Connect with us

News

യൂറോപ്പില്‍ ഇനി സൂപ്പറുകളില്ല

മെസിയും നെയ്മറും മടങ്ങിയതോടെ ഫ്രഞ്ച് ലീഗിനും ആളുകള്‍ കുറയും.

Published

on

ലണ്ടന്‍: ആദ്യം കൃസ്റ്റിയാനോ റൊണാള്‍ഡോ, പിറകെ ലിയോ മെസി, ഇപ്പോഴിതാ നെയ്മറും യൂറോപ്പ് വിട്ടതോടെ ഫുട്ബോള്‍ വന്‍കര സൂപ്പര്‍ താര ദാരിദ്ര്യത്തില്‍. സി.ആര്‍ എത്തിയിരിക്കുന്നത് സഊദി പ്രോ ലീഗിലാണ്. ഇപ്പോള്‍ യൂറോപ്പിനേക്കാളും വലിയ ഫുട്ബോള്‍ വിപണി സഊദിയാണ്. യൂറോപ്പ് ഭയപ്പെട്ടത് തന്നെയാണ് സംഭവിക്കുന്നത്. യൂറോപ്പിലെ പ്രബല ക്ലബുകള്‍ ദാരിദ്ര്യത്തില്‍ തല താഴ്ത്തി നില്‍ക്കുമ്പോള്‍ സഊദി ക്ലബുകള്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് കോടികളാണ്. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ നെയ്മറുടെ വരവ്.

റൊണാള്‍ഡോയുടെ വിലാസത്തില്‍ അല്‍ നസര്‍ അറബ് ലീഗ് കിരീടമെല്ലാം നേടി പ്രൗഡിയില്‍ നില്‍ക്കുമ്പോഴാണ് അവരുടെ ബദ്ധവൈരികളായ അല്‍ ഹിലാലിലേക്ക് നെയ്മര്‍ വരുന്നത്. യൂറോപ്പിലെ മുന്‍നിര താരങ്ങളെല്ലാം നിലവില്‍ സഊദിയിലുണ്ട്. ആ പട്ടികയിലേക്കാണ് മെഗാ താരമായി നെയ്മറും വന്നിരിക്കുന്നത്. ലിയോ മെസി അമേരിക്കയിലേക്കും പോയതോടെ യൂറോപ്പ് ഒറ്റപ്പെട്ട് നില്‍ക്കുന്നു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബിന്റെ മുന്‍നിരക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡ്, ടോട്ടനത്തില്‍ നിന്നും ബയേണ്‍ മ്യുണിച്ചിലേക്ക് കഴിഞ്ഞ ദിവസം ചേക്കേറിയ ഹാരി കെയിന്‍, ബാര്‍സിലോണക്കായി കളിക്കുന്ന പോളിഷ് മുന്‍നിരക്കാരന്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌കി തുടങ്ങിയവര്‍ മാത്രമാണ് നിലവില്‍ യൂറോപ്പിന്റെ താര വിലാസമുള്ളവര്‍.

സൂപ്പര്‍ താരങ്ങളെല്ലാം മാറിയതോടെ ലോക സോക്കര്‍ വിപണിയില്‍ യൂറോപ്പിന്റെ ഒന്നാം സ്ഥാനവും ഇല്ലാതാവുകയാണ്. മെസി വന്നതോടെ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ലോകം മുഴുവന്‍ ആസ്വദിക്കുന്നു. മെസി കളിക്കുന്ന ഇന്റര്‍ മിയാമിയുടെ ഒരു മല്‍സരത്തിന് പോലും ടിക്കറ്റ് ലഭിക്കാനില്ല. ടെലവിഷന്‍ പ്രേക്ഷകരുടെ എണ്ണവും പതിന്മടങ്ങ് ഉയര്‍ന്നിരിക്കുന്നു. സഊദി പ്രോ ലീഗ് ഇത് വരെ സഊദിക്കാര്‍ മാത്രം കാണുന്ന പോരാട്ടങ്ങളായെങ്കില്‍ സ്പോര്‍ട്സ് ചാനലുകള്‍ ഇപ്പോള്‍ പ്രോ ലീഗ് സംപ്രേക്ഷണാവകാശത്തിനായി പിടിവലിയാണ്. യൂറോപ്യന്‍ ലീഗുകളില്‍ പ്രീമിയര്‍ ലീഗിന് മാത്രമാണ് ഇപ്പോള്‍ ശരാശരി പ്രേക്ഷകരുള്ളത്. മെസി മടങ്ങിയതോടെ സ്പാനിഷ് ലാലീഗ കാഴ്ച്ചക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. നെയ്മറും മെസിയും എംബാപ്പേയും കളിച്ചപ്പോള്‍ ഫ്രഞ്ച് ലഗിന് ആളുകളുണ്ടായിരുന്നു. എന്നാല്‍ മെസിയും നെയ്മറും മടങ്ങിയതോടെ ഫ്രഞ്ച് ലീഗിനും ആളുകള്‍ കുറയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

india

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

Published

on

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.​ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇന്ത്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

”സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ.

എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.

Continue Reading

News

‘1967 മുതൽ ഒരു യുദ്ധവും വിജയിക്കാനായിട്ടില്ല’; ഇസ്രാഈലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ സൈനിക ജനറൽ

ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

Published

on

ഗസ്സയില്‍ ഇസ്രാഈല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം. ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

ഇസ്രാഈലിന് 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഇസ്രാഈലി ജനറല്‍ ഡോവ് തമാരി പറഞ്ഞു. ഇസ്രാഈലി പത്രമായ ഹാരെറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരാട്രൂപ്പര്‍മാരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാന്‍ഡര്‍, സയറെറ്റ് മത്കലിന്റെ കമാന്‍ഡര്‍, പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് തമാരി.

ഇസ്രാഈല്‍ യുദ്ധക്കളത്തില്‍ എപ്പോഴും വിജയിക്കും. എന്നാല്‍, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോരാട്ടത്തില്‍ മികച്ചതാണ്. എന്നാല്‍, യുദ്ധത്തില്‍ അവര്‍ ഒന്നുമല്ല. 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞിട്ടില്ല. ഇത് സൈനിക നേതൃത്വത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് നയതന്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നമാണെന്നും തമാരി പറഞ്ഞു.

ഹമാസിനെതിരെ ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസ് നിലനില്‍പ്പിന് വേണ്ടിയാണ് പോരാടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നടപടികളും നയങ്ങളും തീര്‍ത്തും തെറ്റാണ്.

ഇത് എവിടേക്ക് നയിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍, മുമ്പ് ലോകം അംഗീകരിച്ച ഹോളോകോസ്റ്റ് മുതല്‍ പുനരുജ്ജീവനം വരെയുള്ള ഇസ്രാഈലി ആഖ്യാനം നഷ്ടപ്പെട്ടുവെന്ന് തനിക്ക് വ്യക്തമാണ്. ഇന്നത്തെ ലോകത്ത് ഇസ്രായേല്‍ ആഖ്യാനത്തേക്കാള്‍ ഫലസ്തീനിയന്‍/അറബ്/മുസ്ലിം ആഖ്യാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്രാഈലി കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡോവ് തമാരി കൂട്ടിച്ചേര്‍ത്തു.

ഗസ്സയില്‍ നമ്മള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ റിസര്‍വ് ആര്‍മിയിലെ മേജര്‍ ജനറല്‍ യിത്സാക് ബ്രിക്ക് വ്യക്തമാക്കുന്നു. യുദ്ധം നീണ്ടുപോകുന്നത് സൈന്യത്തിന്റെയും ഇസ്രാഈലി സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈല്‍ സൈന്യത്തിന് അടിയന്തര പുനരധിവാസം ആവശ്യമാണ്. കരസേനയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുക എന്നത് മാത്രമല്ല യുദ്ധം. സൈനികരുടെയും തൊഴിലാളികളുടെയും അഭാവം രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇസ്രാഈല്‍ ഒറ്റപ്പെട്ട് കഴിഞ്ഞുവെന്നും യിത്സാക് ബ്രിക്ക് കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവിടെ പരാജയപ്പെടുകയാണെന്നും മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍ ബരാക്ക് പറഞ്ഞു. ഇസ്രായേല്‍ ആര്‍മി റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിച്ച ഇടങ്ങളിലേക്ക് വീണ്ടും സൈന്യത്തിന് മടങ്ങിവരേണ്ടി വരുന്നു. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായി. സമ്പദ് വ്യവസ്ഥ തകര്‍ന്നു. നമ്മള്‍ നേടിയ ഒരു ലക്ഷ്യമെങ്കിലും നിങ്ങള്‍ കാണിച്ചു തരൂവെന്നും ബെന്‍ ബരാക്ക് പറഞ്ഞു.

അതേസമയം, ഗസ്സയിലെ യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രാഈലിലെ യുദ്ധ മന്ത്രിസഭയിലും വലിയ ഭിന്നതയാണ് രൂപപ്പെടുന്നത്. അടുത്ത മാസത്തോടെ തന്റെ ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകുന്നില്ല.

വിജയം ഉറപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നടത്തുന്നില്ലെന്നും ബെന്നി ഗാന്റ്‌സ് കുറ്റപ്പെടുത്തി. ഇതിന് പുറമെ മന്ത്രിസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീറും തമ്മില്‍ ഏറ്റുമുട്ടിയെന്നും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

Trending