Connect with us

kerala

വൈദ്യുതി, പാചകവാതകം, അവശ്യസാധന വിലവര്‍ധന; പൊറുതിമുട്ടി പൊതുജനം

കേരള മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം കൂടി ആഘോഷിക്കുമ്പോള്‍ പൊതുജനം പെരുവഴിയില്‍ വലയുന്നു.

Published

on

മലപ്പുറം: കേരള മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം കൂടി ആഘോഷിക്കുമ്പോള്‍ പൊതുജനം പെരുവഴിയില്‍ വലയുന്നു. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും അവശ്യസാധനങ്ങളുടെ വിലകയറ്റവും പചക വാതക വില വര്‍ധനവുമാണ് പൊതുജനങ്ങളുടെ നടുവൊടിക്കുന്നത്. വലിയ ഉള്ളി ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പമാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ കടം തീര്‍ക്കാന്‍ ഗാര്‍ഹിക വൈദ്യുതിക്ക് നിരക്ക് കൂട്ടിയത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് 102 രൂപയാണ് വര്‍ധിച്ചത്.

പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ കീശ കാലിയാകുമെന്ന സ്ഥിതിയാണ് നിലവില്‍. വലിയ ഉള്ളിയാണ് ഇപ്പോല്‍ വിലയില്‍ കേമന്‍. അരി, ചെറുപയര്‍, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ക്കും ദിനംപ്രതി വില ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി. വലിയ ഉള്ളി 70 ലും ചെറിയ ഉള്ളി 140 ലും എത്തിയിരിക്കുകയാണിപ്പോള്‍. പൊതുവിപണിയിലെ വില വര്‍ധനവില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ സപ്ലൈകോയുടെ സ്ഥിതിയും കഷ്ടത്തിലാണ്. സപ്ലൈകോയില്‍ ലഭ്യമാക്കിയിരുന്ന 13 ഇന സബ്‌സിഡി ഇനങ്ങള്‍ ലഭിക്കേണ്ടിടത്ത് മൂന്നു ഇനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനവ് കാര്യമായി ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയാണ്.

അവശ്യസാധനങ്ങള്‍ക്ക് പുറമെ പാചകവാതകത്തിനും വില വര്‍ധിച്ചതോടെ പല ഹോട്ടലുകളുടെയും അവസ്ഥ പരിതാപകരമാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് തീര്‍ച്ചയായി. വര്‍ധനവിന് ശേഷം ഗ്യാസ് കുറ്റി ഒന്നിന് 1842 രൂപയായി ഉയര്‍ന്നു. ഇത് ഒരിക്കലും താങ്ങാനാവാത്തതാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുപോലെ കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലില്‍ ഉച്ചയൂണും മുടങ്ങുന്ന അവസ്ഥയിലേക്കാണ്. വന്‍കിട ഹോട്ടലുകള്‍ 80 ഉം 90 ഉം രൂപക്ക് ഉച്ചയൂണ് നല്‍കുമ്പോള്‍ 30 രൂപക്കാണ് ഇവര്‍ നല്‍കുന്നത്. വിലക്കയറ്റം മൂലം ഇത്ര ചെറിയ തുകക്ക് ഭക്ഷണം നല്‍കാനാവില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറുന്നത്. യൂണിറ്റിന് 15 മുതല്‍ 60 പൈസ വരെയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ധിച്ചിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ്ജ് 5 രൂപ മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളീയവുമായി പിണറായിയും പരിവാരങ്ങളും ധൂര്‍ത്തിന്റെ കേരളീയ മോഡല്‍ പണിയുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് കേരളം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending