Connect with us

More

ഇത് റയല്‍ കടല്‍…… നോ രക്ഷ

Published

on

മാഡ്രിഡില്‍ നിന്നും ശരീഫ് ചിറക്കല്‍

ഇന്ത്യന്‍ സമയം അര്‍ധരാത്രി 12-15 നാണ് എല്‍ക്ലാസികോ. സ്പാനിഷ് സമയം രാത്രി എട്ടിനും. അത്‌ലറ്റികോ മാഡ്രിഡ് ക്ലബിന്റെ ആസ്ഥാനവും മ്യൂസിയവുമെല്ലാം കണ്ട് വൈകീട്ട് ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഗൈഡ് വളരെ വ്യക്തമായി പറഞ്ഞു ബെര്‍ണബുവിലേക്കുള്ള ബസ് നേരത്തെയെത്തും. ഫുട്‌ബോള്‍ ലോകം ഒഴുകിയെത്തുന്ന പോരാട്ടമായതിനാല്‍ നേരത്തെ തന്നെ എത്തിയില്ലെങ്കില്‍ പ്രയാസങ്ങളില്‍ അകപ്പെടും. രണ്ട് മണിക്കൂര്‍ നേരത്തെ തന്നെ മൈതാനത്ത് എത്തി. തലേ ദിവസം കണ്ട ബെര്‍ണബുവല്ല ഇത്. ഇന്നലത്തെ കാഴ്ച്ചയില്‍ ആരാധകര്‍ മാത്രം. ഒരു ലക്ഷത്തോളം വരുന്ന ഇരിപ്പിടങ്ങളില്‍ നിറയെ കാല്‍പ്പന്ത് ലോകം. എല്ലാവരും റയല്‍ ജഴ്‌സിയില്‍. ഭൂരിപക്ഷവും കൃസ്റ്റിയാനോയുടെ എഴാം നമ്പര്‍ കുപ്പായത്തിലാണ്. ശരിക്കുമൊരു റയല്‍ കടല്‍. എങ്ങും എവിടെയും റയല്‍ ഫാന്‍സ് മാത്രം. അച്ചടക്കത്തോടെയാണ് എല്ലാവരും. കസേര ഉറപ്പിച്ചതിന് ശേഷം പാട്ടുകളാണ്. എല്ലാ പാട്ടുകളിലും റയല്‍ മാത്രം. ബാര്‍സക്കാര്‍ക്ക് പ്രത്യേക ഭാഗമാണ്. ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ നേരത്തെ തന്നെ ഇത്തരത്തിലാണ് ഇരിപ്പിടങ്ങള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. കാല്‍പ്പന്തിനെ ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനത-അതില്‍ ആണ്‍പെണ്‍ വിത്യാസമില്ല. എല്ലാവരും ആഘോഷമായാണ് മല്‍സരത്തെ കാണുന്നത്. എല്ലാവരുടെയും സംസാരം സ്പാനിഷാണെങ്കിലും അവരുടെ പെരുമാറ്റത്തില്‍ റയല്‍ സ്‌നേഹമാണ് നുരയുന്നത്.

അമ്മോ…അത്‌ലറ്റികോ

ലാലീഗയെന്നാല്‍ പലപ്പോഴും വാര്‍ത്തയില്‍ നിറയാറുള്ളത് റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണെങ്കില്‍ ഇവിടെ വന്നാലറിയാം ആ ധാരണ തെറ്റാണെന്ന്. പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തില്‍ എന്ന് പറഞ്ഞത് പോലെ…..റയലിനും ബാര്‍സക്കുമുള്ള പെരുമയും ആരാധകരുമുണ്ട് അത്‌ലറ്റികോ മാഡ്രിഡിന്. ഇന്നലെ പകല്‍ അത്‌ലറ്റികോ ക്ലബും അവരുടെ മ്യൂസിയവും മൈതാനവും കാണാന്‍ പോയിരുന്നു. മാഡ്രിഡ് നഗരത്തില്‍ നിന്ന് അധിക ദൂരമില്ല അത്‌ലറ്റികോയുടെ ആസ്ഥാനത്തേക്ക്. ചുവപ്പന്‍ ജഴ്‌സിയില്‍ ആരാധകര്‍ അവിടെ ധാരാളമുണ്ട്. റയല്‍ മാഡ്രിഡും അവരുടെ മൈതാനമായ ബെര്‍ണബുവും കാണാന്‍ പോയപ്പോഴുളള തള്ളിക്കയറ്റമില്ലെങ്കിലും അത്‌ലറ്റികോയുടെ മ്യൂസിയം കാണുമ്പോഴാണ് ആ ടീമിന്റെ വിലറിയുക. എത്രയെത്ര ട്രോഫികള്‍. ഇതില്‍ പലതും ഒരാള്‍ വലുപ്പത്തില്‍. ചാമ്പ്യന്‍സ് ലീഗ് നേട്ടവും ലാലീഗ നേട്ടവും കിംഗ്‌സ് കപ്പുമെല്ലാം നിരത്തി വെച്ചിരിക്കുന്നു. വോളണ്ടിയര്‍മാര്‍ കൃത്യമായ സ്പാനിഷില്‍ എല്ലാം വിവരിക്കുന്നുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അടുത്തയാഴ്ച്ച റയല്‍ മാഡ്രിഡിനെ നേരിടുന്നുണ്ട് അത്‌ലറ്റികോ. ബെര്‍ണബുവിലാണ് ആദ്യപാദ മല്‍സരം. രണ്ടാം പാദമാണ് അത്‌ലറ്റികോയുടെ മൈതാനത്ത്. സ്പാനിഷ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന പോരാട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിലാണ് ഇവര്‍ കണ്ട് മുട്ടിയതെങ്കില്‍ ഇത്തവണ അല്‍പ്പം നേരത്തെയാണെന്ന് മാത്രം.

ബാര്‍സക്ക് പ്രതിഷേധം

ഇന്നലെ രാത്രി-അതായത് ഇന്ത്യയില്‍ അര്‍ധരാത്രിയും പിന്നിട്ട സമയത്താണ് ഔദ്യോഗികമായി സംഘാടകര്‍ വ്യക്തമാക്കിയത് നെയ്മര്‍ ബാര്‍സിലോണ സംഘത്തില്‍ കളിക്കുന്നില്ലെന്ന്. മാലഗക്കെതിരായ ലാലീഗ മല്‍സരത്തിനിടെ ചുവപ്പ് കാര്‍ഡ് മൂന്ന് മല്‍സര സസ്‌പെന്‍ഷന്‍ വാങ്ങിയ നെയ്മര്‍ എല്‍ക്ലാസിക്കോയില്‍ കളിക്കില്ല എന്ന് വ്യക്തമായിരുന്നു. പക്ഷേ വിലക്കിനെതിരെ ബാര്‍സ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കോടതിയുടെ വിധി അനുകൂലമാവുമെന്നാണ് മാനേജ്‌മെന്റ് കരുതിയത്. എന്നാല്‍ വളരെ വൈകിയാണ് അപ്പീല്‍ തള്ളിയ കാര്യം ക്ലബ് തന്നെ അറിയുന്നത്. അതോടെ ബാര്‍സ ക്യാമ്പ് വീണ്ടും മൂകമായി. അപ്പീല്‍ കൊടുത്ത സാഹചര്യത്തില്‍, അപ്പീലില്‍ വിധി വരാതിരുന്നാല്‍ നെയ്മര്‍ക്ക് കളിക്കാമെന്നതായിരുന്നു ബാര്‍സ മാനേജ്‌മെന്റ്് കരുതിയത്. കിക്കോഫിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും അപ്പിലിലെ വിധി വരണമെന്ന് നിയമമുണ്ടായിട്ടും ഈ കാര്യത്തില്‍ അധികാരികള്‍ ആലസ്യം പ്രകടിപ്പിച്ചതായാണ് ബാര്‍സ കുറ്റപ്പെടുത്തുന്നത്. പ്രമുഖനായ ഒരു താരത്തിന്റെ കാര്യത്തിലാണ് അപ്പീല്‍ നല്‍കിയത്. അതില്‍ പോലും തീരുമാനം വൈകുമ്പോള്‍ അത് ലാലീഗയെ തന്നെ ബാധിക്കുമെന്നാണ് പ്രസ്താവനയില്‍ ബാര്‍സ കുറ്റപ്പെടുത്തിയത്. മലാഗക്കെതിരായ മല്‍സരത്തിനിടെ രണ്ട് തവണ കാര്‍ഡ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നെയ്മര്‍ക്ക് സസ്‌പെന്‍ഷന്‍ വിധിച്ചത്. ഗുരുതരമായ ഫൗളുകള്‍ക്കായിരുന്നില്ല കാര്‍ഡ് ഉയര്‍ത്തിയത്. പക്ഷേ ചുവപ്പ് കാര്‍ഡ് ലഭിച്ച് മടങ്ങുമ്പോള്‍ റഫറിയെ നോക്കി നെയ്മര്‍ കൈയടിച്ചതാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. കളി നിയന്ത്രിക്കുന്ന അമ്പയറെ അപമാനിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പെരുമാറ്റമെന്നാണ് അപ്പീല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്.
അതേ സമയം ബാര്‍സ ആരാധകര്‍ ഇന്നലെ ബെര്‍ണബുവില്‍ വളരെ കുറവായിരുന്നു. സാധാരണ ഗതിയില്‍ സ്വന്തം ടീമിനെ പിന്തുണക്കാന്‍ ആരാധകര്‍ ഒഴുകിയെത്തുമ്പോള്‍ ഇന്നലെ റയലുകാര്‍ മാത്രമായിരുന്നു ബെര്‍ണബുവില്‍ നിറയെ. ബാര്‍സക്കാര്‍ പതിവു പോലെയെത്തിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.

Continue Reading

kerala

മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

Continue Reading

kerala

ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

Published

on

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Continue Reading

Trending