Connect with us

kerala

പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ 5 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബർ

ഇന്‍സ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. ബ്ലൂ ടിക്ക് ഉള്ള പേജാണ്.

Published

on

കൊല്ലം ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു കുടുംബത്തിലെ 3 പേര്‍. അച്ഛനും അമ്മയും മകളും അറസ്റ്റിലായിരിക്കുന്നു. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമയും കിഡ്‌നാപ്പിംഗ് സംഘമെന്ന് പൊലീസ് പറയുന്നു. 20 വയസ്സുകാരി അനുപമ യൂട്യൂബ് താരം.

അനുപമ പത്മന്‍ എന്ന പേരിലാണ് യൂട്യൂബ് ചാനല്‍. 4.99 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോകളാണ് അനുപമയുടെ യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന വിഡിയോള്‍ക്കെല്ലാം നല്ല റീച്ചും ഉണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. ബ്ലൂ ടിക്ക് ഉള്ള പേജാണ്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകളെ ദത്തെടുക്കുന്ന പതിവുണ്ട്. നായകള്‍ക്കായി ഷെല്‍റ്റര്‍ ഹോം തുടങ്ങുന്നതാനായി ധനസഹായം അഭ്യര്‍ഥിച്ചും അനുപമ പോസ്റ്റിട്ടിരുന്നു. സാമൂഹിക മാധ്യമത്തില്‍ നിന്നും വരുമാനം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം നിലച്ചതോടെയാണ് പണത്തിന് ഇവര്‍ വേറെ മാര്‍ഗങ്ങള്‍ തേടിയതെന്നും പൊലീസ് പറഞ്ഞുവെന്നാണ് വിവരം.

പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ 3 തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി.

ഇതിനുള്ള ട്രയല്‍ കിഡ്‌നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാള്‍ക്ക് രണ്ട് കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

പ്രതികള്‍ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാര്‍ട്ടൂണ്‍ കാണാന്‍ നല്‍കിയ ലാപ്‌ടോപിന്റെ ഐപി അഡ്രസും സഹായകമായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി: കേരളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

Published

on

കൊച്ചി: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

ദോഹ (ഖത്തര്‍), ദുബായ്, അബുദാബി, റാസല്‍ ഖൈമ (യുഎഇ), മസ്‌കറ്റ് (ഒമാന്‍) എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിവിധ എയര്‍ലൈനുകളുടെ വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച രാത്രി മുതല്‍ റദ്ദാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി ഖത്തറിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ഇത് മേഖലയിലെ വാണിജ്യ വ്യോമാക്രമണത്തെ പ്രതിസന്ധിയിലാക്കി.

‘മിഡില്‍ ഈസ്റ്റിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കാരണം, മുന്‍കരുതല്‍ നടപടിയായി ചില ഫ്ലൈറ്റുകള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ഡിസ്പ്ലേകള്‍ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പതിവായി പരിശോധിക്കാന്‍ ഞങ്ങള്‍ എല്ലാ യാത്രക്കാരെയും ഉപദേശിക്കുന്നു. കൂടാതെ നിങ്ങളുടെ എയര്‍ലൈനില്‍ നിന്നുള്ള MS/ഇമെയില്‍ അലേര്‍ട്ടുകള്‍ വഴിയും അപ്ഡേറ്റ് ചെയ്യുക,’ Cochin (എയര്‍പോര്‍ട്ട് ലിമിറ്റ്ഡ് ഇന്റര്‍നാഷണല്‍ പുറപ്പെടുവിച്ച ഒരു പാസഞ്ചര്‍ ഉപദേശം വായിക്കുക).

കൊച്ചിയില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങളില്‍ AI 953 (COK-DOH), SG 018 (COK-DXB), 6E 1403 (COK-AUH), 6E 1493 (COK-RKT), 6E 1271 (COK-MCT), 6 E 1272 (MCT-COK), 6E 1206/055 (BAH-COK-DMM), SG 017 (DXB-COK), 6 E 1404 (AUH-COK), AI 933 (COK-DXB), AI 934 (DXB=COK, IX 494 (KWI-COK), IX 441 (COK-MCT), IX 476 (DOH-COK), IX 475 (COK-DOH), IX 442 (MCT-COK) and IX 461 (COK-KWI).

അതുപോലെ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിമാനങ്ങളും വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവും മിഡില്‍ ഈസ്റ്റിലെ ചില വ്യോമാതിര്‍ത്തികള്‍ അടച്ചുപൂട്ടുന്നതും കണക്കിലെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ മേഖലയിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബാധിക്കപ്പെട്ട അതിഥികളെ എയര്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത കോണ്‍ടാക്റ്റ് വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ നേരിട്ട് അറിയിക്കും. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, തത്സമയ അപ്ഡേറ്റുകള്‍ക്കായി അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും airindiaexpress.com-ല്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അതിഥികളോട് അഭ്യര്‍ത്ഥിക്കുന്നു, അല്ലെങ്കില്‍ റദ്ദാക്കലുകള്‍ക്കും റീഫണ്ട് ഓപ്ഷനുകള്‍ക്കും Tia-യുമായി ചാറ്റ് ചെയ്യുക,” എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

Continue Reading

kerala

ഇസ്രാഈലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ട്രംപ്

സമ്പൂര്‍ണ്ണവുമായ വെടിനിര്‍ത്തലിന് ഇറാനും ഇസ്രാഈലും സമ്മതിച്ചിട്ടുണ്ടെന്നും അത് വരും മണിക്കൂറുകളില്‍ പ്രാബല്യത്തില്‍ വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Published

on

സമ്പൂര്‍ണ്ണവുമായ വെടിനിര്‍ത്തലിന് ഇറാനും ഇസ്രാഈലും സമ്മതിച്ചിട്ടുണ്ടെന്നും അത് വരും മണിക്കൂറുകളില്‍ പ്രാബല്യത്തില്‍ വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യുഎസ് സൈനികര്‍ താമസിക്കുന്ന ഖത്തറിലെ അല്‍ ഉദെയ്ദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച ട്രംപിന്റെ പ്രഖ്യാപനം.

ഇസ്രയേലി സൈന്യം ഓപ്പറേഷന്‍ അവസാനിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇറാന്‍ ഇസ്രാഈലിന് നേരെ വെടിവയ്പ്പ് നിര്‍ത്തുമെന്ന് ട്രംപിന്റെ പ്രസ്താവന സൂചിപ്പിച്ചു.

ഇറാനെതിരായ ഇസ്രാഈല്‍ ആദ്യ ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നയതന്ത്രത്തിനുള്ള യുഎസ് പ്രതിബദ്ധത യുഎസ് പ്രസിഡന്റ് വീണ്ടും ഉറപ്പിച്ചിരുന്നു.

യുദ്ധത്തില്‍ ഇസ്രാഈലിനൊപ്പം ചേരണമോ എന്ന് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും രണ്ട് ദിവസത്തിന് ശേഷം ഇറാനെ ആക്രമിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നും ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

നേരിട്ടുള്ള പ്രകോപനം കൂടാതെ ജൂണ്‍ 13 ന് പുലര്‍ച്ചെയാണ് ഇസ്രാഈല്‍ ഇറാനെതിരെ വന്‍ ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ആദ്യ തരംഗത്തില്‍ ഇസ്രാഈല്‍ നിരവധി ഇറാനിയന്‍ ജനറല്‍മാരെ വധിച്ചു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ ലംഘിച്ചുകൊണ്ട് പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്നും ഇറാന്‍ പറഞ്ഞു.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്താന്‍ ശനിയാഴ്ച ട്രംപ് അനുമതി നല്‍കിയിരുന്നു.

യുഎസ് ആക്രമണത്തിന് മറുപടിയായി തിങ്കളാഴ്ച രാവിലെ ഖത്തറിലെ അല്‍ ഉദെയ്ദ് എയര്‍ ബേസില്‍ ഇറാന്‍ അഭൂതപൂര്‍വമായ മിസൈല്‍ ആക്രമണം നടത്തി. പ്രതികാര നടപടി ദുര്‍ബലമാണെന്ന് ട്രംപ് തള്ളിക്കളഞ്ഞു, യുഎസ് പ്രതികരിക്കില്ലെന്ന് സൂചിപ്പിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതല്‍ പുല്ലാട്ട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയുന്നതിനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

അതേസമയം വിമാനാപകടത്തില്‍ മരിച്ച 259 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

Continue Reading

Trending