crime
കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയ് മുൻപും സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ട്
കേസിൽ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് മുൻപും സ്ത്രീകളോട് അതിക്രമം കാണിച്ചതായി റിപ്പോർട്ട്. കേസിൽ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവ ദിവസം സഞ്ജയ് റോയ് തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചക്കുകയും ചുവന്നതെരുവിൽ പോകുകയും ചെയ്തു. വഴിയിൽവെച്ച് താനുൾപ്പെട്ട സംഘം ഒരു പെൺകുട്ടിയെ ലൈംഗികമായി അക്രമിച്ചെന്നും സഞ്ജയ് റോയ് വെളിപ്പെടുത്തി. തുടർന്നാണ് ആർജി കർ മെഡിക്കൽ കോളേജിൽ എത്തിയതെന്നും പ്രതി ഞായറാഴ്ച നടന്ന നുണപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെടുത്തി.
താൻ സുഹൃത്തുക്കളോടൊപ്പം ചുവന്ന തെരുവിലേക്ക് പോയിരുന്നെങ്കിലും ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെന്നു പ്രതി സിബിഐ നുണപരിശോധനയിൽ വെളിപ്പെടുത്തി. കാമുകിയെ വീഡിയോ കോൾ ചെയ്ത് നഗ്നതാ പ്രദർശനത്തിന് ആവശ്യപ്പെട്ടുവെന്നും പ്രതി വെളിപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.
ഓഗസ്റ്റ് ഒൻപതിനാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടർ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ നാലരയോടെ ആശുപത്രിയിലേക്കെത്തിയ സഞ്ജയ് റോയ് സെമിനാർ ഹാളിന്റെ വരാന്തയിലേക്കു നടന്നുകയറുകയായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നശേഷം സഞ്ജയ് തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്കാണു പോയത്. സഞ്ജയ് നേരത്തെ നൽകിയ പല തെറ്റായ വിവരങ്ങളും നുണപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മനസിലായെന്നാണു പുറത്തതുവരുന്ന വിവരം.
സഞ്ജയ് റോയ്‌യുടെ മാനസികനിലയും സിബിഐ പരിശോധിച്ചു. ഇയാൾക്ക് പോൺ വീഡിയോകളിൽ ആസക്തിയുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തുകയും ചെയ്തു.
മണിക്കുറുകൾ നീണ്ട ജോലിക്കിടയിൽ വിശ്രമിക്കാനാണ്, കൊല്ലപ്പെട്ട ഡോക്ടർ സെമിനാർ ഹാളിലേക്കു വന്നത്. അക്രമത്തിൽ ഡോക്ടറുടെ ശരീരത്തിനകത്തും പുറത്തുമായി 25 മുറിവുകളുണ്ടായിരുന്നു, ആ മുറിവുകളാണ് മരണത്തിലേക്കെത്തിച്ചത്.
സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനു പങ്കുണ്ടോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവം നടന്നശേഷം കോളേജ് അധികൃതർ പോലീസിനെ വിവരമറിയിച്ചില്ലെന്നതും സംഭവത്തെത്തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു രാജിവെച്ച സന്ദീപ് ഘോഷിനെ മറ്റൊരു മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചതും ചോദ്യങ്ങളുയരുന്നതിനു കാരണമായി. ശനിയാഴ്ച സന്ദീപ് ഘോഷിനെയും നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
എന്തുകൊണ്ടാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസ് 12 മണിക്കൂർ സമയമെടുത്തതെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. മരണം ആത്മഹത്യയാക്കി മാറ്റി ഒതുക്കാനുള്ള ശ്രമം സന്ദീപ് ഘോഷിന്റെ ഭാഗത്തുനിന്നുമുണ്ടായെന്ന ആരോപണമുയർന്നിരുന്നു. സന്ദീപ് ഘോഷ് സാമ്പത്തിക തിരിമറി നടത്തിയെന്നും അതും അന്വേഷണവിധേയമാക്കണമെന്നുമുള്ള ആവശ്യമുയർന്നിരുന്നു.
ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിലെമ്പാടും പ്രതിഷേധം കനക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് ‘നബന്ന അഭിജാൻ’ എന്ന പേരിൽ ഓഗസ്റ്റ് 27ന് നബന്നയിലേക്ക് മഹാറാലി സംഘടിപ്പിക്കാനിരിക്കുകയാണ് പ്രതിഷേധക്കാർ. സെക്രട്ടറിയേറ്റ് റാലി നിയമവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പിന്മാറണമെന്നും പശ്ചിമബംഗാൾ എഡിജിപി അറിയിച്ചിരുന്നു.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

crime
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
crime
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്

തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.
വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്