Video Stories
ഇടം, വലം, വായു

തേര്‍ഡ് ഐ -കമാല്‍ വരദൂര്‍
ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാതിരുന്നപ്പോള്‍ അതായിരുന്നു വാര്‍ത്ത. മെസിയുടെ മാജിക് ഗോളില്‍ അവസാന സെക്കന്‍ഡില്‍ ബാര്‍സിലോണ വിജയിച്ച മല്‍സരത്തിന് ശേഷം മാഡ്രിഡിലെ സംസാരവിഷയം റൊണാള്‍ഡോയുടെ മോശം ഫോമായിരുന്നു. എല്‍ക്ലാസിക്കോക്ക് തൊട്ട് മുമ്പെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇരുപാദ മല്‍സരങ്ങളില്‍ ഹാട്രിക് ഉള്‍പ്പടെ ഇതേ താരം അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ ലോകം അദ്ദേഹത്തെ വാഴ്ത്തിയിരുന്നു. പക്ഷേ ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോര്‍ച്ചുഗീസുകാരന്‍ ക്രൂശിക്കപ്പെട്ടു. ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത്രമാത്രം കുരിശിലേറ്റപ്പെടുന്ന മറ്റൊരു താരമുണ്ടാവില്ല-ലോക ഫുട്‌ബോളില്‍ ഗോള്‍ എന്ന പദത്തിന്റെ പര്യായമായി റൊണാള്‍ഡോ മാറുകയാണ്. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ അദ്ദേഹം നടത്തുന്ന ഗോള്‍വേട്ട ആ താരത്തിന്റെ മാനസിക കരുത്തിനുള്ള തെളിവാണ്. മെസിയും റൊണാള്‍ഡോയും തമ്മിലുള്ള മാറ്റം ഇതാണ്. വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം റൊണാള്‍ഡോയെ ബാധിക്കാറില്ലെങ്കില്‍ മെസിയെ അത് കാര്യമായി ബാധിക്കാറുണ്ട്. വലം കാലിലും ഇടം കാലിലും വായുവിലും റൊണാള്‍ഡോയുടെ ഗോളുകള്‍ പിറക്കുന്നു. എല്‍ക്ലാസിക്കോയിലെ മെസിയുടെ പ്രകടനത്തെ ലോകം വാഴ്ത്തിയപ്പോള്‍ താന്‍ പിറകിലാവരുത് എന്ന് വ്യക്തമായ തീരുമാനത്തിലായിരിക്കാം ഒരു പക്ഷേ ഇന്നലെ റൊണാള്‍ഡോ കളിച്ചത്. സമ്മര്‍ദ്ദമെന്നത് കളിയിലെ പതിവ് ഭാഷയാണ്. എല്ലാ മല്‍സരങ്ങളും സമ്മര്‍ദ്ദത്തിന്റേതാണ്. റയലിനെ പോലെ ഒരു ടീം കളിക്കുമ്പോള്‍ ജയമെന്നത് നിര്‍ബന്ധഘടകമാണ്. സൂപ്പര്‍ താരങ്ങളെല്ലാം ഗോളടിക്കാന്‍ ബാധ്യസ്ഥരും. ഈ ബാധ്യത വലിയ സമ്മര്‍ദ്ദമായി മാറുമ്പോഴും റൊണാള്‍ഡോ ഗോളുകള്‍ അടിച്ച് കൂട്ടുന്നു എന്നതാണ് ആ താരത്തിലെ സവിശേഷത. ആ ഗോളുകള്‍ നോക്കു-അവസരവാദങ്ങളുടെ ഏറ്റവും മികച്ച ഗോള്‍ രൂപാന്തരങ്ങള്‍. ഇന്നലെ ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ ഹാട്രിക്കാണ് താരത്തിന്റെ സമ്പാദ്യം. പത്താം മിനുട്ടില്‍ ആദ്യ ഗോള്‍. പിന്നെ അവസാന സമയങ്ങളില്‍ രണ്ട് ഗോളുകള്‍-യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ബദ്ധവൈരികളായ പ്രതിയോഗികളെ നേരിടുമ്പോള്‍ ഹാട്രിക് സ്വന്തമാക്കാന്‍ കഴിയുകയെന്നത് ചെറിയ നേട്ടമല്ല. 400 ഗോളുകളാണ് ഇപ്പോള്‍ യൂറോപ്പിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ ഗോളുകള്‍ പരിശോധിച്ചാലറിയാം എത്രമാത്രം കഠിനാദ്ധ്വാനം അതിലുണ്ട് എന്നത്. ബാര്‍സ കളിക്കുമ്പോള്‍ മെസിക്കും നെയ്മറിനും സുവാരസിനുമെല്ലാം മധ്യനിരയില്‍ നിന്ന് പാസുകള്‍ യഥേഷ്ടം ലഭിക്കും. ആ പാസുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതാണ് സ്‌ട്രൈക്കര്‍മാരുടെ ജോലിയെങ്കില്‍ ആ മധ്യനിരാ കരുത്ത് റയലിനില്ല. മധ്യത്തിലേക്ക് വന്ന് പന്ത്് വാങ്ങി മുന്നേറുന്ന റൊണാള്‍ഡോയാണ് പലപ്പോഴും ടീമിന്റെ രക്ഷകനായി മാറാറുളളത്. ഇന്നലെ തന്നെ കരീം ബെന്‍സേമ ഉള്‍പ്പെടെ ഗോള്‍വേട്ടക്കാര്‍ പലരുമുണ്ടായിട്ടും റൊണാള്‍ഡോക്ക് ഹാട്രിക് നേടാനാവുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തിലും പന്തിനും ഗോളിനും വേണ്ടിയുമുള്ള കഠിനശ്രമത്തിലുമാണ്.
എല്‍ക്ലാസിക്കോയില്‍ ബാര്‍സക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിന്റെ പേരില്‍ തന്റെ ഡിഫന്‍ഡര്‍മാരായ മാര്‍സിലോയെയും കര്‍വാലോയെയും റൊണാള്‍ഡോ ചീത്ത വിളിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം മൈതാനത്ത് അവസാന സെക്കന്‍ഡില്‍ പരാജയപ്പെടുമ്പോഴുളള നിരാശയായിരുന്നു സൂപ്പര്‍ താരത്തിനെ പ്രകോപിപ്പിച്ചത്. മൈതാനത്ത് ഏത് സമയത്തും ഗോള്‍ സ്വന്തമാക്കാന്‍ കൊതിയോടെ നില്‍ക്കുന്ന റൊണാള്‍ഡോക്ക് ടീം നല്‍കുന്ന പിന്തുണയും ചെറുതല്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാട്രിക് പൂര്‍ത്തിയിക്കാന്‍ മാര്‍സിലോ നല്‍കിയ ആ പാസ്-അത് റയല്‍ മാഡ്രിഡ് എന്ന ടിമിന്റെ സംഘബലമാണ്. ബയേണ്‍ മ്യുണിച്ചിനെതിരെ മാര്‍സിലോക്ക് എളുപ്പത്തില്‍ ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കിന് വേണ്ടി പന്ത് സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് കൈമാറിയ മാര്‍സിലോയെ പോലുള്ളവരെ കളി അറിയുന്നവര്‍ മറക്കില്ല. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ് മുതല്‍ കാര്‍വജാലും നാച്ചോയും റാമോസും വരാനെയും മാര്‍സിലോയും ടോണി ക്രൂസും കാസിമിറോയും ലുക്കാ മോദ്രിച്ചും ഇസ്‌ക്കോയും അസുന്‍സിയോയും ബെന്‍സേമയുമെല്ലാം പിന്തുണക്കുമ്പോഴാണ് റൊണാള്‍ഡോയിലെ സ്‌ട്രൈക്കര്‍ അപകടകാരിയാവുന്നത്.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും