Connect with us

crime

മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിയ പൊലീസുകാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കുറ്റം ചുമത്തി

കഴിഞ്ഞ വര്‍ഷം നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് പൊലീസ് മുസ്‌ലിംങ്ങളെ പരസ്യമായി തല്ലിയത്.

Published

on

ഗുജറാത്ത്:  മുസ്‌ലിം സമുദായത്തില്‍ പെട്ട അഞ്ച്  യുവാക്കളെ പരസ്യമായി തല്ലിയെന്ന ആരോപണം നേരിടുന്ന 4 പൊലീസുകാര്‍ക്കെതിരെ ഗുജറാത്ത് ഹൈക്കോടതി കോടതി അലക്ഷ്യ കുറ്റം ചുമത്തി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ്മാരായ എ എസ് സുപേഹിയ, ജസ്റ്റിസ് എം ആര്‍ മെങ്ഡെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുറ്റം ചുമത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച ഡി കെ ബസു കേസിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കേസിലാണ് കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്.

ഗുജറാത്തിലെ ഖേദ ജില്ലയിലെ മല്ലേക് കുടുംബത്തിലെ 5 മുസ്‌ലിംങ്ങളെ പരസ്യമായി തല്ലിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ഗുജറാത്ത് ഹൈക്കോടതി നടപടി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് പൊലീസ് മുസ്‌ലിംങ്ങളെ പരസ്യമായി തല്ലിയത്. തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

തങ്ങളെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീം കോടതി ഡി കെ ബസു കേസില്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. എ വി പര്‍മാര്‍, ഡി ബി കുമാവാത്, കനക്സിംഗ് ലക്ഷ്മണ്‍ സിംഗ്, രാജു രമേശ്ഭായ് ദാബി എന്നീ പൊലീസുകാര്‍ക്ക് എതിരയെയാണ് കോടതി അലക്ഷ്യ കുറ്റം ചുമത്തിയത്.

എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഡി ബി കുമാവത്ത് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ കുമാവത്ത് അവിടെ ഉണ്ടായിരുന്നെന്നും, ഇരകളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 4 പേര്‍ക്കെതിരെയും കുറ്റം ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 11 നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പൊലീസുകാരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മദ്യപാനത്തെത്തുടര്‍ന്ന് വഴക്ക്; അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി

മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്

Published

on

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ജോയി. രാത്രി മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ആദ്യഘട്ടത്തില്‍ കൊലപാതകം നടത്തിയ കാര്യം മകന്‍ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Continue Reading

crime

വീട്ടമ്മയും 17കാരനും തമ്മിൽ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി

Published

on

ഉത്തർപ്രദേശ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നായിരുന്നു കൊലപാതകം.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിട‌െയാണ് ഉർവിയെ കാണാതായത്. തുട‌ർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽ നിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് പൊലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നൽകി.

Continue Reading

crime

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. വിലയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ് (35) നെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

കൊലപാതകത്തില്‍ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മ വീട്ടില്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

മദ്യപിച്ചശേഷം വീട്ടുസാധനങ്ങള്‍ അടിച്ചു പൊട്ടിക്കുകയും അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവരെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യം ഉണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു.

Continue Reading

Trending