Connect with us

kerala

ഹൈവെ വികസനത്തിന് ലഭിച്ച കോടികള്‍ സര്‍ക്കാര്‍ വകമാറ്റി; സാമ്പത്തിക പ്രതിസന്ധിയില്‍ കിതച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,പ്രക്ഷോഭത്തി നൊരുങ്ങി എം.എസ്.എഫ്

നാഷണല്‍ ഹൈവെ വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച കോടികള്‍ ട്രഷറി എക്കൗണ്ടില്‍ കിടന്നിട്ടും അതു നേടിയെടുക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി പറഞ്ഞു വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സര്‍വകലാശാല അധികൃതരുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എം.എസ്.എഫ്.

Published

on

മലപ്പുറം: നാഷണല്‍ ഹൈവെ വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച കോടികള്‍ ട്രഷറി എക്കൗണ്ടില്‍ കിടന്നിട്ടും അതു നേടിയെടുക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി പറഞ്ഞു വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സര്‍വകലാശാല അധികൃതരുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എം.എസ്.എഫ്. സാമ്പത്തികമായി കാലിക്കറ്റ് സര്‍വകലാശാലക്ക് മാത്രം ലഭിക്കേണ്ട കോടികള്‍ വകമാറ്റി ചെലവഴിക്കുന്നതിനെതിരെയാണ് എം.എസ്.എഫ് സമരത്തിനൊരുങ്ങുന്നതെന്ന് എം.എസ്.എഫ് പ്രതിനിധികളും സെനറ്റ് മെമ്പര്‍മാരായ അമീന്‍ റാഷിദ്, റഹീസ് ആലുങ്ങല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

14.5 ഏക്കര്‍ ഭൂമിയാണ് ഹൈവേ വികസനത്തിന് വേണ്ടി സര്‍വകലാശാല എന്‍. എച്ച്.എ.ഐന് വിട്ടു നല്‍കിയത്. വിട്ടുനല്‍കിയ ഭൂമിയുടെ നഷ്ടപരിഹാര തുകയായി 95 കോടി രൂപയും നിശ്ചിത തുകയുടെ പലിശയിനത്തില്‍ 10 കോടിയുമാണ് സര്‍വകലാശാലക്ക് ലഭിക്കേണ്ടിയിരുന്നത്. സര്‍വകലാശാലക്ക് ലഭിക്കേണ്ട നിശ്ചിത തുക സര്‍ക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ട്രഷറിയില്‍ അടച്ചതായാണ് വിവരാവകാശ രേഖകളിലുള്ളത്. സര്‍വകലാശാലയുടെ ഭൗതിക സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ്, ഇ ഗ്രാന്റ്, സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ളവക്ക് ചെലവഴിക്കേണ്ട തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ദയനീയത പരിഹരിക്കാന്‍ വേണ്ടി വകമാറ്റി നല്‍കിയിരിക്കുന്നത്. മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും ഉള്‍പ്പെടെ പൂര്‍ണമായി ലഭിക്കാത്ത സാമ്പത്തിക സാഹചര്യം സര്‍വകലാശാലയില്‍ തന്നെ നിലനില്‍ക്കെ ഫീസിനത്തിലും മറ്റും വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് കൊണ്ടു തന്നെ വിവിധ കോഴ്‌സുകള്‍ക്കും പരീക്ഷകള്‍ക്കുമായി ആയരങ്ങളാണ് ഫീസിനത്തില്‍ സര്‍ക്കാര്‍ കൈപറ്റുന്നത്. ഈ പിടിച്ചുപറി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending