Connect with us

india

സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധം; ഏഴ് കോണ്‍ഗ്രസ് എംപിമാരടക്കം 15 പേര്‍ക്ക് സസ്‌പെന്‍ഷന്‍

രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ബെന്നി ബെഹ്നാന്‍, കനിമൊഴി, മാണിക്കം ടാഗോര്‍, ജ്യോതിമണി, ഡെറിക് ഒബ്രിയാന്‍, മുഹമ്മദ് ജാവേദ്, പി.ആര്‍ നടരാജന്‍, കെ.സുബ്രഹ്മണ്യം, എം.ആര്‍ പാര്‍ഥിബന്‍, എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്പെന്‍ഷന്‍.

Published

on

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്ന് മാത്രം 15 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ ഇന്ന് മാത്രം സസ്പെന്‍ഡ് ചെയ്തത് 15 എംപിമാരെ. കേരളത്തില്‍ നിന്നുള്ള 6 എം.പിമാരെയടക്കമാണ് സസ്പെന്‍ഡ് ചെയ്തത്. രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ബെന്നി ബെഹ്നാന്‍, കനിമൊഴി, മാണിക്കം ടാഗോര്‍, ജ്യോതിമണി, ഡെറിക് ഒബ്രിയാന്‍, മുഹമ്മദ് ജാവേദ്, പി.ആര്‍ നടരാജന്‍, കെ.സുബ്രഹ്മണ്യം, എം.ആര്‍ പാര്‍ഥിബന്‍, എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്പെന്‍ഷന്‍.

പ്രധാനമന്ത്രി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്തസ്സിന് ചേരാത്ത വിധം പ്രവര്‍ത്തിച്ചു എന്നതാണ് അംഗങ്ങള്‍ക്കെതിരായ കുറ്റം. സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനാണ് സസ്പെന്‍ഷന്‍.

എംപിമാരുടെ പ്രതിഷേധം അതിരുവിടുന്നു എന്നതായിരുന്നു സ്പീക്കറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആരോപണം. ഈ നിലപാടാണിപ്പോള്‍ എംപിമാരുടെ സസ്പെന്‍ഷനിലേക്ക് നയിച്ചിരിക്കുന്നത്. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ അഞ്ച് എംപിമാരെയും പിന്നാലെ ഒമ്പത് പേരെയും സസ്പെന്‍ഡ് ചെയ്തത്.

സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഇരു സഭകളിലും ഉണ്ടായത്. പുറത്താക്കപ്പെട്ട എംമാരില്‍ 14 പേരും ലോക്സഭാ എംപിമാരാണ്. രാജ്യസഭയിലും സമാന രീതിയില്‍ പ്രതിഷേധമുണ്ടായെങ്കിലും ഡെറിക് ഒബ്രെയ്നെതിരെ മാത്രമാണ് നടപടിയുണ്ടായത്. പുറത്താക്കിയെങ്കിലും എം.പി പുറത്തു പോകാതിരുന്നതിനെ തുടര്‍ന്ന് സഭ 2 തവണ നിര്‍ത്തിവച്ചു.

അതേസമയം, പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.പ്രതികള്‍ പരിചയപ്പെട്ടത് ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയാണെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.

ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതികള്‍ പാര്‍ലമെന്റില്‍ കടന്നു കയറാനുള്ള പദ്ധതികള്‍ ജനുവരി മാസം മുതലാണ് ആരംഭിച്ചത്. .കാര്‍ഷിക നിയമങ്ങള്‍, മണിപ്പൂര്‍ കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനോടുള്ള കടുത്ത എതിര്‍പ്പാണെന്ന് പ്രതിഷേധത്തിന് കാരണം എന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ബി.ജെ.പി എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് പ്രതികള്‍ക്കു പാസുകള്‍ ലഭിച്ചത്.പ്രതിയായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തി സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിച്ചിരുന്നു.

