Connect with us

More

അസാമാന്യ പ്രതിഭ- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ബെര്‍ണബുവിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മെസി ഫൗള്‍ ചെയ്യപ്പെട്ടത് പതിനാല് തവണ..! റയലിന്റെ ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സിലോയുടെ ഫൗളില്‍ മേല്‍ചുണ്ട് പൊട്ടി, പല്ല് നഷ്ടമായി രക്തം വാര്‍ന്നൊലിച്ചു. ടീം ഡോക്ടര്‍ നല്‍കിയ ടിഷ്യുവുമായി രക്തം തുടച്ച്, ആ ടിഷ്യു കടിച്ചുപിടിച്ച് കളി തുടര്‍ന്നു മെസി. കാസിമിറോ, സെര്‍ജിയോ റാമോസ് തുടങ്ങി റയല്‍ ഡിഫന്‍സിലെ പലരും അര്‍ജന്റീനക്കാരനെ മാരകമായി കൈകാര്യം ചെയ്തു. റാമോസ് ചുവപ്പ് കാര്‍ഡുമായി പുറത്തായപ്പോള്‍ മെസിയെ തുടക്കത്തിലേ ഫൗള്‍ ചെയ്ത് മഞ്ഞ വാങ്ങിയ കാസിമിറോയെ റയല്‍ കോച്ച് സിദാന്‍ രണ്ടാം പകുതിയില്‍ പിന്‍വലിച്ചു. പ്രതിയോഗികളുടെ ബലിഷ്ട കരങ്ങള്‍ക്കും കാലുകള്‍ക്കും നടുവിലും തന്റെ ഫുട്‌ബോളിനും സമീപനത്തിനും മാറ്റമില്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള മെസി പ്രതിഷേധത്തിനും തിരിച്ചടികള്‍ക്കും നില്‍ക്കാതെ രണ്ട് വട്ടം ഗോളടിച്ചു. രണ്ടും എണ്ണം പറഞ്ഞ ഗോളുകള്‍. രണ്ടാം ഗോള്‍ മല്‍സരത്തിന്റെ അവസാന സെക്കന്‍ഡില്‍-അതും കളം നിറഞ്ഞ റയല്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിഷ്പ്രഭനാക്കി കൊണ്ട്. എല്‍ക്ലാസിക്കോയിലെ ബാര്‍സയുടെ ജയത്തില്‍ മാത്രമല്ല ലോക ഫുട്‌ബോളില്‍ നിറയുന്ന പ്രപഞ്ച സത്യമായി മെസി മാറുകയാണ്-പകരം വെക്കാനില്ലാത്ത പ്രതിഭയായി. ക്ലബ് ഫുട്‌ബോളില്‍ അദ്ദേഹം 500 ഗോളുകള്‍ തികച്ചത് ഒരു ലക്ഷത്തോളം വരുന്ന റയല്‍ ഫാന്‍സിന് നടുവിലായിരുന്നു. ലോക ഫുട്‌ബോളില്‍ നിറയുന്ന രണ്ട് താരങ്ങള്‍-കൃസ്റ്റിയാനോയും മെസിയും. ഇവര്‍ തമ്മിലുളള ബലാബലത്തില്‍ കണ്ടത് രണ്ട് പേരും തമ്മിലുള്ള മാറ്റം തന്നെ. കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലന രൂപമാണ് കൃസ്റ്റിയാനോ. പന്ത് ലഭിച്ചാല്‍ ഞൊടിയിടയില്‍ മാറുന്നയാളാണ് അദ്ദേഹം-ഏത് ആങ്കിളിലും അദ്ദേഹം വല ലക്ഷ്യമാക്കും. അത് രണ്ട് കാലുകളാവാം, തലയാവാം- അസാമാന്യമായ ശരീര മെയ്‌വഴക്കത്തില്‍ പ്രതിയോഗികളെ മറികടക്കുന്ന കൃസ്റ്റിയാനോക്ക് പക്ഷേ സ്വന്തം മൈതാനത്ത് അവസരങ്ങള്‍ പലത് ലഭിച്ചു-ഒന്നും ഫലവത്തായില്ല. അതേ സമയം മെസിക്ക് നാല് സുവര്‍ണാവസരങ്ങള്‍ കിട്ടി-അതില്‍ രണ്ടും ഗോളായി. നെയ്മറെ പോലെ ശക്തനായ കൂട്ടുകാരന്‍ ഇല്ലാതിരുന്നിട്ടും മെസിയിലെ താരം നിരാശനായി മൈതാനത്ത് നടന്നില്ല. പന്ത് ലഭിക്കുമ്പോഴെല്ലം അദ്ദേഹം അപകടകാരിയായി. അദ്ദേഹത്തെ തടയാനുള്ള ശ്രമത്തിലാണ് കാസിമിറോയും റാമോസും മാര്‍സിലോയുമെല്ലാം സ്വന്തം ഗെയിമിനെ പണയം വെച്ചത്.
റയല്‍ സംഘത്തില്‍ കൃസ്റ്റിയാനോയെക്കാള്‍ തകര്‍ത്തു കളിച്ചത് പരുക്കേറ്റ ബെയിലിന് പകരം അവസരം ലഭിച്ച അസുന്‍സിയോയായിരുന്നു. വലത് വിംഗില്‍ നിന്നും അദ്ദേഹത്തിന്റെ കുതിച്ചുകയറ്റം ബാര്‍സ ഡിഫന്‍സിന് തലവേദനയായിരുന്നു. പക്ഷേ ലക്ഷ്യബോധത്തില്‍ മെസിയോളമെത്തിയില്ല ആരും. ആ അവസാന ഗോള്‍ തന്നെ ചരിത്രമല്ലേ-ലോക ഫുട്‌ബോളില്‍ ഇത്തരത്തിലൊരു ഗോള്‍, അതും ക്ലബിനായി അഞ്ഞുറാമത് ഗോള്‍ ആരും നേടിയിട്ടുണ്ടാവില്ല. ആ ഗോള്‍ നേട്ടത്തിന് ശേഷം അത് വരെ അടക്കിവെച്ച വികാരങ്ങളെല്ലാം മെസി പുറത്തെടുത്തു. റയല്‍ ഫാന്‍സിനെ നോക്കി അദ്ദേഹം തന്റെ ജഴ്‌സി അഴിച്ചു-ആരാണ് താനെന്ന് വിളിച്ച് പറഞ്ഞു. ലോകം മറക്കാത്ത മറ്റൊരു മെസി മുദ്ര…!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

Trending