kerala
തട്ടം പരാമർശം സി.പി.എമ്മിന്‍റെ ഇരട്ടമുഖം തുറന്നുകാട്ടി – കെ.സി വേണുഗോപാൽ
ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്.
തിരുവനന്തപുരം: മുസ്ലിം പെൺകുട്ടികളുടെ തട്ടത്തിനെതിരെ സി.പി.എം നേതാവ് അഡ്വ.കെ അനിൽകുമാർ നടത്തിയ പരാർശം സി.പി.എമ്മിന്‍റെ ഇരട്ടമുഖം തുറന്നുകാട്ടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി വേണുഗോപാൽ.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി നിയമിക്കപ്പെട്ട കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കേരളത്തിലെ വിവിധ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വെച്ച നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം.
ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്. ആൺ കുട്ടികളാണ് ഇപ്പോൾ കർണാടക ഭരിക്കുന്നത്. തട്ടത്തിനെതിരായി അവർ അരുടെ അഭിപ്രായം തുറന്നുപറഞ്ഞു. പിന്നീട് ജനാഭിപ്രായം എതിരാണെന്ന് കണ്ടപ്പോൾ അതിനെ തള്ളിപ്പറഞ്ഞു. ഹൈന്ദവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായിരുന്നു ശബരിമലയിലെ സ്ത്രി പ്രവേശം. അന്ന് മാർക്സിസ്റ്റ് പാർട്ടിയും സർക്കാറും ആദ്യം അതിനെ സ്പോൺസർ ചെയ്തു. ജനവികാരം എതിരായപ്പോൾ പിന്നീട് അതിനെ തള്ളിപ്പറഞ്ഞു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് ഇംഗ്ലണ്ടിൽ ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനയില്ല. ആളില്ലാത്തതിനാൽ വിൽപനക്ക് വെച്ചിരിക്കുകയാണ് എന്നാണ്. കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് സൗദി അറേബ്യയിൽ ബാങ്ക് വിളിക്ക് എതിരായി വലിയ പ്രശ്നങ്ങളുണ്ടെന്നാണ്. ബാങ്കുവിളിക്കും ശബരിമലക്കും ക്രിസ്ത്യൻ പള്ളികൾക്കുമെതിരെ പറഞ്ഞത് ഒരു കാര്യം വ്യക്തമാക്കുന്നു. അവരുടെ ഉള്ളിലുള്ളതാണ് പുറത്തുവരുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ളിൽ വൈരുധ്യാത്മക ഭൗതികവാദം എന്ന് പറയുന്ന ഈശ്വര നിഷേധവും വിശ്വാസത്തിന് എതിരായ നിലപാടുമാണുള്ളത്. വോട്ടിന് വേണ്ടി അത് മറച്ചുപിടിക്കാനുള്ള ശ്രമിക്കുന്നുവെന്ന് മാത്രം. അത് എല്ലാകാലത്തും വിലപ്പോവില്ല. പറഞ്ഞകാര്യങ്ങളെല്ലാം സി.പി.എമ്മിന് പിൻവലിക്കേണ്ടത് വന്നത് അതിനാലാണ്. സി.പി.എമ്മിന്‍റെ ഇരട്ടമുഖം അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ തുടർന്നു.
സി പി എമ്മിന്റേത് ഇലക്ഷന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മുഖം ആണ്. സി പി എം പാർട്ടിക്ക് സ്ഥിരമായൊരു നയമില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നു.സി പി എമ്മിന് തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു മുഖം, ഉള്ളിൽ മറ്റൊരു മുഖം.
ബിജെപിയും സിപിഎമ്മും ദളിതര്‍ക്ക് അര്‍ഹമായ പ്രധാന്യം നല്‍കിയില്ല. ബിജെപിക്ക് എക്കാലവും ദളിത് വിരുദ്ധ നിലപാടാണുള്ളത് . സിപിഎം അതേപാതയിലാണ്.മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക ജാതി വകുപ്പ് മാത്രം കിട്ടേണ്ട വ്യക്തിയായിരുന്നോ ആയിരുന്നോ, ഈ മേഖലയിൽ നിന്ന് വരുന്നവർക്ക് കൂടുതൽ വകുപ്പുകൾ നൽകാൻ സി പി എം തയ്യാറാകണം
കോണ്‍ഗ്രസ് ദളിത് -പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും പരിഗണനയും സംരക്ഷണവും നല്‍കിയ പ്രസ്ഥാനമാണ്. ഭരണഘടന തയ്യാറാക്കാനായി ബി ആർ അംബേദ്കറെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷൻ, ഇന്ത്യൻ രാഷ്ട്രപതി തുടങ്ങി സുപ്രധാന പദവികളിൽ ദളിത് വിഭാഗങ്ങൾക്ക് കോൺഗ്രസ്അ ർഹമായ പരിഗണന നൽകി.
ബിജെപി ആകട്ടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന് അർഹമായ പരിഗണന നൽകിയില്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള ബി ജെ പി യുടെ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.സംഘപരിവാർ അജണ്ട ഭരണഘടനക്ക് എതിരാണ്, സമത്വത്തിന് എതിരാണ്.
കൊടിക്കുന്നിൽ സുരേഷിനെ ആരും മുകളിൽ നിന്ന് താഴേക്ക് ലാൻഡ് ചെയ്യിപ്പിച്ചതല്ല. കഠിനാധ്വാനം കൊണ്ട് താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വളർന്ന് വന്ന നേതാവ്.എത്ര ഉയർച്ചയിൽ എത്തിയാലും വന്ന വഴി മറക്കുന്ന ആളല്ല കൊടിക്കുന്നിൽ സുരേഷ് .പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് വേണ്ടി എന്നും ശബ്ദമുയർത്തിയ വ്യക്തിയാണ് കൊടിക്കുന്നിൽ സുരേ ഷെന്നും വേണുഗോപാൽ പറഞ്ഞു.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

