Connect with us

More

എഫ്.എ കപ്പില്‍ സൂപ്പര്‍ കലാശം: ചെല്‍സിക്കെതിരെ ആഴ്‌സനല്‍

Published

on

ലണ്ടന്‍: എമിറേറ്റ്‌സ് എഫ്.എ കപ്പില്‍ രാജകീയ ഫൈനലിന് കളമൊരുങ്ങി. ഇംഗ്ലീഷ് ഫുട്‌ബോളിലെ അതിശക്തരായ ചെല്‍സിയും ആഴ്‌സനലും മുഖാമുഖം. കഴിഞ്ഞ ദിവസം ചെല്‍സി ടോട്ടനത്തെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചപ്പോള്‍ ഇന്നലെ രാത്രി അധിക സമയത്തേക്ക് ദീര്‍ഘിച്ച കടുത്ത പോരാട്ടത്തില്‍ ആഴ്‌സനല്‍ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി. പ്രതീക്ഷിച്ച വാശിയില്‍ തന്നെ നടന്ന അങ്കത്തില്‍ ആദ്യ അരക മണിക്കൂറഇല്‍ സെര്‍ജി അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചപ്പോള്‍ കോച്ച് ഗുര്‍ഡിയോളയുടെ മുഖമായിരുന്നു കാണേണ്ടിയിരുന്നത്. എന്നാല്‍ കളി അവസാനിക്കാന്‍ 20 മിനുട്ട് ശേഷിക്കെ നാച്ചോ മോണ്‍റിയല്‍ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. അധികസമയത്തിന്റെ തുടക്കത്തില്‍ അലക്‌സി സാഞ്ചസ് ആഴ്‌സനലിനെ മാത്രമല്ല വെംബ്ലിയെയയും പുളകമണിയിച്ചു. തട്ടുതകര്‍പ്പന്‍ ഗോള്‍.

പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാല് ഗോളിനു തോല്‍പിച്ചാണ് ചെല്‍സി കലാശക്കളിക്ക് അര്‍ഹരായത്. മികച്ച രീതിയില്‍ കളി തുടങ്ങിയ ചെല്‍സി അഞ്ചാം മിനിറ്റില്‍ വില്ലിയന്റെ ഫ്രീകിക്ക് ഗോളിലൂടെ മുന്നില്‍ എത്തുകയും ചെയ്തു. എന്നാല്‍ ക്രിസ്റ്റ്യന്‍ എറിക്‌സിന്റെ പാസില്‍ നിന്ന് ഹാരി കെയ്ന്‍ 18-ാം മിനിറ്റില്‍ ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 42ാം മിനിറ്റില്‍ വില്ല്യന്‍ വീണ്ടും ചെല്‍സിയുടെ രക്ഷക്കെത്തി. ഇത്തവണ വിക്ടര്‍ മോസസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വില്ലിയന്‍. രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാം രണ്ടാം തവണയും സമനില കണ്ടെത്തി. എറിക്‌സന്റെ മനോഹരമായ പാസ് ഡലെ അല്ലി വലയില്‍ എത്തിക്കുകയായിരുന്നു. അപകടം മണത്ത കോന്റേ 60ാം മിനിറ്റില്‍ ഹസാര്‍ഡിനെയും ഡീഗോ കോസ്റ്റയെയും കളത്തില്‍ ഇറക്കി. 75ാം മിനിറ്റില്‍ ചെല്‍സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ടോട്ടന്‍ഹാം താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ബോക്‌സില്‍ മാര്‍ക് ചെയ്യപ്പെടാതെ നിന്ന ഹസാഡ് ചെല്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. 3-2. പിന്നീട് 80ാം മിനിറ്റില്‍ ചെല്‍സി വിജയമുറപ്പിച്ച ഗോള്‍ നേടി. മത്സരത്തിലെ തന്നെ ഏറ്റവും മനോഹരരമായ ഗോളായിരുന്നു അത്. ഹസാര്‍ഡിന്റെ പാസ്സ് സ്വീകരിച്ച മാറ്റിച്ച് 30 വാര അകലെ നിന്ന് തൊടുത്ത ഉഗ്രന്‍ ഷോട്ട് ടോട്ടന്‍ഹാം വലയില്‍ പതിച്ചതോടെ അവര്‍ക്ക് തിരിച്ചു വരവ് അസാധ്യമാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending