Connect with us

kerala

മുസ്‌ലിംലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധര്‍ണ്ണ;ജനവിരുദ്ധ സര്‍ക്കാറിനെതിരെ ജനരോഷമിരമ്പി, സര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നു: പി.എം.എ സലാം

മുസ്‌ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട്: സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള താക്കീതായി മാറി. അടിക്കടിയുള്ള വൈദ്യുതി ചാർജ്ജ് വർധനക്കും സാധാരണക്കാരെ മറന്നുള്ള ഭരണ നയങ്ങൾക്കുമെതിരെയാണ് മുസ്‌ലിംലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നോർത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വെള്ളയിൽ ഗാന്ധിറോഡ് വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എല്ലാ കെടുകാര്യസ്ഥതയുടെയും പാപഭാരം ജനങ്ങളുടെ പിരടിയിലിട്ട് സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയം പോലുള്ള അനാവശ്യ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി കോടികൾ പൊടിക്കുന്ന സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമ പെൻഷനുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കർഷകന് സബ്‌സിഡി നൽകുന്നില്ല. ഭിന്നശേഷിക്കാർക്കും പട്ടികജാതിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുക്കുന്നില്ല. വെള്ളക്കരവും വൈദ്യുതി ചാർജ്ജും വർധിപ്പിച്ച് സാധാരണക്കാരന് മേൽ അമിതഭാരം ചുമത്തുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളോട് സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.

അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ടാൽ യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ഒളിച്ചോടാമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഈ സർക്കാർ നയം ജനം തിരിച്ചറിയുന്നുണ്ടെന്നും ഇടത് സർക്കാറിനെതിരായ ജനകീയ പ്രക്ഷോഭം മുസ്‌ലിംലീഗ് ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എ ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. സഫറി സ്വാഗതവും നവാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ ടി കെ ലത്തീഫ് ഹാജി, എൻ പി ഉസ്മാൻ ഹാജി, എം അഹമദ് കോയ കോയ, കെ വി സലീം, റഫീഖ് പുതിയകടവ്, ആഷിക് പുതിയങ്ങാടി, മുഹമ്മദലി നങ്ങാറിയിൽ യൂത്ത് ലീഗ് ഭാരവാഹികളായ റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, എസ് വി ഷൗലീക്ക്, വനിതാ ലീഗ് ഭാരവാഹികളായ കൗൺസിലർ റംലത്ത്, സൗദാബി, സൗഫിയ,എസ് ടി യു മണ്ഡലം സെക്രട്ടറി മുനീർ മരക്കാൻ,എം എസ് എഫ് ഭാരവാഹികളായ സാബിത് മായനാട്, സൽമാൻ ഫൈസി, മിഷാഹിർ ഹാർബർ എസ് ടി യു കൺവീനർ റിയാസ്, എം.കെ ഹംസ, പാളയം മമ്മദ് കോയ, എൻ പി അഹമദ് കോയ, എൻ.പി റഹീം, കെ.പി അബ്ദുൽ കരീം, കൗൺസിലർ സൗഫിയ തുടങ്ങിയവർ സംസാരിച്ചു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ
പോരാട്ടം ശക്തമാക്കും: ഇ.ടി

എടവണ്ണപ്പാറ: മാർക്‌സിസ്റ്റ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പോരാട്ടം മുസ്ലിം ലീഗ് ശക്തമാക്കുമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വാഴക്കാട് ചീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് എടവണ്ണപ്പാറ കെ എസ് ഇ ബി സെക്ൾഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ചാർജ്ജും വെള്ളക്കരവും കെട്ടിട നികുതിയും നിരന്തരം വർദ്ധിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ഈ അന്യായമായ വർദ്ധന സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പ്രതിസന്ധി മറികടക്കാനുള്ള പ്രായോഗിക സമീപനമൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും നിർബാധം തുടരുകയാണ്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെമിനാർ നടത്താനായി 27 കോടി ചെലവഴിക്കുകയാണ്.

ഇത്തരം നടപടികൾ അധികകാലം തുടരാൻ പിണറായി സർക്കാരിന് കഴിയില്ലെന്നും ഇ.ടി കൂട്ടിച്ചേർത്തു. സി സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ ഷൗക്കത്തലി ഹാജി, സി കെ ശാക്കിർ, കെ സി ഗഫൂർ ഹാജി, അബ്ദുല്ല വാവൂർ, എം മുജീബ് മാസ്റ്റർ, കെ ഇമ്പിച്ചി മോതി, സി.ടി റഫീഖ്, ഇ ടി ആരിഫ്, കെ പി സഈദ്, കെ വി സലാം, എൻ.എച്ച് ആലി, അഡ്വ. എം.കെ നൗഷാദ്, റഫീഖ് മധുരക്കുഴി, എം.കെ കമ്മുക്കുട്ടി, റഫീഖ് അഫ്‌സൽ, എം അബ്ദുറഹ്‌മാൻ മാസ്റ്റർ, പി അബൂബക്കർ, കെ. അബ്ദുറഹ്‌മാൻ മാസ്റ്റർ, കെ കെ അഷ്റഫ് ഹാജി, ടി സി സലാം, ആർ പി ഹാരിസ്, സാദിഖ് കക്കാടൻ, ഫാത്തിമ മണ്ണറോട്ട്, ആയിഷ മാരാത്ത് പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending