Connect with us

Video Stories

ചരിത്രം വിസ്മരിച്ച ആത്മജ്ഞാനി

Published

on

 

ഉനൈസ് പി.കെ കൈപ്പുറം

കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേതൃത്വം നല്‍കി വന്നവരാണ് കോഴിക്കോട് ഖാസിമാര്‍. ഹിജ്‌റ 21 ന് ചാലിയത്ത് നിര്‍മിക്കപ്പെട്ട, കേരളത്തിലെ ആദ്യ പത്ത് പള്ളികളിലൊന്നില്‍ നിയമിതനായ ഹബീബ് ബിന്‍ മാലിക് മുതല്‍ തുടങ്ങുന്നതാണ് കോഴിക്കോട് ഖാസി പരമ്പരയുടെ ചരിത്രം. സൂഫിവര്യന്മാരും സ്വാതന്ത്ര്യ സമര പോരാളികളും സാഹിത്യ പ്രതിഭകളുമായി അനേകം കര്‍മവര്യരെ ഖാസി കുടുംബം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവരില്‍ പ്രധാനിയാണ് ഹിജ്‌റ 1301 (എഡി 1884) ല്‍ വഫാത്തായ ഖാസി അബൂബക്കര്‍ കുഞ്ഞി. ചരിത്ര രചനയില്‍ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ ജീവിതം സാഹിത്യ രചനകളില്‍ മുഴുകിയതും ആധ്യാത്മികതയിലൂന്നിയ കര്‍മ വിശുദ്ധിയുടേതുമായിരുന്നു.
കോഴിക്കോട് ഖാസി പരമ്പരയില്‍ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഖാസിയാണ് ഖാസി മുഹമ്മദ്. പ്രഥമ അറബി മലയാള കൃതിയുടെ രചയിതാവായ അദ്ദേഹത്തിന്റെ എട്ടാമത്തെ പേരമകനാണ് ഖാസി അബൂബക്കര്‍ കുഞ്ഞി. സാഹിത്യ രചനയില്‍ പിതാമഹന്റെ പാത തന്നെയായിരുന്നു അബൂബക്കര്‍ കുഞ്ഞിയും പിന്തുടര്‍ന്നത്. അദ്ദേഹത്തിന്റെതായി കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുപതോളം രചനയില്‍ ഖാസി മുഹമ്മദിന്റെ രചനകള്‍ക്കുള്ള തര്‍ജമയും വ്യാഖ്യാനങ്ങളും ഉള്‍പ്പെടുന്നുണ്ട്. 1861 ല്‍ പിതാവ് കില്‍സിങ്ങാന്റകത്ത് കുഞ്ഞീതിന്‍ കുട്ടിയുടെ വിയോഗത്തോടെയാണ് അദ്ദേഹം ഖാസി പദവിലെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്ന് കരസ്ഥമാക്കിയ ശേഷം അക്കാലത്തെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രമായ പൊന്നാനിയില്‍ ‘വിളക്കത്തിരിക്കലി’ന് ചേര്‍ന്നു. ശൈഖ് സൈനുദ്ദീന്‍ മൂന്നാമന്‍, ശൈഖ് അഹ്മദ് ദഹ്‌ലാന്‍, ശൈഖ് അബ്ദുല്‍ ഖാദര്‍ ബിന്‍ ഉമര്‍ എന്നിവരില്‍ നിന്നും വിവിധ മത വിഷയങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. ഇസ്‌ലാമിക ചരിത്രത്തില്‍ അങ്ങേയറ്റത്തെ അവഗാഹം നേടിയിരുന്ന അദ്ദേഹത്തിന് അറബിയിലും അറബി-മലയാളത്തിലുമുള്ള പദ്യ രചനാ പാടവം ആരെയും അത്ഭുതപ്പെടുത്തന്നതായിരുന്നു. ഉസ്്താദുമാരായ അഹ്മദ് സൈനി ദഹ്‌ലാനില്‍ നിന്നും അലവി ത്വരീഖത്തിലും അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമറില്‍ നിന്നു ഖാദിരി ത്വരീഖത്തിലും ശൈഖ് മുഹമ്മദ് അല്‍ ഫാസിയില്‍ നിന്നു ശാദുലി ത്വരീഖത്തിലും ബൈഅത്ത് സ്വീകരിച്ച ഖാസി അബൂബക്കര്‍ കുഞ്ഞി അക്കാലത്തെ കോഴിക്കോട് മുസ്്‌ലിംകള്‍ക്കിടയിലെ സജീവമായ ആത്മീയ സാന്നിധ്യമായിരുന്നു. കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ അദ്ദേഹം സ്ഥാപിച്ച ശാദുലി ത്വരീഖത്തിന്റെ ദിക്‌റ് ഹല്‍ഖ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നുവെന്ന് കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രമെഴുതിയ പരപ്പില്‍ മുഹമ്മദ് കോയ രേഖപ്പെടുത്തുന്നു.
അറബി-മലയാള ഭാഷകളിലായി അദ്ദേഹം രചിച്ച സാഹിത്യ കൃതികള്‍ ആധ്യാത്മികമായും സാമൂഹികമായും അദ്ദേഹത്തിനുണ്ടായിരുന്ന ധിഷണയും ജാഗ്രതയും വ്യക്തമാക്കുന്നതാണ്. ‘ശറഹ് വിത്്‌രിയ്യ’ എന്ന അദ്ദേഹത്തിന്റെ കൃതി മുന്‍ കഴിഞ്ഞ ഖാസിമാരുടെ പരമ്പരയും അവരുടെ കാലങ്ങളിലെ ചരിത്ര സംഭവങ്ങളും പ്രതിപാദിക്കുന്നതാണ്. കായല്‍പട്ടണക്കാരനായ സ്വദഖത്തുള്ളാഹില്‍ കായലി രചിച്ച ശറഹ് വിത്‌രിയ്യയുടെ തഖ്മീസിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണ് ‘മസാബിഹു കവാകിബു ദുരിയ്യ’. മൂന്ന് ഭാഗങ്ങളിലായാണ് ഈ കൃതി സജ്ജീകരിച്ചിട്ടുള്ളത്. വിത്‌രിയയ്യുടെ ഗ്രന്ഥകര്‍ത്താവായ അബൂബക്കര്‍ ബഗ്ദാദിയുടെ സ്വപ്‌നങ്ങളും ആഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാം ഭാഗം. സ്വദഖത്തുള്ളാഹില്‍ കായലിയുടെ വിവരണങ്ങളും അദ്ദേഹം തഖ്മീസ് രചിക്കാനുണ്ടായ കാരണങ്ങളുമാണ് രണ്ടാം ഭാഗത്തില്‍. അബൂബക്കര്‍ കുഞ്ഞിയുടെ വിശദമായ കുടുംബപരമ്പരയും വിവിധ വിഷയങ്ങളിലായി അദ്ദേഹത്തിനുള്ള സനദുകളുമാണ് മൂന്നാമത്തെ ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഖാസി മുഹമ്മദിന്റെ ‘ഇലാകം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന പ്രസിദ്ധമായ ഗുണദോശ കാവ്യത്തിന് തര്‍ജമയും വ്യാഖ്യാനവും അദ്ദേഹം രചിച്ചിച്ചുണ്ട്. ‘നസ്വീഹത്തുല്‍ ഇഖ് വാന്‍ ഫി ശറഹി ഇലാകം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന പേരിലറിയപ്പെടുന്ന വ്യാഖ്യാനഗ്രന്ഥം മൂലകൃതിയിലെ ഓരോ പദ്യങ്ങളും വ്യക്തമായി പരിശോധിച്ച് വിശദമായ വ്യാഖ്യാനം നല്‍കുന്നതാണ്. ‘തടിഉറുദിമാല’ എന്നാണ് തര്‍ജമക്ക് പേരിട്ടിരിക്കുന്നത്. അറബി-മലയാളത്തിലുള്ള ഈ മാലപ്പാട്ടിലെ ഏതാനും വരികള്‍ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അറബിമലയാള സാഹിത്യചരിത്രം’ എഴുതിയ ഒ. ആബുവിന്റെ അഭിപ്രായത്തില്‍ അക്കാലത്ത് അറബി പണ്ഡിന്മാരുടെ ഭാഷയും അറബി മലയാളം സാധാരണക്കാരുടെ ഭാഷയുമായിരുന്നു. ഖാസി മുഹമ്മദിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്തതിലൂടെ മലബാറിലെ മുസ്‌ലിംകള്‍ക്ക് തികവുറ്റ ഗ്രന്ഥങ്ങള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും വഴിയൊരുക്കുകയായിരുന്നു ഖാസി അബൂബക്കര്‍ കുഞ്ഞി.
പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിക്കാത്ത മലബാറിലെ സാഹിത്യപ്രതിഭകള്‍ കുറവാണ്. ‘മുഷ്ഫിഖതുല്‍ ജിനാന്‍’ എന്നാണ് ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ പ്രവാചക കീര്‍ത്തന കാവ്യം അറിയപ്പെടുന്നത്. പുണ്യ നബിയോട് സ്വലാത്തും സലാമും ചൊല്ലി തുടങ്ങുന്ന കാവ്യം അറബി സാഹിത്യത്തിത്തിലും പദ്യരചനയിലും അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യം വിളിച്ചോതുന്നു.
പിതാവ് കില്‍സിങ്ങാന്റകത്ത് കുഞ്ഞീദിന്‍ കുട്ടി ഖാസിയെക്കുറിച്ചും ഗുരുക്കന്മാരായ മുഹമ്മദ് ഫാസി, ശൈഖ് അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമര്‍ എന്നിവരെ കുറിച്ചുമെഴുതിയ വിലാപ കാവ്യങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്ക് മാറ്റുകൂട്ടുന്നതാണ്. മക്ക വിജയത്തെക്കുറിച്ചെഴുതിയ മക്കം ഫത്ഹ് (1883), ഖുര്‍ആനിലെ അക്ഷരങ്ങളും അവയുടെ ഉച്ചാരണ സ്ഥാനങ്ങളും വിശദമാക്കുന്ന ദിറാസത്തുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പഠനം), ഹജ്ജ് യാത്രയെക്കുറിച്ചെഴുതിയ റിസാലത്തുന്‍ അന്‍ സഫരിഹി ഇലാ മക്ക ലില്‍ ഹജ്ജ്, അഹ്‌നുല്‍ മുഅനില്‍ അക്‌റം, കുഞ്ഞായിന്‍ മുസ്്‌ലിയാരുടെ കപ്പപ്പാട്ടു പോലെ രചിക്കപ്പെട്ട നള്മു സഫീന, ബറകത്ത് മാല, അഖീദ മാല, ഇലാകം അയ്യുഹല്‍ ഇഖ്‌വാന്‍ തുടങ്ങിയവയാണ് അറിയപ്പെട്ട മറ്റുകൃതികള്‍.
ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ ആധ്യാത്മിക രചനകളില്‍ പ്രധാനപ്പെട്ടവയാണ് ‘മദാരിജു സാലികും ശാദുലി മാല’യും. 176 വരികളുള്ള ശാദുലി മാലക്ക്് ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലയോട് ശക്തമായ സാമ്യത കാണാവുന്നതാണ്. രചനയിലും ഉള്ളടക്കങ്ങളുടെ ക്രമീകരണത്തിലും വിവിധ സംഭവങ്ങളുടെ പ്രതിപാദനത്തിലും മുഹ്‌യുദ്ദീന്‍ മാലയുടെ അതേ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ശാദുലി ത്വരീഖത്തിന്റെ സ്ഥാപകന്‍ ശൈഖ് അബുല്‍ ഹസനിയുടെ ജീവിത കഥയാണ് ശാദുലി മാലയുടെ ഇതിവൃത്തം. മനുഷ്യാത്മാവിന്റെ വിവിധ തലങ്ങളെക്കുറിച്ചും ആധ്യാത്മികമായി അവന്‍ വളരേണ്ടതിന്റെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് മദാരിജു സാലികില്‍. സൂഫികള്‍ക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രത്യേക സാങ്കേതിക പദങ്ങളെക്കുറിച്ചും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മാപ്പിള സാഹിത്യത്തില്‍ പുകള്‍പെട്ട മോയിന്‍ കുട്ടി വൈദ്യരുടെ സമകാലികനായിരുന്നു ഖാസി അബൂബക്കര്‍ കുഞ്ഞി. പല വിഷയങ്ങളിലും ഇരുവരും തമ്മില്‍ ആശയ കൈമാറ്റങ്ങളുമുണ്ടായിട്ടുണ്ട്. വൈദ്യര്‍ക്ക് ഉഹ്ദ് പടപ്പാട്ട് രചിക്കാന്‍ പ്രചോദനം നല്‍കിയതും ഖാസി അബൂബക്കര്‍ കുഞ്ഞിയായിരുന്നു. ഇക്കാര്യം വൈദ്യര്‍ ഉഹ്ദ് പടപ്പാട്ടിലെ മൂന്നാമത്തെ ഇശലില്‍ പ്രതിപാദിക്കുന്നുണ്ട്. മറുപടിയായി അദ്ദേഹത്തിന്റെ ബര്‍ക്കത്ത് മാലയും മറ്റു ചില പദ്യങ്ങളും പരിശോധിച്ച് തിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നു വൈദ്യര്‍.
ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ കാലത്താണ് കോഴിക്കോട് മുസ്‌ലിംകള്‍ രണ്ട് ചേരിയിലായിത്തീര്‍ന്ന ഇരു ഖാസി സമ്പ്രദായം ഉണ്ടാവുന്നത്. കല്യാണ സമയത്ത് കൈമുട്ടി പാടുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കവും ഒരു പള്ളിയിലെ കല്ല് മറ്റൊരു പള്ളിയിലേക്ക് നീക്കം ചെയ്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളും സ്ഥലത്തെ മുസ്‌ലിംകളെ മാനസികമായി അകറ്റുകയും രണ്ടു ചേരികളിലായി തിരിയാന്‍ കാരണമാവുകയും ചെയ്തു. അബൂബക്കര്‍ കുഞ്ഞിയുടെ കാലത്ത് മിശ്ഖാല്‍ പള്ളിയുടെ ചുമതല വഹിച്ചിരുന്ന ആലിക്കോയ ഖത്തീബിനോട് വാര്‍ഷിക സംഖ്യ കൊടുക്കാന്‍ ചെന്നയാള്‍ അപമര്യാദയായി പെരുമാറിയത് പ്രശ്‌നം രൂക്ഷമാക്കുകയും രണ്ടു ഖാസിമാരുടെ കീഴിലായി കോഴിക്കോട്ടെ മുസ്‌ലിംകള്‍ ചേരിതിരിയുന്ന വേദനാജനകമായ ഭിന്നതക്ക് വഴിവെക്കുകയും ചെയ്തു. ആ സമയത്ത് പ്രായം കൂടുതലുണ്ടായിരുന്നത് ഖാസി അബൂബക്കര്‍ കുഞ്ഞിയായതിനാല്‍ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് അദ്ദേഹത്തെ വലിയ ഖാസിയായും പ്രായക്കുറവുണ്ടായിരുന്ന ആലിക്കോയ ഖത്തീബിന്റെ മകന്‍ പള്ളിവീട്ടില്‍ മുഹമ്മദിനെ മിശ്കാല്‍ പള്ളി കേന്ദ്രമാക്കി ചെറിയ ഖാസിയായും നിയമിതരാക്കി സാമൂതിരി ഉത്തരവിറക്കുകയായിരുന്നു.
ഇ. മൊയ്തു മൗലവിയുടെ പിതാവ് കോടഞ്ചേരി മരക്കാര്‍ മുസ്‌ല്യാര്‍, സയ്യിദ് സനാഉള്ള മക്തി തങ്ങള്‍, കൊച്ചിയിലെ അടിമ മുസ്്‌ല്യാര്‍ എന്നറിയപ്പെടുന്ന മൗലാനാ അബ്ദുറഹ്മാന്‍ ഹൈദ്രോസ് എന്നിവര്‍ ശിഷ്യന്മാരില്‍ പ്രധാനികളാണ്. തികഞ്ഞ സൂഫിയും പല ത്വരീഖത്തുകളുടെയും ശൈഖും പ്രഗത്ഭനായൊരു സാഹിത്യ പ്രതിഭയുമായിരുന്ന അദ്ദഹത്തിന്റെ ജിവിതം വിശദമായ ഗവേഷണങ്ങളും അന്വേഷണങ്ങളും ആവശ്യപ്പെടുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending