india
രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് മോടി പിടിപ്പിക്കാന്‍ ചിലവിട്ടത് 4100 കോടി രൂപ
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്‍പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്‍ ഉള്‍പ്പെടും.

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് ഒരുങ്ങാന്‍ ചെലവ് 4100 കോടി. വേദികളുടെ സജ്ജീകരണവും ഡല്‍ഹിയുടെ സൗന്ദര്യ വല്ക്കരണവും റോഡുകളുടെ പുനരുദ്ധാരണവും അതിഥികളെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും അടക്കം വിവിധ ഘട്ടങ്ങളിലായി ചെലവഴിച്ച തുകകളുടെ കണക്കാണിത്.
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്‍പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്‍ ഉള്‍പ്പെടും. കേരളത്തിലെ കുമരകവും ഷെര്‍പ്പ (ഉദ്യോഗസ്ഥര്‍) സംഗമത്തിന് വേദിയായിരുന്നു. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം കണ്വന്ഷന് സെന്റര്‍ ആണ് ഉച്ചകോടിയുടെ വേദി. കോടികള്‍ ചെലവിട്ടാണ് കണ്വന്ഷന് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരത് മണ്ഡപം അലങ്കാര വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോള്‍, അതേ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു ഇടമുണ്ട്. ഡല്‍ഹിയിലെ ചേരികളാണ് അവ. വിദേശ രാഷ്ട്ര തലവന്മാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ കൂറ്റന്‍ മറകള്‍ സ്ഥാപിച്ചാണ് ചേരികളെ മറച്ചിരിക്കുന്നത്. പച്ച നിറത്തില്‍ തുണികൊണ്ട് നിര്‍മ്മിച്ച മറകളില്‍ ലോക നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ളക്സുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന വേദിയായ പ്രഗതി മൈതാനിക്കു സമീപമുള്ള ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ശതകോടികള്‍ ചെലവിട്ട് നടത്തുന്ന മഹാസമ്മേളനങ്ങള്‍ക്കു വേണ്ടി കുടിയിറക്കപ്പെടുമ്പോള്‍, ഞങ്ങളെ പുനരധിവസിപ്പിക്കാന്‍ എന്തുകൊണ്ട് അതില്‍ ചെറിയൊരു തുക നീക്കിവച്ചുകൂട എന്ന ചേരി നിവാസികളുടെ ചോദ്യം ഉത്തരംകിട്ടാതെ നില്ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ 980 കോടിയാണ് ജി20 ഒരുക്കങ്ങള്‍ക്ക് അനുവദിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിലാണ് തുക വകയിരുത്തിയത്. തൊട്ടു മുമ്പത്തെ ബജറ്റില്‍ നീക്കിവച്ച തുകക്കു പുറമെയായിരുന്നു ഇത്. ഭാരത് മണ്ഡപം ഒരുക്കാന്‍ മാത്രം 2017ല്‍ 2400 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ജി 20 ഒരുക്കങ്ങള്‍ക്ക് തുക അനുവദിച്ചതിലും ചെലവഴിച്ചതിലും പൊരുത്തക്കെടുണ്ടെന്ന് നേരത്തെ സി. എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
india
ഉമര്‍ ഖാലിദിന്റെ ജാമ്യം: ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്
ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
india
മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.

മൈസൂരു: കര്‍ണാടകയുടെ സാംസ്കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.
ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.
india
ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ
2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.
അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
-
india2 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india1 day ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News1 day ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
News3 days ago
ഗസ്സ വംശഹത്യ; 24 മണിക്കൂറിനിടെ 43 മരണം
-
Film2 days ago
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
-
kerala2 days ago
തദ്ദേശ തിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം
-
kerala2 days ago
സംസ്ഥാന വിജ്ഞാപനമായി ജി.എസ്.ടി നിരക്ക് ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