Connect with us

More

അസാമാന്യ പ്രതിഭ- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ബെര്‍ണബുവിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മെസി ഫൗള്‍ ചെയ്യപ്പെട്ടത് പതിനാല് തവണ..! റയലിന്റെ ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സിലോയുടെ ഫൗളില്‍ മേല്‍ചുണ്ട് പൊട്ടി, പല്ല് നഷ്ടമായി രക്തം വാര്‍ന്നൊലിച്ചു. ടീം ഡോക്ടര്‍ നല്‍കിയ ടിഷ്യുവുമായി രക്തം തുടച്ച്, ആ ടിഷ്യു കടിച്ചുപിടിച്ച് കളി തുടര്‍ന്നു മെസി. കാസിമിറോ, സെര്‍ജിയോ റാമോസ് തുടങ്ങി റയല്‍ ഡിഫന്‍സിലെ പലരും അര്‍ജന്റീനക്കാരനെ മാരകമായി കൈകാര്യം ചെയ്തു. റാമോസ് ചുവപ്പ് കാര്‍ഡുമായി പുറത്തായപ്പോള്‍ മെസിയെ തുടക്കത്തിലേ ഫൗള്‍ ചെയ്ത് മഞ്ഞ വാങ്ങിയ കാസിമിറോയെ റയല്‍ കോച്ച് സിദാന്‍ രണ്ടാം പകുതിയില്‍ പിന്‍വലിച്ചു. പ്രതിയോഗികളുടെ ബലിഷ്ട കരങ്ങള്‍ക്കും കാലുകള്‍ക്കും നടുവിലും തന്റെ ഫുട്‌ബോളിനും സമീപനത്തിനും മാറ്റമില്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള മെസി പ്രതിഷേധത്തിനും തിരിച്ചടികള്‍ക്കും നില്‍ക്കാതെ രണ്ട് വട്ടം ഗോളടിച്ചു. രണ്ടും എണ്ണം പറഞ്ഞ ഗോളുകള്‍. രണ്ടാം ഗോള്‍ മല്‍സരത്തിന്റെ അവസാന സെക്കന്‍ഡില്‍-അതും കളം നിറഞ്ഞ റയല്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിഷ്പ്രഭനാക്കി കൊണ്ട്. എല്‍ക്ലാസിക്കോയിലെ ബാര്‍സയുടെ ജയത്തില്‍ മാത്രമല്ല ലോക ഫുട്‌ബോളില്‍ നിറയുന്ന പ്രപഞ്ച സത്യമായി മെസി മാറുകയാണ്-പകരം വെക്കാനില്ലാത്ത പ്രതിഭയായി. ക്ലബ് ഫുട്‌ബോളില്‍ അദ്ദേഹം 500 ഗോളുകള്‍ തികച്ചത് ഒരു ലക്ഷത്തോളം വരുന്ന റയല്‍ ഫാന്‍സിന് നടുവിലായിരുന്നു. ലോക ഫുട്‌ബോളില്‍ നിറയുന്ന രണ്ട് താരങ്ങള്‍-കൃസ്റ്റിയാനോയും മെസിയും. ഇവര്‍ തമ്മിലുളള ബലാബലത്തില്‍ കണ്ടത് രണ്ട് പേരും തമ്മിലുള്ള മാറ്റം തന്നെ. കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലന രൂപമാണ് കൃസ്റ്റിയാനോ. പന്ത് ലഭിച്ചാല്‍ ഞൊടിയിടയില്‍ മാറുന്നയാളാണ് അദ്ദേഹം-ഏത് ആങ്കിളിലും അദ്ദേഹം വല ലക്ഷ്യമാക്കും. അത് രണ്ട് കാലുകളാവാം, തലയാവാം- അസാമാന്യമായ ശരീര മെയ്‌വഴക്കത്തില്‍ പ്രതിയോഗികളെ മറികടക്കുന്ന കൃസ്റ്റിയാനോക്ക് പക്ഷേ സ്വന്തം മൈതാനത്ത് അവസരങ്ങള്‍ പലത് ലഭിച്ചു-ഒന്നും ഫലവത്തായില്ല. അതേ സമയം മെസിക്ക് നാല് സുവര്‍ണാവസരങ്ങള്‍ കിട്ടി-അതില്‍ രണ്ടും ഗോളായി. നെയ്മറെ പോലെ ശക്തനായ കൂട്ടുകാരന്‍ ഇല്ലാതിരുന്നിട്ടും മെസിയിലെ താരം നിരാശനായി മൈതാനത്ത് നടന്നില്ല. പന്ത് ലഭിക്കുമ്പോഴെല്ലം അദ്ദേഹം അപകടകാരിയായി. അദ്ദേഹത്തെ തടയാനുള്ള ശ്രമത്തിലാണ് കാസിമിറോയും റാമോസും മാര്‍സിലോയുമെല്ലാം സ്വന്തം ഗെയിമിനെ പണയം വെച്ചത്.
റയല്‍ സംഘത്തില്‍ കൃസ്റ്റിയാനോയെക്കാള്‍ തകര്‍ത്തു കളിച്ചത് പരുക്കേറ്റ ബെയിലിന് പകരം അവസരം ലഭിച്ച അസുന്‍സിയോയായിരുന്നു. വലത് വിംഗില്‍ നിന്നും അദ്ദേഹത്തിന്റെ കുതിച്ചുകയറ്റം ബാര്‍സ ഡിഫന്‍സിന് തലവേദനയായിരുന്നു. പക്ഷേ ലക്ഷ്യബോധത്തില്‍ മെസിയോളമെത്തിയില്ല ആരും. ആ അവസാന ഗോള്‍ തന്നെ ചരിത്രമല്ലേ-ലോക ഫുട്‌ബോളില്‍ ഇത്തരത്തിലൊരു ഗോള്‍, അതും ക്ലബിനായി അഞ്ഞുറാമത് ഗോള്‍ ആരും നേടിയിട്ടുണ്ടാവില്ല. ആ ഗോള്‍ നേട്ടത്തിന് ശേഷം അത് വരെ അടക്കിവെച്ച വികാരങ്ങളെല്ലാം മെസി പുറത്തെടുത്തു. റയല്‍ ഫാന്‍സിനെ നോക്കി അദ്ദേഹം തന്റെ ജഴ്‌സി അഴിച്ചു-ആരാണ് താനെന്ന് വിളിച്ച് പറഞ്ഞു. ലോകം മറക്കാത്ത മറ്റൊരു മെസി മുദ്ര…!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending