Connect with us

gulf

കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാവും: അന്‍വര്‍ നഹ

അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ ‘കടപ്പുറം ഗാല’ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

അബുദാബി: കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാകുമെന്ന് കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ ‘കടപ്പുറം ഗാല’ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം നേരില്‍ കാണാനും കൂടിയിരിക്കാനും ഒരുക്കുന്ന ഇത്തരം പരിപാടികള്‍ ശ്ലാഘനീയമാണ്. പ്രാദേശിക തലത്തിലായാലും അന്താരാഷ്ട്ര തലത്തിലായാലും ഇത്തരം കൂടിയിരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിന് മികച്ച സേവനം നല്‍കുന്നതിന് ഗുണകരമായിമാറും. മാത്രമല്ല, സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം കൂടിച്ചേരലുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും.

മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നതും ഇതുപോലെയുള്ള കൂടിച്ചേരലുകളാണ്. അബുദാബി കടപ്പുറം കെഎംസിസി യുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് അധികാരത്തിലുണ്ടായിരുന്ന ഓരോ കാലത്തും കാലഘട്ടത്തിനനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളും സമുദായത്തിന് ഗുണകരമായ നേട്ടങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നതായി അന്‍വര്‍ നഹ വ്യക്തമാക്കി.
എല്‍പി സ്‌കൂളുകളിലൂടെ ആരംഭിച്ച മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ മുന്നേറ്റ പ്രയാണം ഹൈസ്‌കുളൂകളും പ്ലസ്ടു കോഴുസുകളുമായി മാറി. കാലം പിന്നെയും കടന്നുപോയപ്പോള്‍ കോളേജുകളും കടന്നു യൂനിവേഴ്സിറ്റികള്‍ അനുവദിക്കുന്ന സംവിധാനമാണ് മുസ്ലിംലീഗ് ഭരണനാളുകളില്‍ ചെയ്തത്.

അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് ഇന്ന് കേരളത്തില്‍ മുസ്ലിംസമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായിത്തീര്‍ന്നത്.
സിഎച്ച് മുഹമ്മദ്കോയയെപ്പോലെയുള്ള ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെ പാത പിന്തുടര്‍ന്ന് പിന്നീട് വന്ന മന്ത്രിമാരും ഈ മേഖലയില്‍ ശക്തമായ നിലപാടുകളുമായാണ് മുന്നോട്ട് പോയത്. മുസ്ലിംസമുദായത്തിന്റെ പുരോഗതിയില്‍ അസൂയ പൂണ്ട് പലരും അനാവശ്യവിവാദങ്ങളും എതിര്‍പ്പുകളും കൊണ്ടുവന്നുവെങ്കിലും മുസ്ലിംലീഗ് അവയെല്ലാം തരണം ചെയ്തുമുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ കെ.എസ് നഹാസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സി. യൂസുഫ് മുഖ്യാതിഥിയായിരുന്നു,

അബുദാബി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ്റുമാരായ കോയ തിരുവത്ര, റഷീദ് പട്ടാമ്പി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റസാഖ് ഒരുമനയൂർ, ജില്ലാ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ അൻവർ, ജന:സെക്രട്ടറി പി.വി. ജലാലുദ്ധീൻ, വൈസ് പ്രസിഡന്റ് പി.വി.നസീർ, തൃശൂർ ജില്ലാ വനിതാ കെഎംസിസി പ്രസിഡന്റ്‌ സബിത, സെയ്തുമുഹമ്മദ്, പുളിക്കൽ അലി, മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ കടവിൽ, ജന: സെക്രട്ടറി കബീർ, ട്രഷറർ താരീഖ്, വൈസ് പ്രസിഡന്റ്റുമാരായ സെയ്തുമുഹമ്മദ് പുത്തൻപുരയിൽ, വി. പി.ഉസ്മാൻ, സെക്രട്ടറി സി. കെ.ജലാൽ ആശംസാ പ്രസംഗം നടത്തി.
സി.കെ.അലിയമുണ്ണി,ആലുങ്ങൽ നവാസ്, ശിഹാബ് കരീം അറക്കൽ, ചാലിൽ റഷീദ്, മുനീർ ബിൻ ഈസ, പി.എം. ഇക്ബാൽ, നാസർ കൊച്ചിക്കാരൻ, നിശാഖ് കടവിൽ, കുന്നത്ത് റസാഖ്‌, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

“നമ്മൾ പ്രവാസിക്കൾക്കായി ഭാവിയിലേക്കൊരു കരുതൽ” എന്ന വിഷയത്തിൽ നിർമൽ തോമസും പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർ ഷാസിയ അൻസാറും സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പി. എം. റഫീഖ് തൊട്ടാപ്പ്, നൗഫൽ പുത്തൻ പുരയിൽ, എൻ.പി റിഷാo, ലിപ്സാന ഹംസ, ഷക്കീബ് ഹംസ, എന്നീവരെ ആദരിച്ചു, ജന: സെക്രട്ടറി ആർ. വി ഹാഷിം സ്വാഗതവും ട്രഷറർ സി.ബി.നാസർ നന്ദിയും അർപ്പിച്ചു.

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending