News
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില്‍ ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്കി.

മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില്‍ ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്കി.
യുഎന്‍ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ടോം ഫ്ലെച്ചര്‍ പറയുന്നത് മാനുഷിക സംഘങ്ങള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന്. ഈ കുട്ടികളെ കഴിയുന്നത്ര രക്ഷിക്കാന്‍ യുഎന്‍ ടീമുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മാനുഷിക സഹായത്താല്‍ ഗസ്സയെ നിറയ്ക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത യുഎന്‍ ഉദ്യോഗസ്ഥന് ഊന്നിപ്പറഞ്ഞു, നിരവധി ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സെന്ററുകളിലും സ്കൂളുകളിലും തുടരുകയും ആവശ്യങ്ങള്‍ വിലയിരുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ബിബിസി റേഡിയോ 4-ന്റെ ടുഡേ പ്രോഗ്രാമിനോട് സംസാരിച്ച യുഎന്‍ മാനുഷിക മേധാവി ടോം ഫ്ലെച്ചര്‍, ശിശു ഭക്ഷണവും പോഷക വിതരണവും കയറ്റിയ ആയിരക്കണക്കിന് ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിര്‍ത്തിയില്‍ സ്തംഭിച്ചിരിക്കുകയാണെന്നും പറഞ്ഞു.
ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം കാരണം ഗസ്സയിലെ മാനുഷിക പ്രതിസന്ധി കഴിഞ്ഞ 11 ആഴ്ചകളായി വര്‍ദ്ധിച്ചു, ഇത് പ്രദേശത്തേക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. യുഎന്‍ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച്, അഞ്ചില്‍ ഒരെണ്ണം ഗസാനികളും പട്ടിണിയെ അഭിമുഖീകരിക്കുന്നു, അഞ്ച് വയസ്സിന് താഴെയുള്ള 71,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവിന് സാധ്യതയുണ്ട്.
ഉപരോധം ലഘൂകരിക്കാന്‍ ഇസ്രാഈലിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം അടുത്തിടെ ശക്തമായിരുന്നു. തിങ്കളാഴ്ച്ച, യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രാഈലിനെതിരെ ‘കോണ്‍ക്രീറ്റ് നടപടികള്‍’ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു,
അതിനിടെ, ഗസ്സയിലുടനീളം ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി, കുറഞ്ഞത് 60 പേര്, പകുതിയിലധികം സ്ത്രീകളും കുട്ടികളും, തിങ്കളാഴ്ച രാത്രിയില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 300-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
kerala
പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്
മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്.

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. 250 രൂപയാണ് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തിയത്.
പിഴ എന്തിനാണെന്ന് അന്വേഷിക്കാന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ലെന്നും ശൈലേഷ് ആരോപിച്ചു. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റൂറല്‍ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, റൂറല്‍ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ലഭിച്ചില്ല.
പിഴ നോട്ടീസില്‍ ഇലക്ട്രിക്ക് സ്കൂട്ടറിന് പകരം ഒരു ആക്ടീവ സ്കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.
kerala
മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന് സെക്രട്ടറി സഫ്വാന് പത്തില്‍ അധ്യക്ഷത വഹിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്ട്ടിന് സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്ന സംസാരിച്ചു. യൂണിയന് ജോയിന്‍ സെക്രട്ടറി അശ്വിന് നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
News
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന് സൈന്യം വ്യക്തമാക്കി.

യുഎസ് ഇറാനെതിരെ നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന. ഇസ്രാഈലിലെ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന് സൈന്യം വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം. അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണ്. ഇറാന് നിരുപാധികം കീഴടങ്ങണം- ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇറാനെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf21 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
india3 days ago
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
-
kerala3 days ago
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കേണ്ടത്
-
News3 days ago
‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്