Connect with us

Video Stories

ചരിത്ര റെക്കോര്‍ഡ് തൊട്ടടുത്തെത്തിയത് അറിഞ്ഞില്ല; ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

Published

on

ന്യൂഡല്‍ഹി: ലോകറെക്കോര്‍ഡ് തൊട്ടരികിലെത്തിയത് ഗുഗാലെ അറിഞ്ഞിരുന്നെങ്കില്‍..!! മഹാരാഷ്ട്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ചോദിക്കുകയാണാ ചോദ്യം. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡുകളിലൊന്ന് കൈയെത്തും ദൂരെയെത്തിട്ടും ദൗര്‍ഭാഗ്യത്തിനൊപ്പം അബദ്ധം കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടമായത് ഒരു മഹാ റെക്കോര്‍ഡാണ്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മഹാരാഷ്ട്ര – ഡല്‍ഹി ടെസ്റ്റ് മത്സരത്തിലാണ് സംഭവം. മഹാരാഷ്ട്രയുടെ സ്വപ്‌നില്‍ ഗുഗാലെയും അങ്കീത് ബാവ്‌നെയും ഇന്ത്യന്‍ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് തകര്‍ത്ത ഇവര്‍ക്ക് പക്ഷെ ലോകറെക്കോര്‍ഡ് തകര്‍ക്കാനായില്ല.

മഹാരാഷ്ട്ര ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരം കളിക്കുകയായിരുന്ന ഓപണര്‍ ഗുഗാലെയും നാലാം നമ്പറില്‍ കളിച്ച ബാവ്‌നെയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടില്‍ പിറന്നത് 594 റണ്‍സ്. വിജയ് ഹസാരെയും ഗുല്‍ മുഹമ്മദും ചേര്‍ന്നെടുത്ത 577 റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് കടപുഴകിയത്. 1946-47 സീസണില്‍ ഹോള്‍ക്കാറിനെതിരെ ബറോഡക്കു വേണ്ടിയായിരുന്നു അവരുടെ നേട്ടം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലോക തലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് പേരിലാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഒന്നാം സ്ഥാനത്തിനു ശ്രമിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദനെയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സര്തില്‍ കുറിച്ച 624 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന പ്രകടനം. റെക്കോര്‍ഡ് തകരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും പാകിസ്താന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റാഫത്തുല്ലാ മുഹമ്മദും ആമിര്‍ സജ്ജാദും ചേര്‍ന്നെടുത്ത 580 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സൂയി സതേണ്‍ ഗ്യാസ് കോര്‍പറേഷനെതിരായ മത്സരത്തില്‍ ഡബ്ല്യു.പി.ഡി.എക്കു വേണ്ടിയായിരുന്നു റാഫത്തുല്ല – സജ്ജാദ് സഖ്യത്തിന്റെ പ്രകടനം.

ടീം സ്‌കോര്‍ രണ്ടിന് 635 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്ന ഗുഗാലെ. 351 റണ്‍സുമായി ഗുഗാലെയും 258 റണ്‍സെടുത്ത് ബാവ്‌നെയും ചരിത്ര നേട്ടത്തിലേക്ക് നീങ്ങവേയാണ് കൂട്ടുകെട്ട്് 600 കടക്കും മുമ്പേ ഗുഗാലെ അപ്രതീക്ഷിതമായി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. രാവിലെ, മഹാരാഷ്ട്ര രണ്ടിന് 41 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ ഒന്നിച്ചതായിരുന്നു ഇരുവരും.
കൂട്ടുകെട്ട് 540 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റിലെ ഉയര്‍ന്ന സഖ്യം എന്ന റെക്കോര്‍ഡ് ഗുഗാലെയേയും ബാവ്‌നയേയും തേടിയെത്തിയിരുന്നു. സാഗര്‍ ജോഗിയാനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 2012ല്‍ സൗരാഷ്ട്രക്കു വേണ്ടി ഗുജറാത്തിനെതിരെ സൗരാഷ്ട്രക്കു വേണ്ടി നേടിയ 539 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി.
കരിയറിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളാണ് ഗുഗാലെയും ബാവ്‌നെയും ഇന്നലെ സ്വന്തമാക്കിയത്. പതിനേഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗുഗാലെയുടെ ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍ 174 റണ്‍സായിരുന്നു. 61 മത്സരങ്ങള്‍ കളിച്ച ബാവ്‌നെയുടെ ഉയര്‍ന്ന സ്‌കോര്‍ 172 ആയിരുന്നു. അസാമാന്യ കൂട്ടുകെട്ട് തകര്‍ക്കാനായി താനുള്‍പ്പെടെ ഒമ്പതു ബൗളര്‍മാരെ ഡല്‍ഹി ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് ഉപയോഗപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending