Connect with us

kerala

കെ.ടി.യു കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് : ചരിത്ര നേട്ടങ്ങളോടെ എം.എസ്.എഫ്.

കെ.ടി.യു വിന് കീഴിലെ അഞ്ച് പ്രധാനപ്പെട്ട കോളേജുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. അതിലെ രണ്ട് കോളേജ് എസ്.എഫ്.ഐയിൽ നിന്നും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു.

Published

on

കെ.ടി.യു കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ചരിത്ര നേട്ടങ്ങളോട് യൂണിയനുകൾ പിടിച്ചെടുത്ത് എം.എസ്.എഫ്. കോളേജുകളിൽ എസ്.എഫ്.ഐ യുടെ കോട്ടവത്കൃത ജനാധിപത്യ വിരുദ്ധതക്കെതിരെ വിദ്യാർത്ഥികൾ നൽകിയ കനത്ത തിരിച്ചടിയാണ് കാസർക്കോട് എൽ.ബി.എസ് അടക്കം എസ്.എഫ്.ഐയെ കൈവിട്ടത്. സാങ്കേതിക കലാലയങ്ങളിൽ പ്രധാനപ്പെട്ട കാസർക്കോട് എൽ.ബി.എസും കൊല്ലം ടി.കെ.എം കോളേജ് ഉൾപ്പെട്ടെ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. 65 വർഷത്തെ എസ്.എഫ്.ഐയുടെ യൂണിയൻ ഭരണമാണ് എം.എസ്.എഫ് അവസാനിപ്പിച്ചത്.

കെ.ടി.യു വിന് കീഴിലെ അഞ്ച് പ്രധാനപ്പെട്ട കോളേജുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. അതിലെ രണ്ട് കോളേജ് എസ്.എഫ്.ഐയിൽ നിന്നും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. എസ്.എഫ്.ഐയുടെ സർവാധിപത്യ, അക്രമ രാഷ്ട്രീയത്തെ ക്യാമ്പസുകൾ അകറ്റി നിർത്തുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ തെരഞ്ഞെടുപ്പ്. എം.എസ്.എഫ് മുന്നോട്ടുവക്കുന്ന രാഷ്ട്രീയത്തിന് വിദ്യാർഥികൾ നൽകുന്ന അംഗീകാരം കൂടിയാണ് കോളേജുകളിലെ ചരിത്ര വിജയം. യു.ഡി.എസ്.എഫിന്റെ യു.യു.സിമാരുടെ എണ്ണത്തിലും തെരഞ്ഞെടുപ്പിൽ വലിയ വർധനവ് ഉണ്ടായി. ടി.കെ.എമ്മിൽ മത്സരിച്ച മുഴുവൻ സീറ്റും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. അസോസിയേഷൻ പോസ്റ്റുകളിൽ പത്തിൽ എട്ട് സീറ്റും മുന്നണി നേടി.

എസ്.എഫ്.ഐയുടെ ആധിപത്യ രാഷ്ട്രീയത്തിനെതിരെയുള്ള പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. മറ്റു സർവ്വകലാശാല കോളേജ് തെരഞ്ഞെടുപ്പിലും വിദ്യാർത്ഥികൾ എസ്.എഫ്.ഐ അകറ്റി നിർത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. കെ.ടി.യുവിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ എം.എസ്.എഫ് ഇടപെടുന്നതിന് വിദ്യാർത്ഥികൾ നൽകിയ അംഗീകാരമാണ് ഈ ചരിത്രം വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്. എന്നിവർ പറഞ്ഞു. സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഫിറോസ് പള്ളത്ത്, അനസ് എതിർത്തോട്, പി.എ ജവാദ്, ജില്ലാ നേതാക്കളായ സയ്യിദ് താഹാ തങ്ങൾ, സവാദ് അംഗടിമുഗർ, അസ്ലഹ് കടക്കൽ, തൗഫീഖ് കുണ്ടറ, സി.കെ ശാമിർ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അംജദ്, അഷ്റഫ് ബോവിക്കനം, മാഹിൻ ഉമ്മർ ടെക്ക് ഫെഡ് സംസ്ഥാന കൺവീനർ എ.വി നബീൽ,ജില്ലാ നേതാക്കളായ സഹദ്, ജംഷീർ ചിത്താരി,മണ്ഡലം നേതാക്കളായ സലാം മങ്ങാട്, അൽത്താഫ് പൊവ്വൽ എന്നിവർ പങ്കെടുത്തു.

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending