kerala
വൈദ്യുതി, പാചകവാതകം, അവശ്യസാധന വിലവര്‍ധന; പൊറുതിമുട്ടി പൊതുജനം
കേരള മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം കൂടി ആഘോഷിക്കുമ്പോള്‍ പൊതുജനം പെരുവഴിയില്‍ വലയുന്നു.

മലപ്പുറം: കേരള മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം കൂടി ആഘോഷിക്കുമ്പോള്‍ പൊതുജനം പെരുവഴിയില്‍ വലയുന്നു. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും അവശ്യസാധനങ്ങളുടെ വിലകയറ്റവും പചക വാതക വില വര്‍ധനവുമാണ് പൊതുജനങ്ങളുടെ നടുവൊടിക്കുന്നത്. വലിയ ഉള്ളി ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പമാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ കടം തീര്‍ക്കാന്‍ ഗാര്‍ഹിക വൈദ്യുതിക്ക് നിരക്ക് കൂട്ടിയത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് 102 രൂപയാണ് വര്‍ധിച്ചത്.
പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ കീശ കാലിയാകുമെന്ന സ്ഥിതിയാണ് നിലവില്‍. വലിയ ഉള്ളിയാണ് ഇപ്പോല്‍ വിലയില്‍ കേമന്‍. അരി, ചെറുപയര്‍, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ക്കും ദിനംപ്രതി വില ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി. വലിയ ഉള്ളി 70 ലും ചെറിയ ഉള്ളി 140 ലും എത്തിയിരിക്കുകയാണിപ്പോള്‍. പൊതുവിപണിയിലെ വില വര്‍ധനവില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ സപ്ലൈകോയുടെ സ്ഥിതിയും കഷ്ടത്തിലാണ്. സപ്ലൈകോയില്‍ ലഭ്യമാക്കിയിരുന്ന 13 ഇന സബ്‌സിഡി ഇനങ്ങള്‍ ലഭിക്കേണ്ടിടത്ത് മൂന്നു ഇനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനവ് കാര്യമായി ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയാണ്.
അവശ്യസാധനങ്ങള്‍ക്ക് പുറമെ പാചകവാതകത്തിനും വില വര്‍ധിച്ചതോടെ പല ഹോട്ടലുകളുടെയും അവസ്ഥ പരിതാപകരമാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് തീര്‍ച്ചയായി. വര്‍ധനവിന് ശേഷം ഗ്യാസ് കുറ്റി ഒന്നിന് 1842 രൂപയായി ഉയര്‍ന്നു. ഇത് ഒരിക്കലും താങ്ങാനാവാത്തതാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുപോലെ കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലില്‍ ഉച്ചയൂണും മുടങ്ങുന്ന അവസ്ഥയിലേക്കാണ്. വന്‍കിട ഹോട്ടലുകള്‍ 80 ഉം 90 ഉം രൂപക്ക് ഉച്ചയൂണ് നല്‍കുമ്പോള്‍ 30 രൂപക്കാണ് ഇവര്‍ നല്‍കുന്നത്. വിലക്കയറ്റം മൂലം ഇത്ര ചെറിയ തുകക്ക് ഭക്ഷണം നല്‍കാനാവില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറുന്നത്. യൂണിറ്റിന് 15 മുതല്‍ 60 പൈസ വരെയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ധിച്ചിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ്ജ് 5 രൂപ മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളീയവുമായി പിണറായിയും പരിവാരങ്ങളും ധൂര്‍ത്തിന്റെ കേരളീയ മോഡല്‍ പണിയുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് കേരളം.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം