Video Stories
ചരിത്ര റെക്കോര്‍ഡ് തൊട്ടടുത്തെത്തിയത് അറിഞ്ഞില്ല; ക്യാപ്റ്റന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു
ന്യൂഡല്‍ഹി: ലോകറെക്കോര്‍ഡ് തൊട്ടരികിലെത്തിയത് ഗുഗാലെ അറിഞ്ഞിരുന്നെങ്കില്‍..!! മഹാരാഷ്ട്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ചോദിക്കുകയാണാ ചോദ്യം. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡുകളിലൊന്ന് കൈയെത്തും ദൂരെയെത്തിട്ടും ദൗര്‍ഭാഗ്യത്തിനൊപ്പം അബദ്ധം കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടമായത് ഒരു മഹാ റെക്കോര്‍ഡാണ്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാരാഷ്ട്ര – ഡല്‍ഹി ടെസ്റ്റ് മത്സരത്തിലാണ് സംഭവം. മഹാരാഷ്ട്രയുടെ സ്വപ്നില്‍ ഗുഗാലെയും അങ്കീത് ബാവ്നെയും ഇന്ത്യന്‍ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് തകര്‍ത്ത ഇവര്‍ക്ക് പക്ഷെ ലോകറെക്കോര്‍ഡ് തകര്‍ക്കാനായില്ല.
മഹാരാഷ്ട്ര ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരം കളിക്കുകയായിരുന്ന ഓപണര്‍ ഗുഗാലെയും നാലാം നമ്പറില്‍ കളിച്ച ബാവ്നെയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടില്‍ പിറന്നത് 594 റണ്‍സ്. വിജയ് ഹസാരെയും ഗുല്‍ മുഹമ്മദും ചേര്‍ന്നെടുത്ത 577 റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് കടപുഴകിയത്. 1946-47 സീസണില്‍ ഹോള്‍ക്കാറിനെതിരെ ബറോഡക്കു വേണ്ടിയായിരുന്നു അവരുടെ നേട്ടം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലോക തലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് പേരിലാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഒന്നാം സ്ഥാനത്തിനു ശ്രമിക്കാതെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദനെയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സര്തില്‍ കുറിച്ച 624 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന പ്രകടനം. റെക്കോര്‍ഡ് തകരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും പാകിസ്താന് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റാഫത്തുല്ലാ മുഹമ്മദും ആമിര്‍ സജ്ജാദും ചേര്‍ന്നെടുത്ത 580 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സൂയി സതേണ്‍ ഗ്യാസ് കോര്‍പറേഷനെതിരായ മത്സരത്തില്‍ ഡബ്ല്യു.പി.ഡി.എക്കു വേണ്ടിയായിരുന്നു റാഫത്തുല്ല – സജ്ജാദ് സഖ്യത്തിന്റെ പ്രകടനം.
ടീം സ്കോര്‍ രണ്ടിന് 635 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്ന ഗുഗാലെ. 351 റണ്‍സുമായി ഗുഗാലെയും 258 റണ്‍സെടുത്ത് ബാവ്നെയും ചരിത്ര നേട്ടത്തിലേക്ക് നീങ്ങവേയാണ് കൂട്ടുകെട്ട്് 600 കടക്കും മുമ്പേ ഗുഗാലെ അപ്രതീക്ഷിതമായി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. രാവിലെ, മഹാരാഷ്ട്ര രണ്ടിന് 41 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ ഒന്നിച്ചതായിരുന്നു ഇരുവരും.
കൂട്ടുകെട്ട് 540 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റിലെ ഉയര്‍ന്ന സഖ്യം എന്ന റെക്കോര്‍ഡ് ഗുഗാലെയേയും ബാവ്നയേയും തേടിയെത്തിയിരുന്നു. സാഗര്‍ ജോഗിയാനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 2012ല്‍ സൗരാഷ്ട്രക്കു വേണ്ടി ഗുജറാത്തിനെതിരെ സൗരാഷ്ട്രക്കു വേണ്ടി നേടിയ 539 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി.
കരിയറിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളാണ് ഗുഗാലെയും ബാവ്നെയും ഇന്നലെ സ്വന്തമാക്കിയത്. പതിനേഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗുഗാലെയുടെ ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്കോര്‍ 174 റണ്‍സായിരുന്നു. 61 മത്സരങ്ങള്‍ കളിച്ച ബാവ്നെയുടെ ഉയര്‍ന്ന സ്കോര്‍ 172 ആയിരുന്നു. അസാമാന്യ കൂട്ടുകെട്ട് തകര്‍ക്കാനായി താനുള്‍പ്പെടെ ഒമ്പതു ബൗളര്‍മാരെ ഡല്‍ഹി ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ഉപയോഗപ്പെടുത്തിയിരുന്നു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News18 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala21 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala20 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

