Connect with us

gulf

കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാവും: അന്‍വര്‍ നഹ

അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ ‘കടപ്പുറം ഗാല’ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

അബുദാബി: കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാകുമെന്ന് കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ ‘കടപ്പുറം ഗാല’ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം നേരില്‍ കാണാനും കൂടിയിരിക്കാനും ഒരുക്കുന്ന ഇത്തരം പരിപാടികള്‍ ശ്ലാഘനീയമാണ്. പ്രാദേശിക തലത്തിലായാലും അന്താരാഷ്ട്ര തലത്തിലായാലും ഇത്തരം കൂടിയിരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിന് മികച്ച സേവനം നല്‍കുന്നതിന് ഗുണകരമായിമാറും. മാത്രമല്ല, സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം കൂടിച്ചേരലുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും.

മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നതും ഇതുപോലെയുള്ള കൂടിച്ചേരലുകളാണ്. അബുദാബി കടപ്പുറം കെഎംസിസി യുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് അധികാരത്തിലുണ്ടായിരുന്ന ഓരോ കാലത്തും കാലഘട്ടത്തിനനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളും സമുദായത്തിന് ഗുണകരമായ നേട്ടങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നതായി അന്‍വര്‍ നഹ വ്യക്തമാക്കി.
എല്‍പി സ്‌കൂളുകളിലൂടെ ആരംഭിച്ച മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ മുന്നേറ്റ പ്രയാണം ഹൈസ്‌കുളൂകളും പ്ലസ്ടു കോഴുസുകളുമായി മാറി. കാലം പിന്നെയും കടന്നുപോയപ്പോള്‍ കോളേജുകളും കടന്നു യൂനിവേഴ്സിറ്റികള്‍ അനുവദിക്കുന്ന സംവിധാനമാണ് മുസ്ലിംലീഗ് ഭരണനാളുകളില്‍ ചെയ്തത്.

അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് ഇന്ന് കേരളത്തില്‍ മുസ്ലിംസമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായിത്തീര്‍ന്നത്.
സിഎച്ച് മുഹമ്മദ്കോയയെപ്പോലെയുള്ള ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെ പാത പിന്തുടര്‍ന്ന് പിന്നീട് വന്ന മന്ത്രിമാരും ഈ മേഖലയില്‍ ശക്തമായ നിലപാടുകളുമായാണ് മുന്നോട്ട് പോയത്. മുസ്ലിംസമുദായത്തിന്റെ പുരോഗതിയില്‍ അസൂയ പൂണ്ട് പലരും അനാവശ്യവിവാദങ്ങളും എതിര്‍പ്പുകളും കൊണ്ടുവന്നുവെങ്കിലും മുസ്ലിംലീഗ് അവയെല്ലാം തരണം ചെയ്തുമുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ കെ.എസ് നഹാസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സി. യൂസുഫ് മുഖ്യാതിഥിയായിരുന്നു,

അബുദാബി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ്റുമാരായ കോയ തിരുവത്ര, റഷീദ് പട്ടാമ്പി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റസാഖ് ഒരുമനയൂർ, ജില്ലാ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ അൻവർ, ജന:സെക്രട്ടറി പി.വി. ജലാലുദ്ധീൻ, വൈസ് പ്രസിഡന്റ് പി.വി.നസീർ, തൃശൂർ ജില്ലാ വനിതാ കെഎംസിസി പ്രസിഡന്റ്‌ സബിത, സെയ്തുമുഹമ്മദ്, പുളിക്കൽ അലി, മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ കടവിൽ, ജന: സെക്രട്ടറി കബീർ, ട്രഷറർ താരീഖ്, വൈസ് പ്രസിഡന്റ്റുമാരായ സെയ്തുമുഹമ്മദ് പുത്തൻപുരയിൽ, വി. പി.ഉസ്മാൻ, സെക്രട്ടറി സി. കെ.ജലാൽ ആശംസാ പ്രസംഗം നടത്തി.
സി.കെ.അലിയമുണ്ണി,ആലുങ്ങൽ നവാസ്, ശിഹാബ് കരീം അറക്കൽ, ചാലിൽ റഷീദ്, മുനീർ ബിൻ ഈസ, പി.എം. ഇക്ബാൽ, നാസർ കൊച്ചിക്കാരൻ, നിശാഖ് കടവിൽ, കുന്നത്ത് റസാഖ്‌, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

“നമ്മൾ പ്രവാസിക്കൾക്കായി ഭാവിയിലേക്കൊരു കരുതൽ” എന്ന വിഷയത്തിൽ നിർമൽ തോമസും പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർ ഷാസിയ അൻസാറും സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പി. എം. റഫീഖ് തൊട്ടാപ്പ്, നൗഫൽ പുത്തൻ പുരയിൽ, എൻ.പി റിഷാo, ലിപ്സാന ഹംസ, ഷക്കീബ് ഹംസ, എന്നീവരെ ആദരിച്ചു, ജന: സെക്രട്ടറി ആർ. വി ഹാഷിം സ്വാഗതവും ട്രഷറർ സി.ബി.നാസർ നന്ദിയും അർപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending