kerala
അബിഗേലിനെ തട്ടികൊണ്ടു പോയവരെക്കുറിച്ച് ഇനിയും സൂചനയില്ലാതെ പൊലീസ്; വാഹനവും വീടുംകണ്ടെത്താനായില്ല
സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന

കൊല്ലം: അബിഗേലിനെ തട്ടികൊണ്ടുപോയവരെ ഇനിയുംകണ്ടെത്താനാകാതെ പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വാഹനവുംകുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതല്‍ പ്രതികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ട്. ചന്ദനത്തോപ്പ് കുഴിയം സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിേെന കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളിയില്‍ ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകള്‍ക്ക് പുറമേ ക്വട്ടേഷന്‍ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാള്‍. കൊല്ലം വെസ്റ്റ്‌സ്‌റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ അഞ്ച് മോഷണക്കേസുകളുണ്ട്.
രാമന്‍കുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസംമാറ്റുകയായിരുന്നു. മോഷണക്കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠന്‍ കൊലക്കേസില്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.
kerala
‘അപമാനിച്ചവര്‍ക്ക് വോട്ടില്ല’; എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്താന്‍ ആശമാര്‍ നിലമ്പൂരിലേക്ക്
ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക

അപമാനിച്ചവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യവുമായി വേതന വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാർ എൽ.ഡി.എഫിനെതിരെ പ്രചാരണം നടത്താൻ നിലമ്പൂരിലേക്ക്. ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം.
ആശാ വർക്കേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം. ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. 100 രൂപ പോലും വർധിപ്പിക്കാതിരിക്കുകയും ആശമാരോട് ചർച്ചക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ നെറികേടിനെതിരെയാണ് ആശമാർ രംഗത്തിറങ്ങുന്നത്.
kerala
തൃശൂര്‍ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

തൃശൂര്‍ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമായ പട്ടത്തിപ്പാറന നിയന്ത്രിതമേഖലയാണ്. ഇവിടേക്കാണ് ഷഹബിനും സുഹൃത്തുക്കളും എത്തിയത്. കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.
kerala
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരം ഇന്ന്
സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം ഇന്ന്. തൃശ്ശൂരിലെ മുണ്ടൂര്‍ പരികര്‍മ്മല പള്ളിയില്‍ വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടന്നു.മുണ്ടൂരിലെ വീട്ടില്‍ നിന്നായിരിക്കും മൃതദേഹം പള്ളിയില്‍ എത്തിക്കുക. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു.
ഇന്നലെ വൈകിട്ടോടെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നും ചാക്കോയുടെ മൃതദേഹം എത്തിച്ചിരുന്നു. തമിഴ് നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വെച്ചാണ് സി.പി ചാക്കോ മരിച്ചത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അമ്മയും കാര്‍മലും സണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലെപള്ളിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. ഷൈനിനോപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ്(42), എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം