Connect with us

kerala

‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ്’; സുജിത്ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം: പികെ. നവാസ്‌

കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും നവാസ് പറഞ്ഞു.

Published

on

സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും പി.കെ നവാസ് പറഞ്ഞു. 2023ല്‍ പൊലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരിചത് മികച്ച പൊലീസിങ്ങിനും ഇന്റലിജന്‍സിനുമാണെന്നാണ്. എന്നാല്‍ മലപ്പുറം എസ.പിയായി ചാര്‍ജെടുക്കുന്നതിന് മുമ്പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12,000 ആണെങ്കില്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിനുള്ള സര്‍ക്കാറിന്റെ അഭിനന്ദനമാണ് ഈ മെഡലെന്ന് എം.എസ്.എഫ്‌ നേതാവ്‌ പറഞ്ഞു. സുജിത് ദാസ് എത്തിയതിന് ശേഷം കേസുകളുടെ എണ്ണത്തില്‍ 350% വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് ഗുരുതരമായ മോശംപെരുമാറ്റം ഉണ്ടായതിനാണെന്ന് വ്യക്തമാണ്. ആ സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം. വിഷയത്തില്‍ ഡിജിപിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ലെന്നും നവാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകള്‍.

2023ല്‍ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കി സര്‍ക്കാര്‍ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിന്റെ ഇന്റ്‌ലിജന്‍സിനും

ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ അദ്ദേഹം മലപ്പുറം SP യായി ചാര്‍ജെടുക്കുന്നതിന്റെ മുന്‍പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12000 ആണെങ്കില്‍ ഈ മഹാന്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിന് സര്‍ക്കാറിന്റെ അഭിനന്ദനമാണ് 2023 ലെ ഈ മെഡല്‍. 350% വര്‍ദ്ധനവ്

ജില്ലയില്‍ കള്ളക്കേസും-കള്ളത്തരവും-കൊള്ളത്തരവും-കൊലപാതകവും-കടത്ത്‌സംഘവും ആയി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പോലീസ്‌കാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകള്‍.

ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുന്നതിലെ നിബന്ധനകള്‍ പരാമാര്‍ശിച്ച് കൊണ്ട് സര്‍ക്കാര്‍ 2019 മെയ് 7 ന് ഇറക്കിയ 10/2019 സര്‍ക്കുലറിലെ പോയിന്റ് നമ്പര്‍ ആറില്‍ പറയുന്നത് ‘if the recipient of the badge of honor is found to have included in any serious misconduct, after receiving such badge of honor, the badge of honor will be withdrawn and the recipient will not be allowed to wear such badge of honor’എന്നാണ്

കഴിഞ്ഞ ദിവസം പത്തനംതിട്ട SP സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് serious misconduct ഉണ്ടായതിനാലാണല്ലോ.

ഇത് പ്രകാരം ശ്രീ സുജിത് ദാസ് ഐ.പി.എസിന് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം.

ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി താങ്കള്‍ നേടിയ ഈ മെഡലുകള്‍ അഴിച്ച് വെച്ചേ പറ്റൂ.

DGP ക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, മേല്‍ പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ല.

_പികെ നവാസ്_

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്‍കരുതലിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും മുകളിലായി സ്ഥിതിചെയ്ത ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെയാണ് മഴ കനത്തത്. മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം,തൃശൂര്‍ ,ഇടുക്കി ,വയനാട് , കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. പാലക്കാട് പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല.

Continue Reading

kerala

കുടുംബ തര്‍ക്കം; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

Published

on

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

Continue Reading

india

മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കി.

സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.

അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

Continue Reading

Trending