ഡിസംബര്‍ ആറിനും 10നും ഇടയ്ക്ക് വ്യത്യസ്ത ട്രെയിനുകളിലാണ് പ്രതികള്‍ ഡല്‍ഹിയില്‍ എത്തിയത്. വിശാല്‍ ശര്‍മയാണ് മറ്റ് പ്രതികള്‍ക്ക് ഗുരുഗ്രാമില്‍ താമസ സൗകര്യം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ അമോല്‍ ഷിന്‍ഡെയാണെന്ന് സ്‌മോക്ക് സ്പ്രേ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .സംഘത്തിലെ സൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝായ്ക്കായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സന്ദര്‍ശകരെ തല്‍ക്കാലം പ്രവേശിപ്പിക്കേണ്ടൈന്നാണ് സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്കാക്കണം: സ്റ്റുഡന്റ് വിസ അപേക്ഷകരോട് യു.എസ്

‘ദേശീയ സുരക്ഷയും പൊതു സുരക്ഷയും’ ഉദ്ധരിച്ച്, വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള എല്ലാ അപേക്ഷകരും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്കാക്കണമെന്ന് യുഎസ് പറഞ്ഞു.

Published

on

‘ദേശീയ സുരക്ഷയും പൊതു സുരക്ഷയും’ ഉദ്ധരിച്ച്, വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള എല്ലാ അപേക്ഷകരും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്കാക്കണമെന്ന് യുഎസ് പറഞ്ഞു.

”എഫ്, എം, അല്ലെങ്കില്‍ ജെ നോണ്‍-ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും സ്വകാര്യതാ ക്രമീകരണങ്ങള്‍ പബ്ലിക്ക് ആക്കാനായി ക്രമീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. യുഎസ് നിയമപ്രകാരം യുഎസിലേക്ക് അവരുടെ ഐഡന്റിറ്റിയും സ്വീകാര്യതയും സ്ഥാപിക്കുന്നതിന് ആവശ്യമായ പരിശോധന സുഗമമാക്കുന്നതിന്, ”ന്യൂഡല്‍ഹിയിലെ യുഎസ് എംബസി തിങ്കളാഴ്ച പറഞ്ഞു.

എഫ് കാറ്റഗറി വിസ (F-1) അക്കാദമിക് പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു; എം കാറ്റഗറി വിസ (എം-1) തൊഴിലധിഷ്ഠിതമോ മറ്റ് നോണ്‍-അക്കാദമിക് പഠനമോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്; J കാറ്റഗറി വിസ (J-1) ഏതാനും ആഴ്ചകള്‍ മുതല്‍ നിരവധി വര്‍ഷങ്ങള്‍ വരെയുള്ള കാലയളവിലേക്ക് പഠിപ്പിക്കാനോ പഠിക്കാനോ ഗവേഷണം നടത്താനോ ജോലിസ്ഥലത്ത് പരിശീലനം നേടാനോ ആഗ്രഹിക്കുന്നവര്‍ക്ക്.

അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ സൂക്ഷ്മപരിശോധന വിപുലീകരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്താന്‍ യുഎസ് ഭരണകൂടം കഴിഞ്ഞ മാസം എംബസികളോട് ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ 18-ന് സ്റ്റുഡന്റ് വിസ ഇന്റര്‍വ്യൂ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, കോണ്‍സുലര്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കുന്നതിന് വേണ്ടി അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരസ്യമാക്കണമെന്നും അതനുസരിച്ച് പ്രവേശനം’ അനുവദിക്കുകയോ ചെയ്യണമെന്ന് അറിയിച്ചു. ഇത് ഫലപ്രദമായി അര്‍ത്ഥമാക്കുന്നത് സോഷ്യല്‍ മീഡിയയിലെ അവരുടെ പോസ്റ്റുകളും പ്രതികൂലമെന്ന് കരുതുന്ന ഏതെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകളും അവര്‍ക്ക് യുഎസില്‍ വിദ്യാഭ്യാസം നേടാനാകുമോ എന്ന് തീരുമാനിക്കാം.

‘ഞങ്ങളുടെ വിസ പ്രക്രിയയിലൂടെ ദേശീയ സുരക്ഷയുടെയും പൊതു സുരക്ഷയുടെയും ഉയര്‍ന്ന നിലവാരം’ ഉയര്‍ത്തിപ്പിടിക്കുമെന്ന് അത് പറഞ്ഞു. ‘യുഎസ് വിസ ഒരു പ്രത്യേകാവകാശമാണ്, അവകാശമല്ല’ എന്ന് പറഞ്ഞുകൊണ്ട്, അത് പറഞ്ഞു: ‘യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ ഉള്‍പ്പെടെ യുഎസിലേക്ക് സ്വീകാര്യമല്ലാത്ത വിസ അപേക്ഷകരെ തിരിച്ചറിയാന്‍ ഞങ്ങളുടെ വിസ സ്‌ക്രീനിംഗിലും വെറ്റിംഗിലും ലഭ്യമായ എല്ലാ വിവരങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം, ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ സമഗ്രമായ പരിശോധന നടത്തും.”

ഈ നിയമം എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബന്ധമാണെന്നും, 2019 മുതല്‍, ഇമിഗ്രന്റ്, നോണ്‍-ഇമിഗ്രന്റ് വിസ അപേക്ഷാ ഫോമുകളില്‍ സോഷ്യല്‍ മീഡിയ ഐഡന്റിഫയറുകള്‍ നല്‍കണമെന്ന് വിസ അപേക്ഷകര്‍ക്ക് യുഎസിന് ആവശ്യമുണ്ടെന്നും യുഎസ് എംബസി അറിയിച്ചു.

2023-24-ല്‍, 3.31 ലക്ഷം എന്റോള്‍മെന്റുകളുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായി. ഇവരില്‍ 1.96 ലക്ഷം – ഏകദേശം 60% – ബിരുദാനന്തര ബിരുദങ്ങള്‍ പഠിക്കുന്നവരാണ്.

Continue Reading

india

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി: കേരളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

Published

on

കൊച്ചി: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

ദോഹ (ഖത്തര്‍), ദുബായ്, അബുദാബി, റാസല്‍ ഖൈമ (യുഎഇ), മസ്‌കറ്റ് (ഒമാന്‍) എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിവിധ എയര്‍ലൈനുകളുടെ വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച രാത്രി മുതല്‍ റദ്ദാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി ഖത്തറിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ഇത് മേഖലയിലെ വാണിജ്യ വ്യോമാക്രമണത്തെ പ്രതിസന്ധിയിലാക്കി.

‘മിഡില്‍ ഈസ്റ്റിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കാരണം, മുന്‍കരുതല്‍ നടപടിയായി ചില ഫ്ലൈറ്റുകള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ഡിസ്പ്ലേകള്‍ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പതിവായി പരിശോധിക്കാന്‍ ഞങ്ങള്‍ എല്ലാ യാത്രക്കാരെയും ഉപദേശിക്കുന്നു. കൂടാതെ നിങ്ങളുടെ എയര്‍ലൈനില്‍ നിന്നുള്ള MS/ഇമെയില്‍ അലേര്‍ട്ടുകള്‍ വഴിയും അപ്ഡേറ്റ് ചെയ്യുക,’ Cochin (എയര്‍പോര്‍ട്ട് ലിമിറ്റ്ഡ് ഇന്റര്‍നാഷണല്‍ പുറപ്പെടുവിച്ച ഒരു പാസഞ്ചര്‍ ഉപദേശം വായിക്കുക).

കൊച്ചിയില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങളില്‍ AI 953 (COK-DOH), SG 018 (COK-DXB), 6E 1403 (COK-AUH), 6E 1493 (COK-RKT), 6E 1271 (COK-MCT), 6 E 1272 (MCT-COK), 6E 1206/055 (BAH-COK-DMM), SG 017 (DXB-COK), 6 E 1404 (AUH-COK), AI 933 (COK-DXB), AI 934 (DXB=COK, IX 494 (KWI-COK), IX 441 (COK-MCT), IX 476 (DOH-COK), IX 475 (COK-DOH), IX 442 (MCT-COK) and IX 461 (COK-KWI).

അതുപോലെ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിമാനങ്ങളും വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവും മിഡില്‍ ഈസ്റ്റിലെ ചില വ്യോമാതിര്‍ത്തികള്‍ അടച്ചുപൂട്ടുന്നതും കണക്കിലെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ മേഖലയിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബാധിക്കപ്പെട്ട അതിഥികളെ എയര്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത കോണ്‍ടാക്റ്റ് വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ നേരിട്ട് അറിയിക്കും. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, തത്സമയ അപ്ഡേറ്റുകള്‍ക്കായി അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും airindiaexpress.com-ല്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അതിഥികളോട് അഭ്യര്‍ത്ഥിക്കുന്നു, അല്ലെങ്കില്‍ റദ്ദാക്കലുകള്‍ക്കും റീഫണ്ട് ഓപ്ഷനുകള്‍ക്കും Tia-യുമായി ചാറ്റ് ചെയ്യുക,” എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതല്‍ പുല്ലാട്ട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയുന്നതിനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

അതേസമയം വിമാനാപകടത്തില്‍ മരിച്ച 259 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

Continue Reading

Trending