Connect with us

Video Stories

ഇടം, വലം, വായു

Published

on

തേര്‍ഡ് ഐ -കമാല്‍ വരദൂര്‍

ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാതിരുന്നപ്പോള്‍ അതായിരുന്നു വാര്‍ത്ത. മെസിയുടെ മാജിക് ഗോളില്‍ അവസാന സെക്കന്‍ഡില്‍ ബാര്‍സിലോണ വിജയിച്ച മല്‍സരത്തിന് ശേഷം മാഡ്രിഡിലെ സംസാരവിഷയം റൊണാള്‍ഡോയുടെ മോശം ഫോമായിരുന്നു. എല്‍ക്ലാസിക്കോക്ക് തൊട്ട് മുമ്പെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇരുപാദ മല്‍സരങ്ങളില്‍ ഹാട്രിക് ഉള്‍പ്പടെ ഇതേ താരം അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ ലോകം അദ്ദേഹത്തെ വാഴ്ത്തിയിരുന്നു. പക്ഷേ ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോര്‍ച്ചുഗീസുകാരന്‍ ക്രൂശിക്കപ്പെട്ടു. ഒരു മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത്രമാത്രം കുരിശിലേറ്റപ്പെടുന്ന മറ്റൊരു താരമുണ്ടാവില്ല-ലോക ഫുട്‌ബോളില്‍ ഗോള്‍ എന്ന പദത്തിന്റെ പര്യായമായി റൊണാള്‍ഡോ മാറുകയാണ്. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ അദ്ദേഹം നടത്തുന്ന ഗോള്‍വേട്ട ആ താരത്തിന്റെ മാനസിക കരുത്തിനുള്ള തെളിവാണ്. മെസിയും റൊണാള്‍ഡോയും തമ്മിലുള്ള മാറ്റം ഇതാണ്. വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം റൊണാള്‍ഡോയെ ബാധിക്കാറില്ലെങ്കില്‍ മെസിയെ അത് കാര്യമായി ബാധിക്കാറുണ്ട്. വലം കാലിലും ഇടം കാലിലും വായുവിലും റൊണാള്‍ഡോയുടെ ഗോളുകള്‍ പിറക്കുന്നു. എല്‍ക്ലാസിക്കോയിലെ മെസിയുടെ പ്രകടനത്തെ ലോകം വാഴ്ത്തിയപ്പോള്‍ താന്‍ പിറകിലാവരുത് എന്ന് വ്യക്തമായ തീരുമാനത്തിലായിരിക്കാം ഒരു പക്ഷേ ഇന്നലെ റൊണാള്‍ഡോ കളിച്ചത്. സമ്മര്‍ദ്ദമെന്നത് കളിയിലെ പതിവ് ഭാഷയാണ്. എല്ലാ മല്‍സരങ്ങളും സമ്മര്‍ദ്ദത്തിന്റേതാണ്. റയലിനെ പോലെ ഒരു ടീം കളിക്കുമ്പോള്‍ ജയമെന്നത് നിര്‍ബന്ധഘടകമാണ്. സൂപ്പര്‍ താരങ്ങളെല്ലാം ഗോളടിക്കാന്‍ ബാധ്യസ്ഥരും. ഈ ബാധ്യത വലിയ സമ്മര്‍ദ്ദമായി മാറുമ്പോഴും റൊണാള്‍ഡോ ഗോളുകള്‍ അടിച്ച് കൂട്ടുന്നു എന്നതാണ് ആ താരത്തിലെ സവിശേഷത. ആ ഗോളുകള്‍ നോക്കു-അവസരവാദങ്ങളുടെ ഏറ്റവും മികച്ച ഗോള്‍ രൂപാന്തരങ്ങള്‍. ഇന്നലെ ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ ഹാട്രിക്കാണ് താരത്തിന്റെ സമ്പാദ്യം. പത്താം മിനുട്ടില്‍ ആദ്യ ഗോള്‍. പിന്നെ അവസാന സമയങ്ങളില്‍ രണ്ട് ഗോളുകള്‍-യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ബദ്ധവൈരികളായ പ്രതിയോഗികളെ നേരിടുമ്പോള്‍ ഹാട്രിക് സ്വന്തമാക്കാന്‍ കഴിയുകയെന്നത് ചെറിയ നേട്ടമല്ല. 400 ഗോളുകളാണ് ഇപ്പോള്‍ യൂറോപ്പിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ ഗോളുകള്‍ പരിശോധിച്ചാലറിയാം എത്രമാത്രം കഠിനാദ്ധ്വാനം അതിലുണ്ട് എന്നത്. ബാര്‍സ കളിക്കുമ്പോള്‍ മെസിക്കും നെയ്മറിനും സുവാരസിനുമെല്ലാം മധ്യനിരയില്‍ നിന്ന് പാസുകള്‍ യഥേഷ്ടം ലഭിക്കും. ആ പാസുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതാണ് സ്‌ട്രൈക്കര്‍മാരുടെ ജോലിയെങ്കില്‍ ആ മധ്യനിരാ കരുത്ത് റയലിനില്ല. മധ്യത്തിലേക്ക് വന്ന് പന്ത്് വാങ്ങി മുന്നേറുന്ന റൊണാള്‍ഡോയാണ് പലപ്പോഴും ടീമിന്റെ രക്ഷകനായി മാറാറുളളത്. ഇന്നലെ തന്നെ കരീം ബെന്‍സേമ ഉള്‍പ്പെടെ ഗോള്‍വേട്ടക്കാര്‍ പലരുമുണ്ടായിട്ടും റൊണാള്‍ഡോക്ക് ഹാട്രിക് നേടാനാവുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തിലും പന്തിനും ഗോളിനും വേണ്ടിയുമുള്ള കഠിനശ്രമത്തിലുമാണ്.
എല്‍ക്ലാസിക്കോയില്‍ ബാര്‍സക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിന്റെ പേരില്‍ തന്റെ ഡിഫന്‍ഡര്‍മാരായ മാര്‍സിലോയെയും കര്‍വാലോയെയും റൊണാള്‍ഡോ ചീത്ത വിളിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം മൈതാനത്ത് അവസാന സെക്കന്‍ഡില്‍ പരാജയപ്പെടുമ്പോഴുളള നിരാശയായിരുന്നു സൂപ്പര്‍ താരത്തിനെ പ്രകോപിപ്പിച്ചത്. മൈതാനത്ത് ഏത് സമയത്തും ഗോള്‍ സ്വന്തമാക്കാന്‍ കൊതിയോടെ നില്‍ക്കുന്ന റൊണാള്‍ഡോക്ക് ടീം നല്‍കുന്ന പിന്തുണയും ചെറുതല്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാട്രിക് പൂര്‍ത്തിയിക്കാന്‍ മാര്‍സിലോ നല്‍കിയ ആ പാസ്-അത് റയല്‍ മാഡ്രിഡ് എന്ന ടിമിന്റെ സംഘബലമാണ്. ബയേണ്‍ മ്യുണിച്ചിനെതിരെ മാര്‍സിലോക്ക് എളുപ്പത്തില്‍ ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കിന് വേണ്ടി പന്ത് സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് കൈമാറിയ മാര്‍സിലോയെ പോലുള്ളവരെ കളി അറിയുന്നവര്‍ മറക്കില്ല. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ് മുതല്‍ കാര്‍വജാലും നാച്ചോയും റാമോസും വരാനെയും മാര്‍സിലോയും ടോണി ക്രൂസും കാസിമിറോയും ലുക്കാ മോദ്രിച്ചും ഇസ്‌ക്കോയും അസുന്‍സിയോയും ബെന്‍സേമയുമെല്ലാം പിന്തുണക്കുമ്പോഴാണ് റൊണാള്‍ഡോയിലെ സ്‌ട്രൈക്കര്‍ അപകടകാരിയാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending