Connect with us

Video Stories

പട്ടേല്‍ പറഞ്ഞിടത്തേക്ക് ഇന്ത്യ തിരിച്ചുവരണം

Published

on

ഹിരോഷിമയില്‍ 1945 ആഗസ്ത് 6ന് അമേരിക്ക അണുബോംബിട്ടപ്പോള്‍ കൊല്ലപ്പെട്ടത് 1,40,000 പേരാണ്. മൂന്നു ദിവസം കഴിഞ്ഞ് ആഗസ്ത് 9ന് നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചു 74,000 പേരുടെ ജീവനും അമേരിക്ക അപഹരിച്ചു. രണ്ടു സംഭവങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍ നിത്യ രോഗികളും അംഗപരിമിതരുമായി. നാഗസാക്കിയിലെ അണുബോംബ് വര്‍ഷത്തിന്റെ പിറ്റേദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഹാരിസ് എസ്. ട്രൂമാനോട് അദ്ദേഹത്തിന്റെ വിശ്വസ്തനായ സെക്രട്ടറി ഉദ്വേഗപൂര്‍വം ചോദിച്ചൊരു സംഗതിയുണ്ട്. ‘അങ്ങേക്ക് ഇന്നലെ രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞോ’?
അമ്പരപ്പിക്കുന്നതായിരുന്നു അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡണ്ട് ട്രൂമാന്റെ മറുപടി: ‘ഇന്നലെ രാത്രിയാണ് ഞാന്‍ ഏറ്റവും സ്വസ്ഥമായി ഉറങ്ങിയത്. ഹിരോഷിമയിലും നാഗസാക്കിയിലും നാം നടത്തിയ അണുബോംബു പരീക്ഷണം വിജയിച്ചിരിക്കുന്നു’.
‘യഥാര്‍ത്ഥ മനുഷ്യന്‍’ എന്ന അര്‍ത്ഥമാണ് ട്രൂമാന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതൊരു കൊച്ചുകുട്ടിക്കും മനസില്‍ തോന്നുക. ഹിരോഷിമയും നാഗസാക്കിയും കത്തിയമരുമ്പോള്‍ ഹാരിസ് എസ്. ട്രൂമാന്‍ എന്ന അമേരിക്കന്‍ പ്രസിഡണ്ടിലെ ‘യഥാര്‍ത്ഥ മനുഷ്യന്‍’ എവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം പറയാനാവുമെന്നു തോന്നുന്നില്ല.
ദേശീയത ഹിംസാത്മകമാകുമ്പോള്‍ എത്രത്തോളം അത് മനുഷ്യവിരുദ്ധവും ബീഭത്സവുമാകും എന്നു ബോധ്യപ്പെടാന്‍ ഒരുപാട് ഉദാഹരണങ്ങള്‍ ആവശ്യമില്ല. ഇന്ത്യയുടെ തെരുവുകള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ ദേശീയതയുടെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരും ദലിതുകളും ആദിവാസികളും ഇടതുപക്ഷ സഹയാത്രികരും ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വയം ബോധ്യത്തോടെ പ്രതികരിക്കുന്നവരെ സാംസ്‌കാരികമായി വിധേയപ്പെടുത്താന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചുകാണുന്നതില്‍ അത്യധികമായി സന്തോഷിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയും സംഘ്പരിവാര്‍ നേതൃത്വവും. ഇന്ത്യയുടെ ഭരണഘടനയെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും അപ്രസക്തമാക്കിതീര്‍ക്കുന്ന ഭരണ നിര്‍വഹണമാണ് രാജ്യത്തിപ്പോള്‍ നടന്നുവരുന്നത് എന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്കു ബോധ്യമാകും. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, വി.പി സിങ് എന്നീ മുന്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയോടു താല്‍പര്യപ്പെട്ടുകൊണ്ട് ഭരണനിര്‍വഹണം നടത്താനുള്ള രാഷ്ട്രീയമായ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇന്ദിരാഗാന്ധി തന്റെ ആദ്യവര്‍ഷങ്ങളിലും ഇക്കാര്യത്തില്‍ മാതൃക കാട്ടിയിരുന്നു. നരേന്ദ്രമോദി പക്ഷെ ഇന്ത്യന്‍ ഭരണഘടനയോടല്ല, സ്വന്തം പാര്‍ട്ടിയുടെ അജണ്ടയോടാണ് പ്രതിബദ്ധത പുലര്‍ത്തുന്നത്. ഒരു രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ അതിന്റെ ഭരണഘടന ഒഴിച്ചുനിര്‍ത്തപ്പെടുമ്പോള്‍ അനിവാര്യമായും സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ ദുരന്തങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
1948 നവംബര്‍ 4ന് ഡോ. അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. ‘ജനാധിപത്യോന്മുഖമായൊരു ഭരണഘടന സമാധാനപൂര്‍വം രാജ്യത്ത് നടപ്പില്‍ വരുത്തേണ്ടതിന്റെ അനിവാര്യത നമുക്കു ബോധ്യപ്പെടേണ്ടതുണ്ട്. ഭരണഘടനയോടു പുലര്‍ത്തുന്ന ധാര്‍മികതയുടെ ഭാഗമാണിത്. ഭരണനിര്‍വഹണം എപ്പോഴും ഭരണഘടനയുടെ അന്തസ്സത്തയോടു പൊരുത്തപ്പെട്ടു നില്‍ക്കണം. ഭരണഘടനയെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഒരിടത്ത് അവശേഷിപ്പിച്ചു നിര്‍ത്തി ഭരണ നിര്‍വഹണം മറ്റൊരു ദിശയിലേക്ക് വഴി മാറിപോകാനുള്ള പൂര്‍ണ സാധ്യതയും ഇതോടൊപ്പം നാം തിരിച്ചറിയണം. ഇവിടെയൊരു ചോദ്യമുയരുന്നുണ്ട്. ഭരണഘടനാപരമായ ധാര്‍മികത എന്നത് ഒരു സ്വാഭാവിക വികാരമല്ല. വളര്‍ത്തിയെടുക്കപ്പെടേണ്ട ഒരു സംസ്‌കാരമാണ്. ജനങ്ങള്‍ ഇക്കാര്യം പഠിച്ചു മനസ്സിലാക്കേണ്ടതുണ്ട’്. (കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഡിബേറ്റ്‌സ്, വാള്യം 7, പേജ് 38).
എഴുപത് കൊല്ലം മുമ്പ് ഡോ. അംബേദ്കര്‍ ഉയര്‍ത്തിയ ആശങ്ക അനേകമടങ്ങ് ഭയപ്പാടുകളായി നമുക്കു മുന്നിലിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. കാര്യമായ ചില സൈദ്ധാന്തിക അടിത്തറകളുടെമേല്‍ ഉരുത്തിരിഞ്ഞുവരുന്ന സമവായത്തിലാണ് ജനാധിപത്യത്തിന്റെ നിലനില്‍പ് എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണീയരുടെ അതല്ലെങ്കില്‍ ബഹുഭൂരിപക്ഷം വരുന്ന പൗരന്മാരുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടുകൊണ്ടും പ്രതിഫലിപ്പിച്ചുകൊണ്ടും യാഥാര്‍ത്ഥ്യമാവുന്ന പൊതുനയ രൂപീകരണമാണ് സമവായം എന്നതുകൊണ്ട് അംബേദ്കര്‍ ഉദ്ദേശിച്ചത്. അത്തരമൊരു സമവായത്തിന്റെ അഭാവത്തില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല. അംബേദ്കറും സമാനമായി ചിന്തിച്ച രാഷ്ട്ര ശില്‍പികളും വിഭാവന ചെയ്ത സമവായവും ജനാധിപത്യവും ഇന്ന് കശാപ്പുചെയ്യപ്പെടുകയാണ്.
ഇന്ത്യ ഇന്ത്യക്കാരുടേത് എന്നതില്‍ നിന്ന് ഇന്ത്യ ഹിന്ദുക്കളുടേത് എന്നു പറയുന്നിടത്തും ഇന്ത്യന്‍ ദേശീയത എന്നാല്‍ ഹിന്ദുത്വ ദേശീയതയാണ് എന്നു വാദിക്കുന്നിടത്തും പ്രകടമാവുന്നത് ജനാധിപത്യ വിരുദ്ധതയാണ്. നാനാത്വത്തിന്റെ നിഷേധവും ബഹുസ്വരതയുടെ തിരസ്‌ക്കാരവുമാണ്. ഇന്ത്യയെ ദേശീയതയോടും ദേശീയതയെ ഇന്ത്യയോടും ചേര്‍ത്തു പറയുന്നത് സംഘ്പരിവാര്‍ വക്താക്കള്‍ക്ക് തീരെ ഇഷ്ടമല്ല. ‘ഈ രാജ്യത്ത് ഇന്നുയര്‍ന്നു കേള്‍ക്കുന്ന ഏറ്റവും വൃത്തികെട്ട വാക്ക് ദേശീയതയാണെന്നു അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചത് ഈയര്‍ത്ഥത്തിലാണ്. ‘ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ മടിക്കുന്നവര്‍ രാജ്യദ്രോഹികളാണ്. അവര്‍ ഇന്ത്യ വിട്ടുപോകണം’ എന്ന് ദത്രാത്രേയ ഹോസബെലയെപ്പോലുള്ളവര്‍ ആക്രോശിക്കുമ്പോഴും ലക്ഷ്യമിടുന്നത് ഹിന്ദുത്വ ദേശീയതക്ക് വഴങ്ങാത്തവരെ നാട്ടില്‍ പൊറുപ്പിച്ചുകൂടാ എന്ന അജണ്ടയാണ്. സങ്കുചിതവും ജനാധിപത്യവിരുദ്ധവുമായ ഇത്തരം സമീപനത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലും തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നോര്‍ക്കണം. ഇന്ത്യാ വിഭജനം ഹിന്ദുക്കള്‍ക്ക് ഗുണകരമായിരിക്കുമെന്നും വിഭജിക്കപ്പെട്ടുകിട്ടുന്ന ഇന്ത്യയെ പില്‍ക്കാലത്ത് ഹിന്ദുരാഷ്ട്രമാക്കാന്‍ കഴിയുമെന്നു അറിയിച്ചുകൊണ്ട് തനിക്കു കത്തെഴുതിയ പ്രമുഖ വ്യവസായി ബി.എം ബിര്‍ലക്ക് സര്‍ദാര്‍ പട്ടേല്‍ തീക്ഷ്ണമായ ഭാഷയിലാണ് മറുപടി കൊടുത്തത്: ‘ഹിന്ദുത്വം ദേശീയ മതമാക്കികൊണ്ടുള്ള ഒരു രാജ്യമാക്കി ഇന്ത്യയെ പരുവപ്പെടുത്താന്‍ കഴിയും എന്ന ചിന്ത എനിക്കില്ല. ഇതര ന്യൂനപക്ഷ സമുദായങ്ങള്‍ കൂടി ഇവിടെയുണ്ട് എന്ന സത്യം നാം വിസ്മരിക്കരുത്. അവരുടെ സംരക്ഷണം നമ്മുടെ പ്രാഥമിക ബാധ്യതയാണ്. ജാതിക്കും വംശത്തിനുമതീതമായി ഈ രാജ്യം നിലനില്‍ക്കേണ്ടതുണ്ട്’. (സര്‍ദാര്‍ പട്ടേലിന്റെ എഴുത്തുകുത്തുകള്‍- ദുര്‍ഗാദാസ്)
ഇന്ന് സംഘ്പരിവാര്‍ നേതൃത്വം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവത്കരണത്തെ സര്‍ദാര്‍ പട്ടേലിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നു ചുരുക്കം. മത നിരപേക്ഷത, അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍ എന്നീ ആശയങ്ങള്‍ പങ്കുവെക്കുന്നതുപോലും ഏറ്റവും വലിയ അപരാധവും ദേശദ്രോഹവുമൊക്കെയായിട്ടാണ് ഇന്ത്യയിലിപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്. ഭരണകൂട നെറികേടുകളെ തുറന്നെതിര്‍ക്കുന്നവര്‍ക്ക് കോളജ് കവാടങ്ങളിലും സര്‍വകലാശാലാ കാമ്പസുകളിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ‘ഞങ്ങള്‍ക്കെതിരെ വിരലനക്കിയാല്‍ ആ വിരലുകള്‍ ഞങ്ങള്‍ വെട്ടിമാറ്റും’ എന്നാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി സാരഥികള്‍ പിറവികൊള്ളേണ്ട കാമ്പസുകളെ ജനാധിപത്യത്തിന്റെ സര്‍ഗാത്മക കളരികളാക്കി മാറ്റുന്നതിന് പകരം ഭീകരതയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാക്കി മാറ്റിയാല്‍ എന്താവും അവസ്ഥ?
വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും ഭരണ നിര്‍വഹണ രീതികൊണ്ടാണോ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ ശക്തിയാകാന്‍ പോകുന്നത്? പശുവിറച്ചി തിന്നുന്നവരും പശുവിനെ ആരാധിക്കുന്നവരും ഒരുമിച്ചു നിന്നു പൊരുതിയതുകൊണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തത്തില്‍ നിന്ന് ഇന്ത്യ മോചിതമായത്. പന്നിയെ വെറുക്കുന്നവരും പന്നിയെ വളര്‍ത്തുന്നവരും തോളോടുതോള്‍ ചേര്‍ന്നു പോരടിച്ചു ജീവത്യാഗം നടത്തിയതുകൊണ്ടാണ് വൈദേശിക ശക്തിയില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായത്. എങ്കില്‍ പശുവിന്റെ പേരിലായാലും പന്നിയുടെ പേരിലായാലും നിരപരാധികളുടെ ചോര ചിന്തുന്നത് ഇന്ത്യയെ കൂടുതല്‍ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമേ സാധിക്കൂ. അംബേദ്ക്കറിലേക്ക് പോയില്ലെങ്കിലും സര്‍ദാര്‍ പട്ടേലിലേക്കെങ്കിലും നാം തിരിച്ചുപോകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എംപോക്സിനെ അടുത്തറിയാം ജാഗ്രത പാലിക്കാം

മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്.

Published

on

ഡോ. ഗംഗപ്രസാദ്. ജി

ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് അഥവാ(Monkey Pox)തീവ്രമായി പടർന്നു പിടിയ്‌ക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 2022 എം പോക്സ് ഒരുപാട് രാജ്യങ്ങളിൽ പൊട്ടി പുറപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് 6 ഭൂഖണ്ഡങ്ങളിലായി 104 രാജ്യങ്ങളിൽ വ്യാപിച്ച രോഗം പ്രധാനമായും അമേരിക്കയിലെയും യൂറോപ്പിലെയും പൊതുജനാരോഗ്യത്തിന് പ്രതികൂലമായി ബാധിച്ചിരുന്നു. 64,290 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

1959 ൽ ആണ് മങ്കി പോക്സ്വൈറസിനെ(MPXV)കുരങ്ങുകളുടെ ശരീരത്തിൽ നിന്നും വേർതിരിച്ചെടുത്തത്. മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്. എന്നാൽ 1970 മുതൽ പ്രധാനമായും പടിഞ്ഞാറൻ മധ്യ ആഫ്രിക്കയിലെ പ്രാദേശിക രാജ്യങ്ങളിൽ മനുഷ്യർക്കിടയിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന അവഗണിക്കപ്പെട്ട ഈ വൈറൽ രോഗം 2022 ൽ അഭൂതപൂർവ്വമായ വേഗതയിൽ വീണ്ടും ഉയർന്നുവന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതും ചില പ്രദേശങ്ങളിൽ സമൂഹവ്യാപനം ഉണ്ടാക്കിയതും പ്രത്യേക ആശങ്ക പരത്തി. ചിക്കൻപോക്സ് പരത്തുന്ന വൈറസിന്റെ അതേ ജനുസ്സിൽ പെടുന്ന ഓർത്തോപോക്സ് വൈറസുകളാണ് മങ്കിപോക്സ് വൈറസ്. (MPXV ).ഈ വൈറസുകളുടെ പ്രത്യേകത മനുഷ്യരിൽ മാത്രമല്ല,അണ്ണാൻ മുതൽ കുരങ്ങുകൾ വരെയുള്ള ഒട്ടനവധി മൃഗങ്ങളിൽ അണുബാധ ഉണ്ടാക്കുവാൻ ഇവയ്ക്ക് കഴിവുണ്ട് എന്നതാണ്.

ആയതിനാൽ ഒരു കാടിനുള്ളിൽ പെട്ടെന്ന് തന്നെ വലിയ വിസ്തീർണത്തിൽ ഇവയ്ക്ക് രോഗബാധ ഉണ്ടാക്കുവാൻ സാധിക്കും.
വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ആണെങ്കിലും വളരെ മയം ഉള്ളതും രോഗപ്പകർച്ച വസൂരിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ വളരെ കുറവാണ്. ക്ലാസ്സ് വൺ, ക്ലാസ്സ് ടു, ക്ലാസ്സ് വൺ ബി എന്നിങ്ങനെ എംപോക്സിൻ്റെ മൂന്ന് വകഭേദങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്ലാസ്സ് വൺ ബി എന്ന വകഭേദത്തിന്റെ വ്യാപനം വളരെ അപകടകരമാണെന്നാണ് ഡെമോക്രാറ്റിക്  റിപ്പബ്ലിക് ഓഫ് കോങ്ങോയിലെ ഗവേഷകർ സൂചിപ്പിക്കുന്നത്. ഇതിന് വ്യാപനശേഷി വളരെ കൂടുതലാണ്.ഗുരുതരമായ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം. മുൻവർഷങ്ങളിൽ ആക മൊത്തം മരണ നിരക്ക്( Case fatality rate ) 8.7% ആണ്. ക്ലാസ്സ് ടു 3.6% മരണനിരക്ക് ആണെങ്കിൽ ക്ലാസ്സ് 1 10.6% ആണ്.

ഇപ്പോഴത്തെ ഔട്ട്‌ ബ്രേക്ക്‌ ൽ രോഗബാധയുള്ളവർ സജീവ നിരീക്ഷണത്തിൽ ഉള്ളതിനാൽ ( Active Surveillance ) വളരെ പെട്ടെന്ന് തന്നെ രോഗനിർണ്ണയം നടത്തി കൃത്യമായ ചികിത്സ നൽകുന്നതുകൊണ്ടും മരണനിരക്ക് 1%ത്തിലും താഴെകൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. റീപ്രൊഡക്ഷൻ നമ്പർ (R0) അഥവാ ആദ്യ രോഗി എത്ര പേർക്ക് രോഗം പരത്തുവാനുള്ള കഴിവ് 0.8 ൽ നിന്നും 2.44 ആയി കൂടിയിരിക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർച്ച കൂടുന്നതിന് ജനസംഖ്യ വർദ്ധനവ്മാത്രമല്ല സാമൂഹികവും ലൈംഗിക പരവുമായ കാരണങ്ങൾ വളരെ ഏറെയാണ്. എന്നാൽ സ്ഥായി ആയിട്ടുള്ള  ഈരോഗത്തിന്റെ വ്യാപനം മുൻപത്തേക്കാൾ കുറവാണ്. ജീവിതരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടും മുൻപ് രോഗം വന്നതുകൊണ്ടോ വാക്സിനേഷൻ നൽകിയ പ്രതിരോധശേഷി മൂലമോ ആവാം. മുൻകാലങ്ങളിൽ (1970-2015) കുട്ടികളിലാണ് (10 വയസ്സിനു താഴെ) കൂടുതലായി കണ്ടു വന്നിട്ടുള്ളത്. എന്നാൽ 2017-18 കാലഘട്ടങ്ങളിൽ നൈജീരിയയിലെ കണക്കനുസരിച്ച് 29 വയസ്സുള്ളവരാണ് കൂടുതൽ രോഗബാധിതർ ആയത്.

പുരുഷന്മാരാണ് അന്ന് കൂടുതലും ഉണ്ടായിരുന്നതും. 2022 ആയപ്പോഴേക്കും 34 വയസ്സുള്ള പുരുഷന്മാരാണ് കൂടുതലും ഉണ്ടായത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് (zoonotic)  പകരുവാനുള്ള സാധ്യതയുണ്ട്. കൂടാതെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും (interhuman )പകരാം. രോഗബാധിതനുമായുള്ള സമ്പർക്കത്തിലൂടെയാണ്സാധാരണയായി പകരുന്നത്. മൃഗത്തിൻ്റെ ശരീര ദ്രാവകം അല്ലെങ്കിൽ ഒരു കടിയിലൂടെയോ പോറലിലൂടെയോ പ്രത്യേകിച്ച് രോഗ സാന്ദ്രത  കൂടുതൽ ഉള്ള പ്രദേശങ്ങളിൽ സാധ്യത ഏറെയാണ്.വനനശീകരണം മൃഗ-മനുഷ്യ സമ്പർക്കം വർദ്ധിക്കുന്നതും വേവിക്കാത്ത മാംസം ഭക്ഷിക്കുന്നതും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുവാനുള്ള സാധ്യതവർദ്ധിപ്പിക്കുന്നു.

2022ലെ പഠനങ്ങൾ അനുസരിച്ചു മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകർന്നത് വായുവിലൂടെയും, ശരീരസ്രവങ്ങൾ, രോഗിയുടെ സ്പർശനം, നിത്യോപയോഗ വസ്തുക്കളിൽക്കൂടെയും, കൂടാതെ മലത്തിലൂടെയും ആണ് എന്നാണ് അനുമാനിക്കുന്നത്. ഈ വൈറസിന് പ്ലാസെന്റ (Placenta ) മറികടന്ന് ഗർഭസ്ഥ ശിശുവിനെ ബാധിക്കുവാനുള്ള കഴിവുണ്ടെങ്കിലും 2022 ലെ രോഗംബാധിച്ച 12 ഗർഭിണികളിലും കുഞ്ഞുങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എം പോക്സ് വൈറസ് നെ മനുഷ്യബീജങ്ങളിൽ നിന്ന് വേർ തിരിച്ചെടുത്തതിനാൽ ഇതിനെ ലൈംഗിക ജന്യരോഗമായും കണക്കാക്കുന്നു. പുരുഷ സ്വവർഗ അനുരാഗികളിൽ ആണ് കൂടുതലായും രോഗം ഉണ്ടായതായി കാണുന്നത്. പണ്ടുകാലത്ത് ഏറെ മരണം വിതച്ച വസൂരിരോഗത്തിന്റെ വാക്സിനേഷൻ (Small pox vaccination ) ഈരോഗത്തിന് 85% സംരക്ഷണം നൽകുന്നുണ്ട്. കാരണം 1980 ൽ ഈ വാക്സിനേഷൻ നിർത്തിയതിനു ശേഷമുള്ളവർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും.രോഗപ്രതിരോധശേഷി കുറഞ്ഞ (ഉദാ : എയ്ഡ്സ് രോഗബാധിതർ ) വരാണ് കൂടുതലായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മിക്കവാറും പുതിയ രോഗികൾ എല്ലാം തന്നെ ലൈംഗികമായി അണുബാധ പകർന്നവരാണ്. സ്ത്രീകളിൽ ഗർഭം അലസുന്നതിനും കാരണമായേക്കാം. രോഗം മാറിയവർക്ക്‌ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായിട്ടുണ്ട് വായയുടെയും നാസാരന്ധ്രങ്ങളുടെയുംതൊലിയുടെയും ഒക്കെ  സമ്പർക്കം കൊണ്ട് മനുഷ്യ ശരീരത്തിലേക്ക് ഇവ പ്രവേശിക്കും. എന്നാൽ ലൈംഗികജന്യമായും പകരാം. ഒന്നു മുതൽ മൂന്ന് ആഴ്ചവരെയാണ്  പകർച്ച കാലാവധി. പനിയാണ് ആദ്യരോഗലക്ഷണം.
മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും പാടുകൾ ഉണ്ടാവും. നടുവേദന, തൊണ്ടവേദന, ശ്വാസ തടസ്സം, പനി, വിറയൽ, കഴല വീക്കം, അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കാട്ടുമൃഗങ്ങളുമായി സമ്പർക്കത്തിൽ ഇരിക്കുന്നവർ
ഇലക്ട്രോൺ മൈക്രോസ്കോപ്പി, ഇമ്മ്യൂണോഹിസ്റ്റോ കെമിക്കൽ ഡിറ്റക്ഷൻ, എം പോക്സ്വൈറൽ പ്രോട്ടീനുകൾ, കൂടാതെ തൊലിപ്പുറത്തെ മാറ്റങ്ങൾആരംഭിച്ചതിന് ശേഷം 4 മുതൽ 56 ദിവസം വരെ ഉണ്ടാവുന്നആന്റിബോഡികൾ എന്നിവ രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്നു. എന്നാൽ എല്ലാ രീതികളും നിർദ്ദിഷ്ടമല്ല

സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ചു എം പോക്സ് കേസുകൾ തത്സമയ പോളിമറേസ് ചെയിൻ റിയാക്ഷൻ (qPCR)വഴിരോഗം സ്ഥിരീകരിക്കണം. രോഗം ആരംഭിച്ച് 21 ദിവസത്തിനകം സി ഡി സി യുടെ അനുമാനപ്രകാരം മുള്ള മാനദണ്ഡങ്ങൾക്ക്‌ കീഴെ വരുന്നുണ്ടോ എന്ന് കൃത്യമായിനോക്കണം.  എം പോക്സിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിർണായക മാർഗങ്ങളിലൊന്നാണ്കോൺടാക്റ്റ് ട്രെയ്‌സിംഗ്.  എം പോക്സ് രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ 21 ദിവസത്തേക്ക് നിരീക്ഷിക്കണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം സ്ഥിരീകരിച്ചവരും മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.

മനുഷ്യ-മനുഷ്യ സമ്പർക്കത്തിന് വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ടെങ്കിലും മൂല്യസ്രോതസ്സ് നിർദ്ദിഷ്ട മല്ലാത്തതിനാൽ മൃഗ-മൃഗ, മൃഗ -മനുഷ്യ സമ്പർക്കത്തിന്റെ പഠനങ്ങൾക്കായി കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. രോഗത്തിൻ്റെ എപ്പിഡെമിയോളജി നന്നായി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും. നൈജീരിയയിൽ അവിടുത്തെ ഔട്ട്‌ ബ്രേക്ക്‌ റെസ്പോൺസ് മാനേജ്മെന്റ് അനാലിസിസ്  സിസ്റ്റം അവിടുത്തെ 8 സംസ്ഥാനങ്ങളിലായി  2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നാൽ ടീകോവിരിമാറ്റ് ( tecovirimat),ഒരേ കുടുംബത്തിൽപ്പെട്ട (ഓർത്തോപോക്സ്വൈറസുകൾ) വൈറസുകൾ മൂലമുണ്ടാകുന്ന മൂന്ന് അണുബാധകൾ, വസൂരി, എം പോക്സ്, കൗപോക്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള ആന്റി വൈറൽ മരുന്നാണ്. വസൂരിക്കെതിരായ വാക്സിനേഷനുശേഷംസംഭവിക്കാവുന്ന സങ്കീർണതകൾ ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു.എയ്ഡ്‌സ് രോഗികളിലെ കാഴ്ചയേ ബാധിക്കുന്നററ്റിനൈറ്റിസ്( Retinitis )ചികിത്സിക്കുവാൻ ഉപയോഗിക്കുന്ന സിഡോഫോവിർ (Cedofofir )മരുന്നുകളുംബ്രിൻസിഡോഫോവിർ ഗുളികകളും ഈ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്.

Continue Reading

Health

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

Continue Reading

Health

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

Published

on

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.

ഏതെങ്കിലും രീതിയിലുള്ള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേന്ദ്ര മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു.

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്.

Continue Reading

Trending