Connect with us

Health

ഒക്ടോബര്‍ 17 ലോക ട്രോമ ദിനം; കളിയല്ല, പ്രാഥമിക പരിചരണം

പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുകയും രണ്ട് കോടിയിലധികം ആളുകളെ രോഗികളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ട്രോമ.

Published

on

വീട്ടിലോ സ്‌കൂളിലോ ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അടിയന്തര ഘട്ടങ്ങളില്‍ നാം എന്താണ് ചെയ്യുന്നത് കൂട്ടുകാരേ?. പകച്ചു നില്‍ക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കാവശ്യമായ അടിയന്തര ശുശ്രൂഷ നല്‍കാന്‍ നമുക്ക് സാധിക്കാറുണ്ടോ?. അതിനുള്ള അവഗാഹം നമുക്കുണ്ടോ?. നഷ്ടമായേക്കാവുന്ന ഒരു ജീവനെ നമ്മുടെ അടിയന്തര ഇടപെടല്‍ കൊണ്ട് ചിലപ്പോള്‍ രക്ഷിച്ചെടുക്കാം. അത്യാഹിത സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നത് അത്യന്തം ഗൗരവമായി കാണേണ്ട ഒന്നാണ്. അതിന്റെ പ്രാധാന്യം ആഗോളതലത്തില്‍ മനുഷ്യരിലെത്തിക്കുന്നതിനാണ് ഒക്ടോബര്‍ 17 ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011-ന് ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ദിനാചരണം ആരംഭിച്ചത്.

ലോക ട്രോമ ദിനം സാധാരണ രീതിയില്‍ കടന്നുപോകേണ്ട ഒന്നല്ല. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണിത്. വാഹനാപകടങ്ങളെ കുറിച്ച് മാത്രമാണ് ട്രോമ എന്നു പറയുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. റോഡപകടങ്ങള്‍, വീഴ്ചകള്‍, പൊള്ളല്‍, വ്യാവസായിക അപകടങ്ങള്‍, അക്രമത്തിലൂടെ ഒരാള്‍ക്ക് പരിക്കേല്‍ക്കല്‍ തുടങ്ങി ട്രോമയുടെ കാരണങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കാം. പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുകയും രണ്ട് കോടിയിലധികം ആളുകളെ രോഗികളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ട്രോമ. ഇതേത്തുടര്‍ന്നുള്ള മരണങ്ങളും വൈകല്യങ്ങളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായും ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളാണ് ട്രോമയുടെ ഒന്നാമത്തെ കാരണം. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ഇതില്‍ കൂടുതലും. രണ്ടാമത്തെ കാരണം നമ്മുടെ അശ്രദ്ധയാണ്.

ഉയരങ്ങളില്‍ നിന്ന് വീഴുന്നതും വീട്ടിലോ ബാത്‌റൂമിലോ തെന്നി വീഴുന്നതും ട്രോമ വിഭാഗത്തില്‍പ്പെടുന്നു. കായിക മത്സരങ്ങള്‍ക്കിടയിലെ പരുക്കുകളാണ് മൂന്നാമത്തെ കാരണം. 45 വയസിനു താഴെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണം ട്രോമാറ്റിക് പരിക്കുകളാണ്. ഓേേരാ വര്‍ഷവും ഏകദേശം ആറു ദശലക്ഷം ആളുകള്‍ ഇതുമൂലം മരിക്കുന്നു. ആഘാതകരമായ പരിക്കുകളും വൈകല്യത്തിന്റെ പ്രധാന കാരണമാണ്. മസ്തിഷ്‌ക ക്ഷതമാണ് ഇതിന്റെ പ്രധാന കാരണം. ഔദ്യോഗിക കണക്കനുസരിച്ച് 69 ദശലക്ഷം ആളുകള്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളില്‍ പലപ്പോഴും അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു. അതിനാല്‍ മരണസംഖ്യയും കൂടുന്നുണ്ട്. ഇതു പരിഹരിക്കാന്‍ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കി പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ പ്രാപ്തമാക്കുന്നതാണ് ട്രോമ കെയര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ മാത്രമല്ല, ഹൃദയാഘാതം സംഭവിക്കുമ്പോള്‍ പോലും അടിയന്തര ശ്രുശ്രൂഷ നല്‍കാന്‍ സാധിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. എന്ത് അത്യാഹിതം സംഭവിച്ചാലും അതിനൊരു ഗോള്‍ഡന്‍ അവര്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു അപകടമുണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള കൂടിയ സമയമാണിത്. ഒരു മണിക്കൂറിനുള്ളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പും അത്യാഹിതം സംഭവിച്ച വ്യക്തിക്ക് ഏതു ചികിത്സയാണ് വേണ്ടതെന്നും ആ ചികിത്സാ സൗകര്യമുള്ള ആശുപ്രതിയില്‍ പ്രവേശിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അതിനുമുമ്പ് തന്നെ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയിരിക്കണം. ആദ്യ മണിക്കൂറില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കിയാല്‍ അതവരുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അത്യാഹിതം സംഭവിച്ചാല്‍

നമ്മുടെ കണ്‍മുന്നില്‍ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
•ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷ നല്‍കുകയെന്നതാണ്.
•രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്ന അടിയന്തര സംവിധാനം ഏര്‍പ്പെടുത്തുക.
•എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാഴ്ചക്കാരായി മാറി നില്‍ക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളാകാന്‍ നമ്മള്‍ സ്വയം ശ്രമിക്കേണ്ടതുണ്ട്. നഷ്ടമായേക്കുന്ന ഒരു ജീവന്‍ നമ്മുടെ ഇടപെടലില്‍ രക്ഷിക്കാന്‍ സാധിച്ചാല്‍ അത് ഏറെ സന്തോഷകരമല്ലേ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

Published

on

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

GULF

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

Published

on

• തിരഞ്ഞെടുത്ത 10 പേർക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിലൂടെ ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ശസ്ത്രക്രിയ സൗജന്യമായി നൽകും

• ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.

