kerala
മുസ്‌ലിംലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധര്‍ണ്ണ;ജനവിരുദ്ധ സര്‍ക്കാറിനെതിരെ ജനരോഷമിരമ്പി, സര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നു: പി.എം.എ സലാം
മുസ്‌ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള താക്കീതായി മാറി. അടിക്കടിയുള്ള വൈദ്യുതി ചാർജ്ജ് വർധനക്കും സാധാരണക്കാരെ മറന്നുള്ള ഭരണ നയങ്ങൾക്കുമെതിരെയാണ് മുസ്‌ലിംലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് നോർത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വെള്ളയിൽ ഗാന്ധിറോഡ് വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എല്ലാ കെടുകാര്യസ്ഥതയുടെയും പാപഭാരം ജനങ്ങളുടെ പിരടിയിലിട്ട് സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയം പോലുള്ള അനാവശ്യ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി കോടികൾ പൊടിക്കുന്ന സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമ പെൻഷനുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കർഷകന് സബ്‌സിഡി നൽകുന്നില്ല. ഭിന്നശേഷിക്കാർക്കും പട്ടികജാതിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുക്കുന്നില്ല. വെള്ളക്കരവും വൈദ്യുതി ചാർജ്ജും വർധിപ്പിച്ച് സാധാരണക്കാരന് മേൽ അമിതഭാരം ചുമത്തുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളോട് സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.
അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ടാൽ യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ഒളിച്ചോടാമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഈ സർക്കാർ നയം ജനം തിരിച്ചറിയുന്നുണ്ടെന്നും ഇടത് സർക്കാറിനെതിരായ ജനകീയ പ്രക്ഷോഭം മുസ്‌ലിംലീഗ് ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എ ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. സഫറി സ്വാഗതവും നവാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ ടി കെ ലത്തീഫ് ഹാജി, എൻ പി ഉസ്മാൻ ഹാജി, എം അഹമദ് കോയ കോയ, കെ വി സലീം, റഫീഖ് പുതിയകടവ്, ആഷിക് പുതിയങ്ങാടി, മുഹമ്മദലി നങ്ങാറിയിൽ യൂത്ത് ലീഗ് ഭാരവാഹികളായ റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, എസ് വി ഷൗലീക്ക്, വനിതാ ലീഗ് ഭാരവാഹികളായ കൗൺസിലർ റംലത്ത്, സൗദാബി, സൗഫിയ,എസ് ടി യു മണ്ഡലം സെക്രട്ടറി മുനീർ മരക്കാൻ,എം എസ് എഫ് ഭാരവാഹികളായ സാബിത് മായനാട്, സൽമാൻ ഫൈസി, മിഷാഹിർ ഹാർബർ എസ് ടി യു കൺവീനർ റിയാസ്, എം.കെ ഹംസ, പാളയം മമ്മദ് കോയ, എൻ പി അഹമദ് കോയ, എൻ.പി റഹീം, കെ.പി അബ്ദുൽ കരീം, കൗൺസിലർ സൗഫിയ തുടങ്ങിയവർ സംസാരിച്ചു.
ജനവിരുദ്ധ നയങ്ങൾക്കെതിരെ
പോരാട്ടം ശക്തമാക്കും: ഇ.ടി
എടവണ്ണപ്പാറ: മാർക്‌സിസ്റ്റ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പോരാട്ടം മുസ്ലിം ലീഗ് ശക്തമാക്കുമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വാഴക്കാട് ചീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് എടവണ്ണപ്പാറ കെ എസ് ഇ ബി സെക്ൾഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാർജ്ജും വെള്ളക്കരവും കെട്ടിട നികുതിയും നിരന്തരം വർദ്ധിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ഈ അന്യായമായ വർദ്ധന സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പ്രതിസന്ധി മറികടക്കാനുള്ള പ്രായോഗിക സമീപനമൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും നിർബാധം തുടരുകയാണ്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെമിനാർ നടത്താനായി 27 കോടി ചെലവഴിക്കുകയാണ്.
ഇത്തരം നടപടികൾ അധികകാലം തുടരാൻ പിണറായി സർക്കാരിന് കഴിയില്ലെന്നും ഇ.ടി കൂട്ടിച്ചേർത്തു. സി സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ ഷൗക്കത്തലി ഹാജി, സി കെ ശാക്കിർ, കെ സി ഗഫൂർ ഹാജി, അബ്ദുല്ല വാവൂർ, എം മുജീബ് മാസ്റ്റർ, കെ ഇമ്പിച്ചി മോതി, സി.ടി റഫീഖ്, ഇ ടി ആരിഫ്, കെ പി സഈദ്, കെ വി സലാം, എൻ.എച്ച് ആലി, അഡ്വ. എം.കെ നൗഷാദ്, റഫീഖ് മധുരക്കുഴി, എം.കെ കമ്മുക്കുട്ടി, റഫീഖ് അഫ്‌സൽ, എം അബ്ദുറഹ്‌മാൻ മാസ്റ്റർ, പി അബൂബക്കർ, കെ. അബ്ദുറഹ്‌മാൻ മാസ്റ്റർ, കെ കെ അഷ്റഫ് ഹാജി, ടി സി സലാം, ആർ പി ഹാരിസ്, സാദിഖ് കക്കാടൻ, ഫാത്തിമ മണ്ണറോട്ട്, ആയിഷ മാരാത്ത് പ്രസംഗിച്ചു.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.
‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാളാണ് തോറ്റതെന്ന്. ഇവിടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.
india
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
gulf2 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala2 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
kerala3 days ago
എൻ.പ്രശാന്ത് IAS ന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചെന്ന് രേഖകൾ