Connect with us

kerala

കാഫിർ സ്ക്രീൻഷോട്ട്: അമ്പാടി മുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി. ജയരാജന്റെ വിശ്വസ്തൻ

ഇപ്പോഴും വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനെ ന്യായീകരിക്കുകയാണ് സി.പി.എം.

Published

on

വടകരയിലെ കാഫിര്‍ പോസ്റ്റ് ഷെയര്‍ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സി.പി.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തന്‍. മയ്യില്‍ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിന്‍. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ 5 വര്‍ഷത്തോളം ജയരാജന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. പോസ്റ്റ് ഷെയര്‍ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.നിലവില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് മനീഷ്.

25.04.2024ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്‌ക്രീന്‍ഷോട്ട് ലഭിക്കുകയും ഉടന്‍തന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മനീഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാള്‍ പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ സി.പി.എം നേതൃത്വത്തിലുള്ള മയ്യില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. ഇതോടെ കാഫിര്‍ വിവാദത്തില്‍ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്‌ഐ നേതാവാണ് മനീഷ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്നാല്‍ റിബേഷിന് പൂര്‍ണ പിന്തുണയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ പേരില്‍ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങളും, ലീഗ്, കോണ്‍ഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറല്‍ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. വിവാദ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാമായി നല്‍കാമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെതായിരുന്നു പ്രഖ്യാപനം.

അതേസമയം ഇപ്പോഴും വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനെ ന്യായീകരിക്കുകയാണ് സി.പി.എം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.

Continue Reading

kerala

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

Published

on

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

Continue Reading

kerala

കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

Published

on

കൈകൂലിക്കേസില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് അധ്യാപക പുനര്‍നിയമനത്തിനായി കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പരാതിക്കാരില്‍ നിന്നും പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുന്‍ അധ്യാപകന്‍ വിജയന്‍ നേരത്തെ പിടിയിലായിരുന്നു.

Continue Reading

Trending