kerala
വയനാട്ടില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; സി.ഐ.ടി.യുവില്‍ നിന്ന് ഒമ്പതോളം പേര്‍ രാജിവെച്ചു
ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.

വയനാട്ടില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം. പുല്‍പ്പള്ളിയില്‍ സി.ഐ.ടി.യുവില്‍ നിന്ന് ഒമ്പതോളം പേര്‍ രാജിവെച്ചു. രാജിവെച്ചവര്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനം നടത്തി. മുന്‍ സി.പി.എം പുല്‍പ്പള്ളി ലോക്കല്‍ സെക്രട്ടറി അനില്‍ സി കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.
വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ വച്ചെങ്കിലും ആര്‍ക്കെതിരെയും നടപടി ഉണ്ടാവാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിഭാഗീയത കടുത്തതോടെ സി.പി.എം പുല്‍പ്പള്ളി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ഡി അജീഷ് സ്ഥാനം രാജിവെച്ചു. നിലവില്‍ പുല്‍പള്ളി ഏരിയ കമ്മറ്റിയിലെ 3 വനിതകളില്‍ രണ്ട് പേരും രാജി വച്ചിട്ടുണ്ട്. ഇതിലൊരാളായ ഷിജി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമിതി അംഗം കൂടിയാണ്.
പ്രകടനത്തില്‍ പങ്കെടുത്ത മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ അനില്‍ സി കുമാര്‍ നിലവില്‍ സി.പി.എമ്മിന്റെ പഞ്ചായത്തംഗമാണ്. പുല്‍പ്പള്ളി ഏരിയയില്‍ നിന്നുള്ള ജില്ല കമ്മറ്റി അംഗമായ ടി ബി സുരേഷ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും പുതുക്കാത്തത് വിഭാഗീയതയുടെയും എതിര്‍പ്പിന്റെയും ഭാഗമായാണെന്നാണ് സൂചന.ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് പ്രസിഡന്റും ഇരുളം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന എ ഷിനുവും നിലവില്‍ പ്രാഥമിക അംഗത്വം പുതുക്കിയിട്ടില്ല.
ഏരിയ കമ്മറ്റിക്ക് കീഴിലെ പാപ്ലശേരി, അഴീക്കോടന്‍ നഗര്‍ ബ്രാഞ്ചുകളില്‍ നിന്ന് അംഗങ്ങള്‍ കൂട്ടത്തോടെ രാജി വച്ചതും വിഭാഗീയതയുടെ തുടര്‍ച്ചയായിട്ടായിരുന്നു. അനില്‍ സി കുമാറിനെതിരെ സി.പി.എം ജില്ല കമ്മറ്റി അച്ചടക്ക നടപടി എടുക്കാനാണ് സാധ്യത.
kerala
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാറിന്റെ മുഖമുദ്ര. ഈ പ്രദേശത്തെ ജനം ഏഴ് മാസം മുമ്പ് പരാതി നൽകിയിട്ടുണ്ട്.
ഗുരുതരമായ അവസ്ഥയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കൃഷിയെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാനല്ല, മൃഗങ്ങളെ പിടിച്ച് ബിസിനസ്സ് നടത്താനാണ് ഇത് ചെയ്തത്. വൈദ്യുതി ബോർഡ് തിരിഞ്ഞ് നോക്കിയില്ല. വനം വകുപ്പ് അന്വേഷിച്ചില്ല.
ജനം വഴിനടക്കുന്ന തോടാണിത്. വലിയ അപകടമുണ്ടാകും എന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്. നിസ്സംഗമായി ഇത്തരം സാഹചര്യങ്ങളിൽ നിലകൊള്ളുന്നതാണ് അപകടത്തിന് കാരണം. സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കാത്തത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ പോയത്. നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.
വൈദ്യുതി വലിച്ചതും കുട്ടി മരിച്ചതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണോ? കേരളത്തിലെ ഒരു ഉത്തരവാദിത്തമുള്ള മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ആ കുട്ടിയുടെ കുടുംബത്തിന് നീതി വേണം എന്ന് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്നും പി.എം.എ സലാം ചോദിച്ചു.
kerala
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.

തൃശൂര്‍ എരുമപ്പെട്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.
kerala
കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന്‍ അഭിനീത് ആണ് മരിച്ചത്.

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന്‍ അഭിനീത് ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പല്ലന കുമാരനാശാന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനീത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