More
ഇത് റയല്‍ കടല്‍…… നോ രക്ഷ

മാഡ്രിഡില്‍ നിന്നും ശരീഫ് ചിറക്കല്‍
ഇന്ത്യന്‍ സമയം അര്‍ധരാത്രി 12-15 നാണ് എല്‍ക്ലാസികോ. സ്പാനിഷ് സമയം രാത്രി എട്ടിനും. അത്‌ലറ്റികോ മാഡ്രിഡ് ക്ലബിന്റെ ആസ്ഥാനവും മ്യൂസിയവുമെല്ലാം കണ്ട് വൈകീട്ട് ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഗൈഡ് വളരെ വ്യക്തമായി പറഞ്ഞു ബെര്‍ണബുവിലേക്കുള്ള ബസ് നേരത്തെയെത്തും. ഫുട്‌ബോള്‍ ലോകം ഒഴുകിയെത്തുന്ന പോരാട്ടമായതിനാല്‍ നേരത്തെ തന്നെ എത്തിയില്ലെങ്കില്‍ പ്രയാസങ്ങളില്‍ അകപ്പെടും. രണ്ട് മണിക്കൂര്‍ നേരത്തെ തന്നെ മൈതാനത്ത് എത്തി. തലേ ദിവസം കണ്ട ബെര്‍ണബുവല്ല ഇത്. ഇന്നലത്തെ കാഴ്ച്ചയില്‍ ആരാധകര്‍ മാത്രം. ഒരു ലക്ഷത്തോളം വരുന്ന ഇരിപ്പിടങ്ങളില്‍ നിറയെ കാല്‍പ്പന്ത് ലോകം. എല്ലാവരും റയല്‍ ജഴ്‌സിയില്‍. ഭൂരിപക്ഷവും കൃസ്റ്റിയാനോയുടെ എഴാം നമ്പര്‍ കുപ്പായത്തിലാണ്. ശരിക്കുമൊരു റയല്‍ കടല്‍. എങ്ങും എവിടെയും റയല്‍ ഫാന്‍സ് മാത്രം. അച്ചടക്കത്തോടെയാണ് എല്ലാവരും. കസേര ഉറപ്പിച്ചതിന് ശേഷം പാട്ടുകളാണ്. എല്ലാ പാട്ടുകളിലും റയല്‍ മാത്രം. ബാര്‍സക്കാര്‍ക്ക് പ്രത്യേക ഭാഗമാണ്. ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ നേരത്തെ തന്നെ ഇത്തരത്തിലാണ് ഇരിപ്പിടങ്ങള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. കാല്‍പ്പന്തിനെ ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനത-അതില്‍ ആണ്‍പെണ്‍ വിത്യാസമില്ല. എല്ലാവരും ആഘോഷമായാണ് മല്‍സരത്തെ കാണുന്നത്. എല്ലാവരുടെയും സംസാരം സ്പാനിഷാണെങ്കിലും അവരുടെ പെരുമാറ്റത്തില്‍ റയല്‍ സ്‌നേഹമാണ് നുരയുന്നത്.
അമ്മോ…അത്‌ലറ്റികോ
ലാലീഗയെന്നാല്‍ പലപ്പോഴും വാര്‍ത്തയില്‍ നിറയാറുള്ളത് റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണെങ്കില്‍ ഇവിടെ വന്നാലറിയാം ആ ധാരണ തെറ്റാണെന്ന്. പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തില്‍ എന്ന് പറഞ്ഞത് പോലെ…..റയലിനും ബാര്‍സക്കുമുള്ള പെരുമയും ആരാധകരുമുണ്ട് അത്‌ലറ്റികോ മാഡ്രിഡിന്. ഇന്നലെ പകല്‍ അത്‌ലറ്റികോ ക്ലബും അവരുടെ മ്യൂസിയവും മൈതാനവും കാണാന്‍ പോയിരുന്നു. മാഡ്രിഡ് നഗരത്തില്‍ നിന്ന് അധിക ദൂരമില്ല അത്‌ലറ്റികോയുടെ ആസ്ഥാനത്തേക്ക്. ചുവപ്പന്‍ ജഴ്‌സിയില്‍ ആരാധകര്‍ അവിടെ ധാരാളമുണ്ട്. റയല്‍ മാഡ്രിഡും അവരുടെ മൈതാനമായ ബെര്‍ണബുവും കാണാന്‍ പോയപ്പോഴുളള തള്ളിക്കയറ്റമില്ലെങ്കിലും അത്‌ലറ്റികോയുടെ മ്യൂസിയം കാണുമ്പോഴാണ് ആ ടീമിന്റെ വിലറിയുക. എത്രയെത്ര ട്രോഫികള്‍. ഇതില്‍ പലതും ഒരാള്‍ വലുപ്പത്തില്‍. ചാമ്പ്യന്‍സ് ലീഗ് നേട്ടവും ലാലീഗ നേട്ടവും കിംഗ്‌സ് കപ്പുമെല്ലാം നിരത്തി വെച്ചിരിക്കുന്നു. വോളണ്ടിയര്‍മാര്‍ കൃത്യമായ സ്പാനിഷില്‍ എല്ലാം വിവരിക്കുന്നുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അടുത്തയാഴ്ച്ച റയല്‍ മാഡ്രിഡിനെ നേരിടുന്നുണ്ട് അത്‌ലറ്റികോ. ബെര്‍ണബുവിലാണ് ആദ്യപാദ മല്‍സരം. രണ്ടാം പാദമാണ് അത്‌ലറ്റികോയുടെ മൈതാനത്ത്. സ്പാനിഷ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന പോരാട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിലാണ് ഇവര്‍ കണ്ട് മുട്ടിയതെങ്കില്‍ ഇത്തവണ അല്‍പ്പം നേരത്തെയാണെന്ന് മാത്രം.
ബാര്‍സക്ക് പ്രതിഷേധം
ഇന്നലെ രാത്രി-അതായത് ഇന്ത്യയില്‍ അര്‍ധരാത്രിയും പിന്നിട്ട സമയത്താണ് ഔദ്യോഗികമായി സംഘാടകര്‍ വ്യക്തമാക്കിയത് നെയ്മര്‍ ബാര്‍സിലോണ സംഘത്തില്‍ കളിക്കുന്നില്ലെന്ന്. മാലഗക്കെതിരായ ലാലീഗ മല്‍സരത്തിനിടെ ചുവപ്പ് കാര്‍ഡ് മൂന്ന് മല്‍സര സസ്‌പെന്‍ഷന്‍ വാങ്ങിയ നെയ്മര്‍ എല്‍ക്ലാസിക്കോയില്‍ കളിക്കില്ല എന്ന് വ്യക്തമായിരുന്നു. പക്ഷേ വിലക്കിനെതിരെ ബാര്‍സ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കോടതിയുടെ വിധി അനുകൂലമാവുമെന്നാണ് മാനേജ്‌മെന്റ് കരുതിയത്. എന്നാല്‍ വളരെ വൈകിയാണ് അപ്പീല്‍ തള്ളിയ കാര്യം ക്ലബ് തന്നെ അറിയുന്നത്. അതോടെ ബാര്‍സ ക്യാമ്പ് വീണ്ടും മൂകമായി. അപ്പീല്‍ കൊടുത്ത സാഹചര്യത്തില്‍, അപ്പീലില്‍ വിധി വരാതിരുന്നാല്‍ നെയ്മര്‍ക്ക് കളിക്കാമെന്നതായിരുന്നു ബാര്‍സ മാനേജ്‌മെന്റ്് കരുതിയത്. കിക്കോഫിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും അപ്പിലിലെ വിധി വരണമെന്ന് നിയമമുണ്ടായിട്ടും ഈ കാര്യത്തില്‍ അധികാരികള്‍ ആലസ്യം പ്രകടിപ്പിച്ചതായാണ് ബാര്‍സ കുറ്റപ്പെടുത്തുന്നത്. പ്രമുഖനായ ഒരു താരത്തിന്റെ കാര്യത്തിലാണ് അപ്പീല്‍ നല്‍കിയത്. അതില്‍ പോലും തീരുമാനം വൈകുമ്പോള്‍ അത് ലാലീഗയെ തന്നെ ബാധിക്കുമെന്നാണ് പ്രസ്താവനയില്‍ ബാര്‍സ കുറ്റപ്പെടുത്തിയത്. മലാഗക്കെതിരായ മല്‍സരത്തിനിടെ രണ്ട് തവണ കാര്‍ഡ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നെയ്മര്‍ക്ക് സസ്‌പെന്‍ഷന്‍ വിധിച്ചത്. ഗുരുതരമായ ഫൗളുകള്‍ക്കായിരുന്നില്ല കാര്‍ഡ് ഉയര്‍ത്തിയത്. പക്ഷേ ചുവപ്പ് കാര്‍ഡ് ലഭിച്ച് മടങ്ങുമ്പോള്‍ റഫറിയെ നോക്കി നെയ്മര്‍ കൈയടിച്ചതാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. കളി നിയന്ത്രിക്കുന്ന അമ്പയറെ അപമാനിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പെരുമാറ്റമെന്നാണ് അപ്പീല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്.
അതേ സമയം ബാര്‍സ ആരാധകര്‍ ഇന്നലെ ബെര്‍ണബുവില്‍ വളരെ കുറവായിരുന്നു. സാധാരണ ഗതിയില്‍ സ്വന്തം ടീമിനെ പിന്തുണക്കാന്‍ ആരാധകര്‍ ഒഴുകിയെത്തുമ്പോള്‍ ഇന്നലെ റയലുകാര്‍ മാത്രമായിരുന്നു ബെര്‍ണബുവില്‍ നിറയെ. ബാര്‍സക്കാര്‍ പതിവു പോലെയെത്തിയില്ല.
News
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്‌കീകള്‍ പ്രഖ്യാപിച്ച് മെറ്റാ
മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു

മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനകം സജ്ജീകരിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ്, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനുള്ള ഒരു പുതിയ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു.
‘ഫേസ്ബുക്കിനായി iOS, Android മൊബൈല്‍ ഉപകരണങ്ങളില്‍ പാസ്‌കികള്‍ ഉടന്‍ ലഭ്യമാകും, വരും മാസങ്ങളില്‍ ഞങ്ങള്‍ മെസഞ്ചറിലേക്ക് പാസ്‌കീകള്‍ പുറത്തിറക്കാന്‍ തുടങ്ങും,” മെറ്റ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വെളിപ്പെടുത്തി.
ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ഫോണിന്റെ വിരലടയാളം, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ഉപകരണ പിന്‍ പോലുള്ള ബില്‍റ്റ്-ഇന്‍ പ്രാമാണീകരണ ടൂളുകള്‍ ഉപയോഗിക്കുന്ന പാസ്വേഡില്ലാത്ത ലോഗിന്‍ രീതിയാണ് പാസ്‌കീകള്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെഡന്‍ഷ്യലുകള്‍ സെര്‍വറുകളേക്കാള്‍ പ്രാദേശികമായി ഉപകരണത്തില്‍ സംഭരിച്ചിരിക്കുന്നു, ഇത് കൂടുതല്‍ സുരക്ഷിതവും ഫിഷിംഗിനും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിരോധമുള്ളതാക്കുന്നു.
kerala
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍
ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
kerala
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
യെല്ലോ അലേർട്ട്
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജാഗ്രത നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
Film3 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്