india
ഞങ്ങൾ തെരുവിലിറങ്ങി പകരം വീട്ടിയാൽ വായ് തുറക്കാൻ പോലുമാകില്ല; മുസ്‍ലിം വിരുദ്ധ പരാമർശത്തിൽ നിതേഷ് റാണെക്ക് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്
മുസ്‍ലിംകളെ ആക്രമിക്കാനാണ് റാണെ ഉദ്ദേശിക്കുന്നതെങ്കിൽ മുസ്‍ലിം പള്ളികൾ സന്ദർശിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അർഫത്ത് ശൈഖ് വെല്ലുവിളിച്ചു.

മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ അനഭിമതനായി ബി.ജെ.പി നേതാവും എം.എൽ.എയുമായ നിതേഷ് റാണെ. കങ്കാവ്‍ലിയിൽ നിന്നുള്ള നിയമസഭാംഗമാണ് നിതേഷ് റാണെ.
മുസ്‍ലിംകളെ ആക്രമിക്കാനാണ് റാണെ ഉദ്ദേശിക്കുന്നതെങ്കിൽ മുസ്‍ലിം പള്ളികൾ സന്ദർശിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അർഫത്ത് ശൈഖ് വെല്ലുവിളിച്ചു. നാവിന് വെളിവില്ലാത്ത റാണെയെ നിയന്ത്രിക്കാനും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
റാണെ അതിരു കടന്നിരിക്കുന്നു. അദ്ദേഹം ഗബ്ബർ(ബോളിവുഡ് സിനിമയിലെ കുപ്രസിദ്ധനായ വില്ലൻ) അല്ല ഹിന്ദുക്കളുടെ ഗോബർ(തീയിടുന്നവൻ) ആണെന്നും അർഫത്ത് ശൈഖ് പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. പ്രവാചകനെയും ഇസ്‍ലാമിനെയും കുറിച്ച് അപകീർത്തികരമായ ഭാഷ ഉപയോഗിക്കുന്നതിന് മുന്നറിയിപ്പ് നൽകിയ അർഫത്ത് ശൈഖ്, മുസ്‍ലിംകൾ പ്രതികാരം ചെയ്യാൻ തെരുവിലിറങ്ങിയാൽ റാണെക്ക് വായ് തുറക്കാൻ പോലും കഴിയില്ലെന്നും പറഞ്ഞു.
മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്‍ലിം ഖാതിക് സമാജ് യൂനിറ്റിന്റെ തലവനും മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മേധാവിയുമായിരുന്നു ശൈഖ്. റാണെയുടെ മുസ്‍ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് ബി.ജെ.പി നേതാവ് എന്ന നിലയിൽ തന്റെ സമുദായത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദ് നഗറിലെ ശ്രീറാംപൂർ, തോപ്ഖാന പ്രദേശങ്ങളിൽ അടുത്തിടെ റാണെ നടത്തിയ പ്രസംഗത്തിലാണ് മുസ്‍ലിംകൾക്കെതിരായ പരാമർശമുണ്ടായത്. നേരത്തേ ഇസ്‌ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ ഹിന്ദു ദർശകനായ മഹന്ത് രാംഗിരി മഹാരാജിനെ പിന്തുണച്ച് സംസാരിച്ച റാണെ മുസ്‍ലിം സമുദായത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
”നിങ്ങളുടെ പള്ളികളിൽ കയറി നിങ്ങളെ ഓരോരുത്തരെയായി അടിക്കും. നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാണ് ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ഞങ്ങളുടെ രാമഗിരി മഹാരാജിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ പള്ളികളിൽ കയറും. അവിടെയുള്ള ആളുകളെ ഒന്നൊന്നായി അടിക്കും. ഓർത്തോളൂ.”-എന്നായിരുന്നു റാണെയുടെ ഭീഷണി. താൻ തെരുവിലൂടെ നടക്കുമ്പോൾ മുസ്‍ലിംകൾ അവരുടെ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടുമെന്നും റാണെ വീമ്പിളിക്കി.
എന്നാൽ ഹിന്ദുത്വം എന്താണെന്ന് റാണെ മനസിലാക്കണമെന്നായിരുന്നു അതിന് ശൈഖിന്റെ മറുപടി. അംബേദ്കറുടെ ഹിന്ദുത്വവും ശ്രീരാമന്റെ ഹിന്ദുത്വവും ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വവും എന്താണെന്ന് മനസിലാക്കണം. താങ്കൾ പറഞ്ഞത് മഹാരാഷ്ട്രയിലെ ഹിന്ദുക്കളുടെയും നിലപാടല്ല. മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ തനിക്കും തന്റെ പിതാവിനും മന്ത്രിസ്ഥാനം ആഗ്രഹിച്ചാണോ എന്നും ശൈഖ് ചോദിച്ചു. മുതിർന്ന ബി.ജെ.പി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ആശിഷ് ഷെലാർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരോട് പ്രശ്നം പരിഹരിക്കാനും ശൈഖ് അഭ്യർഥിച്ചു.
അഹമ്മദ്‌നഗറിൽ നിന്നുള്ള മുൻ ബി.ജെ.പി എം.പി സുജയ് വിഖെ പാട്ടീലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനെതിരെ റാണെക്ക് മുന്നറിയിപ്പ് നൽകി. റാണെയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
india
തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
india
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ നാലാമത്തെ അറസ്റ്റ്

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.
സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു