india
ലവ് യു പാരിസ്: സോപ്പില്ല, പെർഫ്യുമുണ്ട്

ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ ജാവലിൻ യോഗ്യതാ റൗണ്ട് രാവിലെയായിരുന്നു. രാത്രിയിൽ ഹോക്കി സെമിഫൈനലുമുണ്ട്. പുറത്ത് വെയിൽ കത്തിയാളുന്നതിനിടെയാണ് വിശ്രമം തേടിയത്.
അരികിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് നല്ല സുഗന്ധം പരക്കുന്നു. ഇടക്കിടെ അദ്ദേഹം ബാഗ് തുറക്കുന്നു-കൈകളിൽ മോയിസ്റ്ററൈസ് പുരട്ടുന്നു. ദേഹത്ത് സ്പ്രേ പുശുന്നു. ഈ പുതുമണവാളന് ഭാഗ്യത്തിന് ഇംഗ്ലീഷ് അറിയാം. ചോദിച്ചതും നാട്ടിലെ റിട്ടയേർഡ് മിലിട്ടറിക്കാരനെ പോലെ അതാ ഫ്രഞ്ച് പെർഫ്യും ചരിത്രം വരുന്നു. എന്തിൽ നിന്നും ഫ്രഞ്ചുകാർ പെർഫ്യും ഉണ്ടാക്കും. ചെടികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, വേരുകൾ, മൃഗക്കൊഴുപ്പ് തുടങ്ങി ഫ്രഞ്ചുകാർ പെർഫ്യൂമിന് ആശ്രയിക്കാത്ത സാധന സാമഗ്രികൾ ഇല്ലത്രെ..!! ഇനി എപ്പോഴെല്ലാമാണ് ഈ സ്പ്രേ പ്രയോഗം എന്ന ചോദ്യത്തിനുത്തരവും വലിയ വിവരണമായിരുന്നു.
രാവിലെ മുതൽ പ്രയോഗമാണ്. കുളിയിലൊന്നും വലിയ വിശ്വാസമില്ലാത്തത് പോലെ. ബാത്ത്റുമുകളിൽ സോപ്പിന് പകരം പെർഫ്യും ലോഷനുകളാണ്. കുളി നിർബന്ധമില്ലെന്നിരിക്കെ രാവിലെ ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ അടിച്ചാണ് ഓഫിസിലേക്കോ ജോലിക്കോ പുറത്തിറങ്ങുക. എല്ലാവരും ബാഗിൽ പെർഫൂമുകളുമായാണ് ഇറങ്ങുക. നമ്മുടെ കഥാനായകൻ അദ്ദേഹത്തിൻറെ ബാഗ് തുറന്ന് കാട്ടാൻ മടിച്ചില്ല. മൂന്ന് തരം പെർഫ്യൂമുകൾ. രാവിലെ ഉപയോഗിക്കുന്നവ മൈൽഡ് ആയിരിക്കും-അതായത് മെട്രോയിലോ,ട്രാമിലോ, ബസിലോ ഒപ്പം യാത്ര ചെയ്യുന്നവരെ ദ്രോഹിക്കാത്തവ. ഓഫീസിലും ജോലിസ്ഥലത്തും പുഷ്പനിർമിത ദ്രവ്യമാണ് ഉപയോഗിക്കുക. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അൽപ്പമധികം ശക്തിയുള്ള മൃഗക്കൊഴുപ്പിൽ നിന്നും നിർമിക്കുന്ന പെർഫ്യും.
നമ്മുടെ നായകനെ അതിനിടയിൽ പരിചയപ്പെടുത്താൻ മറന്നു-മാർക് റെയ്നേ. നമ്മൾ മലയാളികൾക്ക് ഗൾഫ് ബന്ധം കൂടുതലുള്ളതിനാൽ പെർഫ്യും അഥവാ ഗൾഫ് സ്പ്രേ അറേബ്യൻ ഉൽപ്പന്നമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ലോകത്തിൻറെ പെർഫ്യും ആസ്ഥാനം പാരീസാണ്. ഇവിടെ നിന്നാണ് ഗൾഫ് ഉൾപ്പെടെ എല്ലായിടങ്ങളിലേക്കും പെർഫ്യുമുകൾ കയറ്റുമതി ചെയ്യുന്നത്. ഫ്രഞ്ചുകാർ ഉപയോഗിക്കുന്ന സ്പ്രേകൾ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല. അതിനാൽ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥക്ക് അനുസ്യതമായാണ് പാരീസ് കമ്പനികളുടെ സുഗന്ധനിർമാണം. Maison Guerlain എന്ന പെർഫ്യൂമിനാണ് പാരീസിൽ വലിയ മാർക്കറ്റ്. അതിൻറെ വില കേട്ടാൽ ഹൃദയാഘാത സാധ്യതയുള്ളതിനാൽ അത് പറയുന്നില്ല. “Charade”, “Parure”, “Samsara”, “Shalimar” “Instant തുടങ്ങിയ ബ്രാൻഡുകൾ ഇവരുടേതാണ്. റോസ്, ജാസ്മിൻ,ലാവൻഡർ എന്നീ ഫ്ളേവറുകൾക്കും വലിയ ഡിമാൻഡാണ്. ഫ്രാഗോനാഡാണ് പാരീസിലെ വലിയ പെർഫ്യും നിർമാതാക്കൾ.
ഇവരുടെ ഒരു മ്യൂസിയം നഗരമധ്യത്തിലെ ഒപേര ഹൗസിന് സമീപമുണ്ട്. അത് സന്ദർശിച്ചാലറിയാം പരമ്പരാഗത ഫ്രഞ്ച് പെർഫ്യും നിർമാണം. നമ്മുടെ കാർഷികവൃത്തി പോലെ തന്നെ വലിയ അളവിൽ ചെടികൾ വളർത്തുന്നു. അവ നിശ്ചിത മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് പോലെ പാകപ്പെടുത്തി സത്ത് വലിചെടുക്കുന്നു. പിന്നെ അതിൽ സുഗന്ധവാഹക പദാർത്ഥങ്ങൾ ചേർക്കുന്നു. രാസവസ്തുക്കളൊന്നും ചേർക്കുന്നില്ല എന്ന അവകാശവാദത്തിൽ പൂർണമായും വിശ്വസിക്കാനാവില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. പെർഫ്യും ബോട്ടിലുകളും അതിസുന്ദരമാണ്. ആഢംബര പ്രേമികളാണ് ഫ്രഞ്ചുകാർ. സ്പ്രേ ബോട്ടിലുകളിൽ അത് കാണാനുമുണ്ട്. വിവിധതരം ഗ്ലാസുകളിലുള്ള സ്പ്രേ ബോട്ടിൽ നിർമാണത്തെ ആശ്രയിച്ച് കഴിയുന്നവർ ആഫ്രിക്കക്കാരാണ്. ഈ മേഖല അവർക്ക് സ്വന്തമാണ്.
india
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു
പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില് നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
india
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍
അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
മെയ്‌തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്‌തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
india
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
film3 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
kerala7 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്‍