kerala
വയനാട് ഉരുൾപൊട്ടൽ അമിക്യസ് ക്യൂറിക്ക് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് കേരളാ ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയിൽ ഉരുൾപൊട്ടലിൽ ഇരയായവരുടെ പ്രശ്നങ്ങളും പ്രദേശത്തെ പൊതുവായ പ്രശ്നങ്ങളിലും പരാതികളിൽ അമിക്കസ് ക്യൂറിക്ക് റിപ്പോർട്ട് നൽകാൻ ദുരന്തബാധിത പ്രദേശവാസികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അത്തരം പ്രശ്നങ്ങളും നിർദ്ദേശങ്ങളും പ്രതിപാതിക്കുന്ന വിശദമായ സ്റ്റേറ്റ്മെൻറ് കോടതിയിൽ നൽകാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി.
ഉരുൾപൊട്ടലിൽ മാതാവുൾപ്പെടെ കുടുംബത്തിൽ 9 പേർ നഷ്ടപ്പെട്ട എ സായിർ, പൊതുപ്രവർത്തകനായ ഹംസ ടി, കാലാവസ്ഥാ വിഭഗ്ദ്ധനും വയനാട് സ്വദേശിയുമായ ബിബിൻ അഗസ്റ്റിൻ എന്നിവരും ദുരിതബാധിത പ്രദേശത്തെ പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സർക്കാരുകളും, അമിക്കസ് ക്യൂറിയും നൽകുന്ന എല്ലാ റിപ്പോർട്ടുകളുടെയും പകർപ്പ് ഹർജിക്കാരുടെ അഭിഭാഷകന് നൽകാനും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ തുടങ്ങിയവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
.
നേരത്തെ ഇത് സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലീം ലീഗ് പാർട്ടി രൂപീകരിച്ച ലീഗൽ സെല്ലിൻ്റെ ചുമതലക്കാരനുമായ അഡ്വ മുഹമ്മദ് ഷാ, വയനാട്ടിൽ പഞ്ചായത്ത് അധികൃതർ, പരിസ്ഥിതി കാലാവസ്ഥ വിഭഗ്ദ്ധർ, ലീഗ് ജില്ലാ പ്രസിഡൻറ് കെ കെ അഹമ്മദ് ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്, വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജൻ, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി മുഫീദാ തസ്നി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മാഈൽ വയനാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം പി നവാസ്, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് റിൻഷാദ്, വൈറ്റ്ഗാർഡ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ദുരിതബാധിത പ്രദേശവാസികൾ എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു.
ഉരുൾപൊട്ടൽ സാധ്യത നേരത്തെ കണ്ടെത്തി അലെർട്ടുകൾ ശരിയായി നൽകുന്നതിനുള്ള റെയിൻ ഗേജുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ആവശ്യത്തിന് വയനാട്ടിൽ ഇപ്പോഴും ഇല്ലെന്നും, കിലോമീറ്ററുകൾക്കപ്പുറമുള്ള റെയിൻഗേജിൻ്റെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യത കണക്കാക്കിയത് കൊണ്ടാണ് ദിവസങ്ങളോളം മുണ്ടക്കൈ ഭാഗത്ത് മഴയുണ്ടായിട്ടും അലെർട്ട് നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിക്കാതിരുന്നതെന്ന് കോടതിയെ അറിയിച്ചു. ഇത്തരം അപാകതകൾ സംബന്ധിച്ചും ദുരിത ബാധിതർക്ക് നൽകുന്ന കോമ്പൻസേഷൻ സംബന്ധിച്ചുമുള്ള തർക്കങ്ങൾ അടങ്ങുന്ന റിപ്പോർട്ട് അമിക്യസ് ക്യൂറിക്ക് നൽകുമെന്ന് വയനാട് ലീഗൽ സെല്ലിന് വേണ്ടി അഡ്വ മുഹമ്മദ് ഷാ അറിയിച്ചു.
kerala
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥയെക്കുറിച്ചും, ഫുട്പാത്തിലെ സ്ലാബുകള്‍ പോലും മാറ്റത്തതിനെ കുറിച്ചും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.
മഴക്കാല പൂര്‍വശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. നടപ്പാതകളുടെ പണി എന്ന് പുര്‍ത്തിയാക്കുമെന്ന് അറിയിക്കണം. നടപ്പാതകളുടെ പണികള്‍ മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
kerala
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.
ജലനിരപ്പ് ഉയരുന്നതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും
കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
-
Film3 days ago
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
-
kerala3 days ago
കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം