Connect with us

kerala

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിനെന്നും തലവേദന

എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു.

Published

on

റഷീദ് കൈപ്പുറം

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിന് എന്നും തലവേദനയായിട്ടുണ്ട്. മകള്‍ വീണ വിജയന്‍ വിവാദങ്ങളുടെ തോഴിയായതോടെ മക്കള്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് മുന്നില്‍. വീണയുടെ ഇടപെടലുകള്‍ തുടര്‍ ഭരണത്തിലും കരുത്തോടെ മുന്നേറുകയാണെന്നാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മക്കള്‍ വിവാദം സി.പി.എമ്മിന് പുത്തരിയല്ല. ഇ.കെ നായനാറും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ മക്കളാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നായനാര്‍ പരമശുദ്ധന്‍ ആണെന്നാണ് മാധ്യമങ്ങളുടെ പട്ടം. പൊതുവേ അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ കൃഷ്ണകുമാറും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന് ബന്ധമുള്ള പരസ്യ കമ്പനിക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു എന്നത് അന്നത്തെ ഞെട്ടിക്കുന്ന വിവാദമായിരുന്നു. അതൊരു വിവാദം മാത്രമല്ല നേരായിരുന്നു എന്നത് ബോധ്യവുമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുങ്ങിയത് നായനാര്‍ ഭരണകാലത്താണ്. കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരുമിച്ച് ജോലി കൊടുത്തു എന്നത് ഇ.എം.എസിനെയും കുടുക്കിയിരുന്നു. അങ്ങനെ ബന്ധുനിയമനത്തില്‍ ഇ.എം.എസും കുടുങ്ങി. സംഭവം നടന്നത് നായനാര്‍ ഭരണകാലത്താണ് എന്നതാണ് ഇ.എം.എസിന് ആശ്വാസം.
മകന്‍ അരുണ്‍കുമാര്‍ വി.എസ് അച്യുതാനന്ദന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. കയര്‍ ബോര്‍ഡിലെ 47 ലക്ഷം രൂപയുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം അനില്‍കുമാറിനായിരുന്നു. ഐ.എച്ച്.ആര്‍.ഡിലെ നിയമന കാലത്തുണ്ടായ വിവാദങ്ങളും തെല്ലൊന്നുമല്ല അരുണ്‍കുമാറിനാല്‍ വി.എസ് അച്യുതാനന്ദന് പൊല്ലാപ്പായത്. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് വി.എസിന്റെ മകനെതിരെ കോടതി കേസെടുത്തിരുന്നു. മക്കള്‍ വിവാദത്തില്‍ വി.എസ് അച്ചുതനാനന്ദനെയൊഴികെ എല്ലാവരെയും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി വിഷയംപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. വി.എസിനെതിരായ ആരോപണങ്ങളില്‍ സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നുപ്പോഴും ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു. വി.എസിനെ അന്നത്തെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ വി.എസിന് രക്ഷക്ക് വിഎസ് മാത്രമാണുണ്ടാകാറുണ്ടായിരുന്നത്. നായനാരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ പിണറായിയുടെ കാര്യത്തിലും പാര്‍ട്ടി നായനാരെ സംരക്ഷിച്ച അതേ നിലപാടിലാണ്. ബന്ധുനിയമനവും കോഴയും വിവാദപ്പെരുമഴ തീര്‍ക്കുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സത്യമാണെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്.

kerala

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

on

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

Continue Reading

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

Trending