kerala
മുസ്ലിം ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമാണ്: പി.കെ കുഞ്ഞാലിക്കുട്ടി
സ്പീക്കറുടേത് വഴിമരുന്നിട്ടുകൊടുക്കുന്ന സ്റ്റേറ്റെമെന്റ്

എല്ലാ മത വിഭാഗങ്ങളെ സംബന്ധിച്ചും വിശ്വാസം പ്രധാനമാണെന്നും ഈ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കാനും കഴിയണമെന്ന് മുസ്ലീ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതിന് വിരുദ്ധമായ ചർച്ചകൾ ഉണ്ടാകുന്നത് ശരിയല്ല.സ്പീക്കറുടേത് വഴിമരുന്നിട്ടുകൊടുക്കുന്ന സ്റ്റേറ്റെമെന്റ് ആയിപ്പോയി. ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. വർഗീയ വിഭജനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ഒരു സാഹചര്യമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്.പല സംസ്ഥാനങ്ങളും ഇപ്പോൾ ഇതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ ഇങ്ങിനെയൊരു ചർച്ച തുടർന്നു കൊണ്ടുപോകുന്നത് നിർഭാഗ്യകരമാണ്.
വിശ്വാസികളുടെ വികാരം മാനിച്ചേ വർത്തമാനം പറയാൻ പാടുള്ളൂ എന്നതാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. ലീഗ് വിശ്വാസികളുടെ പാർട്ടിയാണ്.പരാമർശം പിൻവലിക്കണോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്.എന്തുതന്നെയായാലും ഇത് സംബന്ധിച്ച ചർച്ചകൾ ആരോഗ്യകരമല്ല എന്നാണ് അഭിപ്രായം.എൻ.എസ് എസ് എപ്പോഴും മതേതര കാഴ്ചപ്പാട് പുലർത്തിക്കൊണ്ടു തന്നെ വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനയാണ് .എൻ.എസ് .എസ് വിഭാഗീയതക്ക് കൂട്ടു നിൽക്കും എന്ന് കരുതുന്നില്ല.അതെ സമയം വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ അവർ മുന്നിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ഭരത് ബാലന്‍ കെ നായരുടെ ഭാര്യ രാമന്‍കണ്ടത്ത് ശാരദ അമ്മ അന്തരിച്ചു (83). വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശിയാണ് സ്വദേശം. കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആര്‍ ബി അനില്‍കുമാര്‍, പരേതനായ നടന്‍ മേഘനാഥന്‍ എന്നിവര്‍ മക്കളാണ്.
kerala
ഇടുക്കിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
തമിഴ്‌നാട്ടിലേക്ക് ഏലത്തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.

ഇടുക്കിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അണക്കര സ്വദേശികളായ അലന്‍ കെ.ഷിബു ഷാനെറ്റ് ഷൈജു എന്നിവരാണ് ചെല്ലാര്‍കോവിലിലുണ്ടായ അപകടത്തില്‍ മരിച്ചത്. തമിഴ്‌നാട്ടിലേക്ക് ഏലത്തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.
kerala
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാര്‍ക്ക് ജാമ്യം
ഡ്രൈവര്‍ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ പൊലീസുകാര്‍ക്ക് ജാമ്യം. താമരശേരി കോരങ്ങാട് വച്ച് പിടികൂടിയ ഡ്രൈവര്‍ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.
കേസില്‍ പ്രതികളായ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.
-
News1 day ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india3 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്
-
crime3 days ago
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
-
kerala3 days ago
‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്
-
kerala2 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala2 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്