Connect with us

kerala

പ്രതിച്ഛായ നന്നാക്കാൻ ശ്രമിച്ചു ,ഉള്ളതും പോയി ;നവകേരള സദസ്സിനെതിരെ ജനരോഷം കനത്തു

ഗതാഗത മന്ത്രി എത്രതന്നെ ന്യായീകരിച്ചാലും ബസ്സിന് പുറമേയുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറകെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മറ്റും വാഹനങ്ങൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് പലയിടത്തും ഇതിനകം ഗതാഗത തടസ്സംഉണ്ടാക്കി .ഇതും ജനത്തിന്റെ പ്രതിഷേധത്തിന് കാരണമായി.

Published

on

കെ.പി. ജലീൽ

ദുർഭരണവും ഭരണസ്തംഭനവും കൊണ്ട് വഴിമുട്ടിയ സംസ്ഥാന സർക്കാരിന്റെ മുഖച്ഛായ നന്നാക്കുന്നതിനായി മുഖ്യമന്ത്രിയും പരിവാരവും ആവിഷ്കരിച്ച നവകേരള സദസ്സ് തുടക്കം മുതൽ തന്നെ പാളി.ഭരണകക്ഷിക്കാർ തന്നെ പരിപാടിയെ സ്വയം അപഹാസ്യമാക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെ ഉയർത്തി വിട്ട കോലാഹലങ്ങൾ പരിപാടിയെ സ്വയം പരിഹാസ്യമാക്കി . പിഞ്ചുവിദ്യാർത്ഥികളെ തെരുവിൽ വെയിലിൽ നിർത്തിയും വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നൽകിയും നവ കേരള സദസ്സ് കൊഴുപ്പിക്കാൻ നടത്തിയ ശ്രമം തിരിച്ചടിച്ചു .കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐക്കാർ നടത്തിയ ആക്രമണവും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയും പരിപാടിയെ കൂടുതൽഅവതാളത്തിലാക്കി. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുകയാണ് ഒന്നരമണിക്കൂർ മാത്രം ഉള്ള പരിപാടിയിൽ നടക്കുന്നത് .എന്നാൽ ഇത് വില്ലേജ് ഓഫീസുകളിലോ പഞ്ചായത്തുകൾ മുഖേനയോ സ്വീകരിക്കാവുന്ന പരാതികൾ മാത്രമാണ് എന്നാണ് പ്രതിപക്ഷം പറയുന്നത് . ആകെ നടക്കുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിരുന്നുകളും . ഖജനാവിൽനിന്ന് കോടികൾ ചെലവാക്കി നടത്താൻ ഈ സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാരിനെങ്ങനെ കഴിഞ്ഞുവെന്ന് ജനം ചോദിക്കുന്നു.
വിവിധ നികുതിനിരക്കുകളുടെ വർദ്ധനവും വൈദ്യുതി ,വെള്ളം കരം വർധിപ്പിച്ചതും മറ്റും കൊണ്ട് ദുരിതത്തിൽ ആയ സാധാരണക്കാരെ വീണ്ടും പ്രയാസത്തിലാക്കുകയാണ് ഫലത്തിൽ സാധിച്ചത് .രണ്ട് ജില്ലകൾ പിന്നിട്ടപ്പോൾ തന്നെ വിവാദത്തിന്റെ കൊടുമുടിയിലായതിന് മുഖ്യമന്ത്രിയുടെ നാവ് തന്നെയാണ് ഏറ്റവും വലിയ പങ്കു വഹിച്ചത്.

 

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത് അവരെ രക്ഷിക്കാൻ ആണെന്ന മുഖ്യമന്ത്രിയുടെ ന്യായം പൊതുജനത്തിന് മുന്നിൽ പരിഹാസ്യമായി .മുഖ്യമന്ത്രി മറിച്ച് ബസ്സിൽ നിന്ന് ഒന്ന് ഇറങ്ങി പ്രതിഷേധിക്കാരെ കണ്ടിരുന്നെങ്കിൽ മൊത്തം പരിപാടിയുടെ പ്രതിച്ഛായ മാറിയേനെ. മുഖ്യമന്ത്രിയുടെ തന്നെയും പ്രതിച്ഛായക്ക് മാറ്റം വരുമായിരുന്നു. പക്ഷേ പതിവ് അഹങ്കാരത്തിന് ഭാഷയിലാണ് തുടരത്തുടരെ പിന്നീട് മുഖ്യമന്ത്രി സംസാരിച്ചത്. ഇത് ‘തമാശ’യാണെന്ന് ഒരു മന്ത്രിക്ക് തന്നെ പറയേണ്ടിവന്നു. ഇതോടെയാണ് 2 ജില്ലകൾ പിന്നിട്ടതോടെ പരിപാടിയെ പരാജയപ്പെടുത്തിയത്. ജനങ്ങൾ അവരുടെ ദുരിതങ്ങൾ മറന്ന് മറ്റു വിഷയങ്ങളിൽ കേന്ദ്രീകരിക്കുമ്പോഴായിരുന്നു സർക്കാർ സ്വയം ക്ഷണിച്ചു വരുത്തിയ ഈ വിവാദം. ഒരു കോടി രൂപ മന്ത്രിമാർക്ക് സഞ്ചരിക്കാനായി ബസ് വാങ്ങിയതിൽ ചെലവഴിച്ചത് ഈ പ്രതിസന്ധികാലത്ത് വലിയ വാർത്തയായി .ഗതാഗത മന്ത്രി എത്രതന്നെ ന്യായീകരിച്ചാലും ബസ്സിന് പുറമേയുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറകെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മറ്റും വാഹനങ്ങൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് പലയിടത്തും ഇതിനകം ഗതാഗത തടസ്സംഉണ്ടാക്കി .ഇതും ജനത്തിന്റെ പ്രതിഷേധത്തിന് കാരണമായി. നേരത്തെ പ്രതിഷേധം മാത്രമായിരുന്നു സർക്കാരിനെതിരായ വികാരമെങ്കിൽ ഇപ്പോൾ പരിഹാസം കൂടിയായി. ഇന്ന് മൂന്നാമത്തെ ജില്ലയായ വയനാട് ആണ് പരിപാടി നടക്കുന്നത്. നേരത്തെ കൊട്ടിഘോഷിച്ച പോലെയല്ല , ചുരുക്കം പരാതികൾ മാത്രമാണ് ലഭിക്കുന്നത്. പ്രതിപക്ഷം പരിപാടിയെ പരാജയപ്പെടുത്താം എന്ന നിശ്ചയിച്ചെങ്കിലും അത് സ്വയം അവർക്ക് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കാരണം സർക്കാരും മുഖ്യമന്ത്രിയും ഭരണകക്ഷിക്കാരും തന്നെ സ്വയം ആ പരിപാടി ഏറ്റെടുത്തതോടെയാണ് പ്രതിപക്ഷത്തിന് വിജയം നേടാനായത്. വെളുക്കാൻ തേച്ചത് പാണ്ടാകുകയാണ് ഇതിലൂടെ പിണറായിക്കും കൂട്ടർക്കും സംഭവിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

 സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

Published

on

തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.

ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം

Continue Reading

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

Trending