Connect with us

kerala

കേരളം തകര്‍ച്ചയില്‍; മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യനല്ല: യൂത്ത് ലീഗ്

ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

Published

on

ദുരന്തകാലങ്ങളെപോലും വെല്ലുന്നവിധം സമസ്ത മേഖലയിലും പ്രതിസന്ധിയും അനിശ്ചിതത്വവും കൊണ്ട് കേരളം തകര്‍ന്നിരിക്കുകയാണെന്നും തന്റെ കഴിവ് കേട് കേരള ജനത്തിന് മുന്‍പില്‍ ബോധ്യമായ സാഹചര്യത്തില്‍ പിണറായി വിജയന് ഭരണതലവനായി തുടരാന്‍ അര്‍ഹതയില്ലന്നും മുസ്ലിം യൂത്ത് ലീഗ് എക്‌സി ക്യാമ്പ് അഭിപ്രായപ്പെടുന്നു.

ദൂര്‍ത്തും ദുര്‍വിനിയോഗവും കൊണ്ടും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണസംവിധാനം മുഴുവന്‍ നിശ്ചലാവസ്ഥയിലാണ്. വികസന ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലിലൊന്ന് കഴിഞ്ഞിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയോ പദ്ധതി നിര്‍വ്വഹണങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ല.

പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ വസതുക്കള്‍ക്കെല്ലാം തീവില ഉയര്‍ന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം പോലും ദുരിതത്തിലായി. മലബാറില്‍ പഠിക്കാന്‍ അവസര മില്ലാതെ ഉപരിപഠത്തിനായി കുട്ടികള്‍ അലയുമ്പോഴും പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി വര്‍ധിച്ചുവരുമ്പോള്‍ മസ്റ്ററിംഗിന്റെ പേരില്‍ വാര്‍ദ്ധക്യരായ വയോജനങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു.

മദ്യ മയക്ക് മരുന്ന് മാഫിയകളും ക്രിമിനലുകളും നാട് വാഴുമ്പോള്‍ ഗുണ്ടാ -പോലീസ് കൂട്ട് കെട്ട് സംസ്ഥാനത്തിന്റെ അഭ്യന്തരം നിയന്ത്രിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്കിടയില്‍ തുടരുമ്പോള്‍ ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു.ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

ആദരിക്കപ്പെടേണ്ടവരല്ല അക്രമകാരികള്‍
ആര്‍.എസ്.എസ്സിന്റെ ശൈലിയില്‍ നിന്ന് സി.പി.എം പിന്‍വാങ്ങുക

വധശ്രമം സ്ത്രീ പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തിയ വ്യക്തിയെ മാലയണിഞ്ഞ് സ്വീകരിച്ച ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നടപടി അത്യന്തം അപലനീയമാണ്. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ആര്‍. എസ്. എസ് സ്വീകരിച്ചാനയിച്ചത് ഏറെ ഞെട്ടലൂടെയാണ് ഈ നാട് കണ്ടത്.

സാമൂഹ്യ മന്‍സാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടി മാറി എന്ന് കരുതി വിശുദ്ധരാവുന്നില്ല. കൊടും ക്രിമിനലുകള്‍ ആരാധിക്കപ്പെടുന്ന പ്രവണത സമൂഹത്തില്‍ വളരാന്‍ കാരണം കൊലപാതകങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും, കൊലയാളികള്‍ക്ക് നല്‍കുന്ന വീരപരിവേശവുമാണ്.

കേരളത്തില്‍ ഈ പ്രവണതയാണ് ടി.പി ചന്ദ്രശേഖന്‍ കേസിലുള്‍പ്പെടെള്ള പ്രതികളുടെ ജയില്‍ മോചനത്തിനും മറ്റും സി.പി.എം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തില്‍ അരാചകത്വം വളര്‍ത്താനും ക്രമസമാധാനനിലതകര്‍ക്കാനുംകാരണമാകും ആയതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ സി.പി.എം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending