Connect with us

Video Stories

മലബാറിനെ ജ്വലിപ്പിച്ച യമനീ വെളിച്ചം

Published

on

 

യമനില്‍ നിന്നും പായക്കപ്പലില്‍ പുറപ്പെട്ട കച്ചവട സംഘത്തോടൊപ്പമാണ് ഹിജ്‌റ 1159 ല്‍ ശൈഖ് ജിഫ്‌രി ബിന്‍ മുഹമ്മദ് കോഴിക്കോട് കപ്പലിറങ്ങുന്നത്. മാനവിക്രമനായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ സാമൂതിരി. സാമുതിരിമാര്‍ ഇതര മതസ്ഥരോട് സ്വീകരിക്കുന്ന മാന്യമായ സമീപനത്തെക്കുറിച്ചുള്ള കേട്ടറിവാണ് ശൈഖ് ജിഫ്രിയെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത്.
വിക്രമന്‍ സാമൂതിരിയുടെ ദര്‍ബാറിലെത്തിയപ്പോള്‍ ഇവിടെ സ്ഥിര താമസമാക്കണമന്ന് ശൈഖ് ജിഫ്‌രിയോട് സാമൂതിരി അഭ്യര്‍ത്ഥിച്ചു. ചെലവിനായി സമീപ പ്രദേശമായ കല്ലായി ആനമാട് ഒരു വലിയ തെങ്ങിന്‍ തോപ്പും താമസിക്കാനായി കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാടും (ഇന്നത്തെ ജിഫ്‌രി ഹൗസ്) വിട്ടു കൊടുത്തു. ശൈഖ് ജിഫ്‌രിയെ സ്വീകരിക്കാനെത്തിയ കോഴിക്കോട് ഖാളിയുടെയും മറ്റു മത നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൈമാറ്റം.
കേരളവുമായുള്ള കച്ചവട ബന്ധത്തിന് പഴയ കാലം തൊട്ടേ പേരുകേട്ട യമനിലെ ഹളറമൗത്തിന് സമീപത്തുള്ള തരീമിലെ അല്‍ ഹാവി എന്ന ഗ്രാമത്തിലാണ് ശൈഖ് സയ്യിദ് ജിഫ്‌രി ഹിജ്‌റ 1139 ല്‍ ജനിക്കുന്നത്. പിതാവ് ശൈഖ് മുഹമ്മദ് ജിഫ്‌രി ചെറുപ്രായത്തിലെ മരണപ്പെട്ടതിനാല്‍ കച്ചവട സംഘങ്ങള്‍ക്കൊപ്പം വിവിധ ദേശങ്ങള്‍ ചുറ്റി സഞ്ചരിക്കുകയായിരുന്നു പതിവ്. ജ്യേഷ്ഠ സഹേദരനായിരുന്നു മതത്തിലെ അടിസ്ഥാന കര്‍മ്മങ്ങളെയും മറ്റു ആത്മീയ പാഠങ്ങളും പകര്‍ന്നു നല്‍കിയത്.
കോഴിക്കോട്ടെത്തിയപ്പോള്‍ സയ്യിദ് മുഹമ്മദ് ഹാമിദ് എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചതായി ചരിത്ര രേഖകളില്‍ കാണുന്നു. ഇദ്ദേഹം കൊയിലാണ്ടിക്കാരനാണ്. ശൈഖ് ജിഫ്‌രിയുടെ ആത്മീയ ഔന്നിത്യവും സിദ്ധികളും മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അതിവേഗം പ്രചരിച്ചു. ഒമ്പതാം വയസ്സ് മുതല്‍ തുടങ്ങിയ ദേശസഞ്ചാരങ്ങള്‍ ശൈഖ് ജിഫ്‌രി, മലബാറിലെത്തിയ ശേഷവും മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് അനേകം തീര്‍ത്ഥാടനം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മതാധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാനായി ഗുരു സയ്യിദ് ഹാമിദ് എന്നവരോടൊപ്പവും നാട്ടിന്‍ പുറങ്ങളിലൂടെ സഞ്ചരിക്കലും പതിവായിരുന്നു. ജാതിമത ഭേദമന്യേയാണ് ശൈഖ് ജിഫ്‌രിയുടെ കേളി പ്രചരിക്കപ്പെട്ടത്. ആത്മീയ സായൂജ്യം തേടി പോയവരില്‍ അനേകം അമുസ്‌ലിംകളും ഉണ്ടായിരുന്നു. ശൈഖ് ജിഫ്‌രി വഴി അനേകമാളുകളാണ് അക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നത്.
കോഴിക്കോട് സന്ദര്‍ശിച്ചിരുന്ന മൈസൂര്‍ രാജാവ് ഹൈദരലിയും മകന്‍ ടിപ്പു സുല്‍ത്താനും കോഴിക്കോട് മാളിയേക്കല്‍ തറവാട്ടില്‍ ചെന്ന് ശൈഖ് ജിഫ്‌രിയെ സന്ദര്‍ശിച്ചത് ചരിത്രകാന്മാര്‍ പ്രാധാന്യപൂര്‍വം അനുസ്മരിക്കുന്നുണ്ട്.
കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാട്ടിലേക്ക് ടിപ്പു സുല്‍ത്താന്‍ വരുന്നുണ്ടെന്നറിഞ്ഞ് പ്രദേശം ജനനിബിഢമായി. ആളുകള്‍ ടിപ്പുവിന്റെ വരവും കാത്ത് രാവിലെ മുതല്‍ പരിസരപ്രദേശങ്ങളില്‍ നിലയുറപ്പിച്ചു. ഉച്ചയായപ്പോള്‍ കുറച്ചു സൈനികരുടെ കുതിരകളുടെ കുളമ്പടിയൊച്ച കേട്ടു ആളുകള്‍ തിരിഞ്ഞു നോക്കി. കുറച്ചു സൈനികര്‍ മാത്രം ശൈഖ് ജിഫ്‌രിയെ കാണാന്‍ കയറി ചെല്ലുന്നതായേ അവര്‍ക്ക് തോന്നിയുള്ളു. എന്നാല്‍ പെട്ടെന്നാണ് അകത്തു നിന്ന് ശൈഖ് ജിഫ്‌രി ഇറങ്ങി വന്ന് ഒരു സൈനികനെ മാത്രം ആശ്ലേഷിച്ച് സ്വീകരിച്ചിരുത്തുന്നതായി അവര്‍ കാണുന്നത്. ആളുകള്‍ ആശ്ചര്യം പൂണ്ടു. ടിപ്പു സുല്‍ത്താന്‍ സൈനിക വേഷത്തിലെത്തിയിരിക്കുകയാണെന്ന് പിന്നെയാണവര്‍ തിരിച്ചറിഞ്ഞത്. രാജ വേഷത്തില്‍ ജിഫ് രിയെ സന്ദര്‍ശിക്കാനുള്ള മടി കാരണത്താലായിരുന്നു ടിപ്പു ഒരു സാധാരണ സൈനികന്റെ വേഷത്തിലെത്തിയത്. സൈനികര്‍ക്കിടയില്‍ നിന്ന് ശൈഖ് ജിഫ്‌രി തന്നെ തിരിച്ചറിഞ്ഞതിലുള്ള ആശ്ചര്യം ടിപ്പുവിനും അടക്കാനായില്ല. ശൈഖ് ജിഫ്‌രി ഭരണ കാര്യങ്ങള്‍ അന്വേഷിക്കുകയും ക്ഷേമം നേരുകയും ചെയ്തു. ടിപ്പുവിനും കൂടെ വന്നവര്‍ക്കും നാട്ടുകാര്‍ക്കും വിരുന്ന് സല്‍ക്കാരം നല്‍കി. ആതിഥേത്വം കൊണ്ട് ടിപ്പുവിനെയും കൂടെ വന്നവരെയും സന്തോഷിപ്പിച്ചു. ഖാദിരീ ആത്മീയ സരണിയിലെ കൈമാറ്റാവകാശമുള്ള സൂഫീ ഗുരുവായിരുന്ന ശൈഖ് ജിഫ്‌രിയോട് തന്നെ ഒരു ശിഷ്യനായി സ്വീകരിക്കണമെന്നായിരുന്നു ടിപ്പുവിന്റെ ഏക അഭ്യര്‍ത്ഥന. ദക്ഷിണയായി ഗുരുവിന് കുറ്റിച്ചിറയില്‍ ഇന്നത്തെ വലിയ ചിറയുണ്ടാക്കി കൊടുത്തെന്നും പറയപ്പെടുന്നു.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചൊരു പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു ശൈഖ് ജിഫ്‌രി. അനേകം രചനകള്‍ നടത്തി സാഹിത്യ മ്പുഷ്ടമായി അറബി ഭാഷയില്‍ തന്റെ ചിന്തകളെയും ആത്മാനുഭവങ്ങളെയും മനോഹരമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മിക്ക രചനകളും തന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ വേര്‍പാടിലുള്ള വിരഹ വേദനകളെ പകര്‍ത്തിയെഴുതാനുള്ള ശ്രമമായിരുന്നു.
കന്‍സുല്‍ ബറാഹീന്‍, അല്‍ കൗക്കബുല്‍ ദുരിയ്യ, അല്‍ കസബാത്തു വല്‍ അസ്‌റാര്‍, അല്‍ ഇര്‍ഷാദത്തുല്‍ ജിഫ്‌രി തുടങ്ങിയ രചനകള്‍ തന്റെ മറ്റൊരു ഗുരുവായ സയ്യിദ് ഹസനുബ്‌നു ഹദ്ദാദിന്റെ ഓര്‍മ്മക്കായി എഴുതിയ രചനയും ദുഃഖത്തില്‍ ചാലിച്ചതായിരുന്നു. നമസ്‌കാരത്തില്‍ ഗുരു ശിരസ്സ് വെക്കുന്ന ഭാഗം മുസല്ലയില്‍ നിന്ന് വെട്ടിയെടുത്ത് ഗുരുവിന്റെ ഓര്‍മ്മക്കായി തന്റെ മുസല്ലയില്‍ ചേര്‍ത്തായിരുന്നു ശൈഖ് ജിഫ്‌രി നമസ്‌കരിക്കാറ്.
കേരളത്തിന്റെ ഇരുള്‍മുറ്റിയ നാളുകളില്‍ മതചൈതന്യം പകര്‍ന്ന് ജീവസ്സുറ്റതാക്കാന്‍ കാലങ്ങളിലായി പുണ്യാത്മാക്കള്‍ ഇവിടേക്ക് കടന്നു വന്നിരുന്നു. ഓതിപ്പഠിച്ച താളിയോലകളേക്കാള്‍ പരിശീലിച്ചുറച്ച് കരുത്ത് കൂട്ടിയ ആത്മീയ സരണികളായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. ആ ഉന്നത പാരമ്പര്യത്തിലേക്ക് ചേര്‍ത്ത് പറയുന്ന തജല്ലിയത്തിന്റെ അവസ്ഥയിലുള്ള ശ്രേഷ്ഠരായിരുന്നു ശൈഖ് ജിഫ്‌രി. ഹിജ്‌റ 1222 ദുല്‍ ഖഅദ് 8 നായിരുന്നു ഇഹലലോകവാസം വെടിഞ്ഞത്. ഖുതുബുസ്സമാന്‍ മമ്പുറം സൈതലവി തങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാളി തുടങ്ങിയ ആത്മീയ പുരുഷന്മാരൊക്കെ അനുശോചന കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending