Connect with us

kerala

‘കെടാവിളക്ക് ‘ സ്കോളർഷിപ്പ് : ന്യൂനപക്ഷങ്ങളെ പുറത്താക്കിയത് അംഗീകരിക്കാനാവില്ല: പി.കെ ഫിറോസ്

സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക് ‘സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

Published

on

കോഴിക്കോട് : സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക് ‘സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതികൾ വലിയ ആശ്വാസമാവാറുണ്ട്. എന്നാൽ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്ന 47 വിഭാഗങ്ങളുടെ പട്ടിക വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതികളിൽ സാധാരണയായി മറ്റു പിന്നോക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നതിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താറുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ അതേ പാത തന്നെയാണ് ‘കെടാവിളക്ക് ‘പദ്ധതിയിൽ പിണറായി സർക്കാറും സ്വീകരിച്ചത്. സർക്കാർ ഇറക്കിയ ഉത്തരവിൽ ആവശ്യമായ മാറ്റം വരുത്തി പദ്ധതി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഉപകരിക്കുന്ന തലത്തിലാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടിയോട് കൂടെയുള്ള മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Trending