അബുദാബി: പലവിധ കാരണങ്ങളാൽ ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 4 മില്യൺ ദിർഹത്തിന്റെ (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്‌ഘാടന വേളയിലാണ് പ്രഖ്യാപനം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് (Osseointegrated Prosthetic Limb) ചികിത്സാ സഹായം സൗജന്യമായി നൽകും. ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.

രാജ്യം ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിക്കുകയും, അവരെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമെന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അർത്ഥവത്താകുമെന്നാണ് പ്രതീക്ഷയെന്നും, ” ഡോ. ഷംഷീർ പറഞ്ഞു.

വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽ നിന്ന് ബിഎംസിയിൽ എത്തിച്ച ഷാമിന്റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്റെയും കഥയാണ് പുതിയ സെന്റര് തുടങ്ങാൻ ഡോ. ഷംഷീറിന്‌ പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽ പെട്ട് കൈ കാലുകൾ നഷ്ടപെട്ടതുൾപ്പടെ മനസിനും ശരീരത്തിനും ഏറെ കേടുപാടുകളേറ്റ സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു രാജ്യത്തേക്ക് കൊണ്ട് വന്നത്. ബിഎംസി യിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങൾ പതിയെ ജീവിതത്തിലേക്ക് നടന്ന് കയറി.

ധൈര്യപൂർവമുള്ള അവരുടെ തിരിച്ചു വരവാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രോസ്തെറ്റിക് പരിഹാരം യുഎഇ യിലേക്ക് എത്തിക്കാൻ ഡോ. ഷംഷീറിനെ പ്രചോദിപ്പിച്ചത്. ഷാമിനെയും ഒമറിനെയും പോലെ ദുരന്തഭൂമികളിലും സംഘർഷ മേഖലകളിലും പെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രൊഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിട്ടു.

മിഡിൽ ഈസ്റ്റിൽ ആദ്യമായി ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ

ഈ സാങ്കേതികവിദ്യ യുഎഇ യിൽ അവതരിപ്പിക്കുന്നതിലൂടെ മികച്ച പരിചരണത്തിനായി കാത്തിരുന്നവർക്ക് പ്രതീക്ഷ പകരുന്നതിനൊപ്പം പ്രാദേശിക കഴിവുകളെ വികസിപ്പിക്കാനും സാധിക്കും. അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാർക്ക് വേഗത്തിൽ ലഭ്യമാക്കുക കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

കുറഞ്ഞ സമയത്തെ പുനരധിവാസത്തിലൂടെ രോഗിക്ക് മികച്ച ചലനശേഷിയും സ്ഥിരതയും ലഭിക്കുമെന്നതാണ് സർജറിയുടെ പ്രത്യേകത. സോക്കറ്റുമായി കൃതിമ അവയവങ്ങൾ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയിൽ നേരിട്ട് ഒരു കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്. അസ്ഥിയും ചർമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവിക അവയവത്തിന്റെ ചലനങ്ങളെ അനുകരിക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചർമരോഗങ്ങൾ, സന്ധി സങ്കീർണതകൾ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഓസിയോപെർസെപ്ഷനിലൂടെ (osseoperception) സെന്സറി ഫീഡ്ബാക്ക് വീണ്ടെടുക്കാനും കഴിയും. അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക് ബുർജീലിന്റെ തന്നെ സമഗ്ര ഓർത്തോപീഡിക് സെന്ററായ പെയ്‌ലി മിഡിൽ ഈസ്റ്റ് ക്ലിനിക്കുമായി ചേർന്ന് പ്രവർത്തിക്കും.

ഇറാഖിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സർജനായി മാറിയ പ്രൊഫ. ഡോ. അൽ മുദിരിസ് യുക്രൈൻ, ഇറാഖ് യുദ്ധബാധിതർ അടക്കം 1,200-ലധികം രോഗികൾക്ക് നൂതന ശസ്ത്രക്രിയ ലഭ്യമാക്കിയിട്ടുണ്ട്.

“കൈകാലുകളുടെ നഷ്ടം ഒരിക്കലും ഒരു വ്യക്തിയുടെ ഭാവിയെ നിർവചിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ ദശകത്തിൽ തുടക്കമിട്ട സിംഗിൾ-സ്റ്റേജ് ടെക്നിക്കിലൂടെ ഡയബറ്റിക്, വാസ്കുലർ, പീഡിയാട്രിക്, ട്രാൻസ്റ്റിബിയൽ, ഹിപ്-ഡിസാർട്ടിക്കുലേഷൻ സങ്കീർണതകളുള്ളവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ സാധിച്ചിട്ടുണ്ട്. സങ്കീർണ്ണ പരിക്കുകളുള്ളവരെ പോലും സ്വതന്ത്ര ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം.”

മെഡിക്കൽ വിദഗ്ധരുടെ സംഘം വിശദമായ വിലയിരുത്തലിന് ശേഷം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

Continue Reading

Trending