Connect with us

kerala

വയനാട് ഉരുൾപൊട്ടൽ അമിക്യസ് ക്യൂറിക്ക് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

Published

on

വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് കേരളാ ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയിൽ ഉരുൾപൊട്ടലിൽ ഇരയായവരുടെ പ്രശ്നങ്ങളും പ്രദേശത്തെ പൊതുവായ പ്രശ്നങ്ങളിലും പരാതികളിൽ അമിക്കസ് ക്യൂറിക്ക് റിപ്പോർട്ട് നൽകാൻ ദുരന്തബാധിത പ്രദേശവാസികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അത്തരം പ്രശ്നങ്ങളും നിർദ്ദേശങ്ങളും പ്രതിപാതിക്കുന്ന വിശദമായ സ്റ്റേറ്റ്മെൻറ് കോടതിയിൽ നൽകാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി.

ഉരുൾപൊട്ടലിൽ മാതാവുൾപ്പെടെ കുടുംബത്തിൽ 9 പേർ നഷ്ടപ്പെട്ട എ സായിർ, പൊതുപ്രവർത്തകനായ ഹംസ ടി, കാലാവസ്ഥാ വിഭഗ്ദ്ധനും വയനാട് സ്വദേശിയുമായ ബിബിൻ അഗസ്റ്റിൻ എന്നിവരും ദുരിതബാധിത പ്രദേശത്തെ പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സർക്കാരുകളും, അമിക്കസ് ക്യൂറിയും നൽകുന്ന എല്ലാ റിപ്പോർട്ടുകളുടെയും പകർപ്പ് ഹർജിക്കാരുടെ അഭിഭാഷകന് നൽകാനും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ തുടങ്ങിയവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
.
നേരത്തെ ഇത് സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലീം ലീഗ് പാർട്ടി രൂപീകരിച്ച ലീഗൽ സെല്ലിൻ്റെ ചുമതലക്കാരനുമായ അഡ്വ മുഹമ്മദ് ഷാ, വയനാട്ടിൽ പഞ്ചായത്ത് അധികൃതർ, പരിസ്ഥിതി കാലാവസ്ഥ വിഭഗ്ദ്ധർ, ലീഗ് ജില്ലാ പ്രസിഡൻറ് കെ കെ അഹമ്മദ് ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്, വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജൻ, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി മുഫീദാ തസ്നി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മാഈൽ വയനാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം പി നവാസ്, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് റിൻഷാദ്, വൈറ്റ്ഗാർഡ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ദുരിതബാധിത പ്രദേശവാസികൾ എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു.

ഉരുൾപൊട്ടൽ സാധ്യത നേരത്തെ കണ്ടെത്തി അലെർട്ടുകൾ ശരിയായി നൽകുന്നതിനുള്ള റെയിൻ ഗേജുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ആവശ്യത്തിന് വയനാട്ടിൽ ഇപ്പോഴും ഇല്ലെന്നും, കിലോമീറ്ററുകൾക്കപ്പുറമുള്ള റെയിൻഗേജിൻ്റെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യത കണക്കാക്കിയത് കൊണ്ടാണ് ദിവസങ്ങളോളം മുണ്ടക്കൈ ഭാഗത്ത് മഴയുണ്ടായിട്ടും അലെർട്ട് നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിക്കാതിരുന്നതെന്ന് കോടതിയെ അറിയിച്ചു. ഇത്തരം അപാകതകൾ സംബന്ധിച്ചും ദുരിത ബാധിതർക്ക് നൽകുന്ന കോമ്പൻസേഷൻ സംബന്ധിച്ചുമുള്ള തർക്കങ്ങൾ അടങ്ങുന്ന റിപ്പോർട്ട് അമിക്യസ് ക്യൂറിക്ക് നൽകുമെന്ന് വയനാട് ലീഗൽ സെല്ലിന് വേണ്ടി അഡ്വ മുഹമ്മദ് ഷാ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍.

Published

on

നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് പരാതിക്കാരിയെ കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

കൃഷ്ണകുമാര്‍ ലൈംഗികച്ചുവയോടെ പരാതിക്കാരിയോട് സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്. അതേസമയം ഈ ആരോപണങ്ങളെല്ലാം കൃഷ്ണകുമാര്‍ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് നല്‍കാനും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

എന്നാല്‍ ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടി അഹാന കൃഷ്ണകുമാറിനോട് ദീവനക്കാര്‍ തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. ഇതിന് പിന്നാലെ ജീവനക്കാര്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയിരുന്നു. ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ ആണെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാല്‍ കൃഷ്ണകുമാറിന്റെ കുടുംബം ഇത് നിഷേധിച്ചിരുന്നു.

Continue Reading

kerala

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

Published

on

മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

അതേസമയം സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലം പാട്ടത്തിനെടുത്ത വിനീഷും സഹായിയുമാണ് കസ്റ്റഡിയിലുള്ളത്. കെണി സ്ഥാപിച്ചത് വിനീഷ് ആണെന്നും വിനീഷ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.

വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു വിജയ് മരിച്ചിരുന്നു. സംഭവത്തില്‍ മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മീന്‍ പിടിക്കാന്‍ പോയി മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍ പെടുന്നത്. വഴിയിലുണ്ടായ വൈദ്യുതി കമ്പിയില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികള്‍ പറയുന്നു.

വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.

Continue Reading

kerala

നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Published

on

വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിശല്യം തീര്‍ക്കുന്നതിനായി വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിദ്യാര്‍ത്ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തിനിടെ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നുണ്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

പന്നിശല്യം തടയാന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു വിജയ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്.

Continue Reading

Trending