകനുള്ള എ. പി. ജെ. അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ ദേശീയ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖാലി ശിഹാബ് തങ്ങൾ കർണാടക ഊർജ്ജ മന്ത്രി കെ. ജെ ജോർജിൽ നിന്നും ഏറ്റുവാങ്ങി.

ശാസ്ത്ര മേഖലകളിൽ മികവുറ്റ പ്രവർത്തനം നടത്തിയ എൽ പി എ സി ഡയറക്റ്റർ ഡോ. വി. നാരായണനും അബ്ദുൽ കലാം പുരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ
പ്രവർത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അർഹനാക്കിയത്. പാണക്കാട് കുടുംബം കേരള സമൂഹത്തിനു നൽകിവരുന്ന സമാധാനവും സുരക്ഷിത്വവും ഏറെ മഹനീയമാണ്.

രാഹുൽ ഗാന്ധി യെ വയനാട്ടിൽ നിന്നും ലോകസഭയിൽ എത്തിക്കാൻ സാദിഖലി തങ്ങൾ നൽകിയ നേതൃ പരമായ പങ്കു ഏറെ വിലമതിക്കുന്നതാണെന്നും
പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ടു മന്ത്രി ജോർജ് പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അരക്ഷിതവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാതെ സുരക്ഷിതമായ കാവൽ ഒരുക്കാൻ തങ്ങൾ കുടുംബം കാണിക്കുന്ന ജാഗ്രത നാടിന്റെ ശ്രദ്ധ നേടിയതാണ്.സാദിഖലി തങ്ങളെ കർണാടകയുടെ തലസ്ഥാനത്ത് വെച്ചു ആദരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മുഖ്യ ഭാഷണം നടത്തിയ കർണാടക നിയമസഭ സ്പീക്കർ യു. ടി ഖാദർ പറഞ്ഞു.

മതേതര ഭാരതത്തിനു മർഹും പാണക്കാട് ശിഹാബ് തങ്ങളും കുടുംബവും മുൻ കാലങ്ങളിൽ നൽകിയ മഹത്തര സേവനങ്ങൾ ഇന്നും സാദിഖലി തങ്ങളിലൂടെയും സമൂഹം അനുഭവിച്ചു വരുന്നതിന്റെ നേർ കാഴ്ചയാണ് ഈ പുരസ്‌കാരമെന്നു കർണാടക മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് എം. എൽ. സി. അനുമോദന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശാസ്ത്ര ലോകത്തിനു ഡോ വി. നാരായണൻ നൽകിയ മഹത്തരമായ സംഭാവനകൾ രാജ്യത്തിന്റെ ശാസ്ത്ര മേഖലകളിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

പുരസ്‌കാര നിർണയത്തിൽ ബൈത്തുറഹ്മ നിമിത്തമായതിൽ ഏറെ അഭിമാനമുണ്ട്. അബ്ദുൽ കലാമിന്റെ നാമധേയത്തിലുള്ള ഈ അംഗീകാരം ബൈത്തു റഹ്മ പദ്ധതിക്ക് വിയർപ്പ് നൽകി കരുത്തു പകർന്ന കെ. എം. സി. സി. അടക്കമുള്ള പ്രവാസികൾക്കും സഹകരിച്ച എല്ലാ ഗുണകാം ക്ഷിക്കൾക്കും സമർപ്പിക്കുന്നെന്നും തങ്ങൾ പറഞ്ഞു. വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുകരെ ചടങ്ങിൽ ആദരിച്ചു.
പൂവച്ചാൽ സുധീർ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ ജെ പ്രകാശ് സ്വാഗതവും പൂവച്ചാൽ നാസർ നന്ദിയും പറഞ്ഞു.

india

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി

ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

Published

on

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന്‍ ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം

തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്

Published

on

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.

ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Continue Reading

india

ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്‌

Published

on

ചെന്നൈ: ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.

അതിനിടെ, പുഴൽ സെൻ‍ട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.

ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോ​ഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.

Continue Reading

Trending