Video Stories
വൈന്‍ ഉപയോഗിക്കുന്നത് ദിവ്യബലിക്ക് വേണ്ടി: ആര്‍ച്ച് ബിഷപ് സൂസപാക്യം തിരുവനന്തപുരം
ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിക്കായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നതെന്നും വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണ് മാസ്സ് വൈനിന്റെ ഉപയോഗം വേണ്ടിവരുന്നതെന്നും കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ഇങ്ങനെ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ദി വൈനറി റൂള്‍സിന്റെ പരിധിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിഗൂഢ ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ക്കായി വൈന്‍ ഉല്പാദിപ്പിക്കാന് സഭക്ക് അനുമതിയുണ്ട്.
നിലവില്‍ പ്രതിവര്‍ഷം 250 ലിറ്റര്‍ വൈന്‍ ഉല്പാദിപ്പിക്കാനാണ് ലൈസന്‍സുള്ളത്. എന്നാല്‍ ഇത് 2500 ലിറ്ററായി ഉയര്‍ത്തണമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് എക്സൈസ് കമ്മീഷണര്‍ക്ക് നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലുള്ള 250 ലിറ്ററില്‍ നിന്ന് 2500 ലിറ്ററായി വൈന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണ് സംസ്ഥാന ജോയിന്റ് എക്സൈസ് കമ്മീഷണറേറ്റ് സമീപിച്ചിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുന്‍ കാലങ്ങളില്‍ ദിവ്യബലിമധ്യേ തിരുവോസ്തിയോടൊപ്പം വിശ്വാസികള്‍ക്ക് വൈന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ ദിവ്യബലിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എല്ലാവര്ക്കും തിരുവോസ്തി വൈനില്‍ മുക്കി നല്‍കാറുണ്ട്. ഇതനുസരിച്ച് ഒരാള്‍ക്ക് പരമാവധി ഒന്നോ രണ്ടോ തുള്ളി വൈന്‍ മാത്രമാണ് നല്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് ദിവ്യബലിയുടെ പൂര്‍ണതക്ക് വേണ്ടിയാണ്. ഇക്കാരണങ്ങളാലാണ് സഭയില്‍ ആരാധനക്കാനുപാതികമായി മാസ്സ് വൈനിന്റെ ഉപയോഗം കൂടാന്‍ കാരണം. തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളും കോണ്‍വെന്റുകളും ആശ്രമങ്ങളും ഉള്‍പ്പെടെയുള്ളവക്കു വേണ്ടിയാണ് വൈന്‍ ഉല്പാദന വര്‍ധനവിന് അനുമതി തേടിയത്. വൈദികരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സഭയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം അതിരൂപതക്കും നെയ്യാറ്റിന്‍കര രൂപതക്കും കീഴിലുള്ള ഇടവകകളില്‍ ക്രൈസ്തവ വിശ്വാസത്തിന് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഏപ്രില്‍ ആദ്യം നല്കിയ അപേക്ഷ നിരസിച്ചെങ്കിലും വിവരാവകാശരേഖ പ്രകാരം ഇതു കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഇപ്പോള്‍ സഭയിലെ വൈദികരുടെ എണ്ണം വര്‍ധിച്ചുവെന്നും അതുകൊണ്ടാണ് വൈന്‍ ഉല്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് രേഖകളില്‍ പറയുന്നത്. സഭയിലെ വൈദികരുടെ എണ്ണം 230 ആയിരുന്നപ്പോഴാണ് 250 ലിറ്റര്‍ വൈന്‍ ഉല്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സഭയിലെ വൈദികരുടെ എണ്ണം 408 ആയിട്ടുണ്ടെന്നാണ് അപേക്ഷയില്‍ പറയുന്നത്.
ഇതേസമയം, അപേക്ഷയിലെ കണക്കുകള്‍ തമ്മിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കമ്മീഷണര്‍ ആവശ്യം നിരസിച്ചത്. അപേക്ഷയിലെ കണക്കുകള്‍ പ്രകാരം വൈദികരുടെ എണ്ണത്തില്‍ 77 ശതമാനമാണ് വര്‍ധനവുണ്ടായതെന്നും എന്നാല്‍ വൈനിന്റെ ഉല്പാദനം 900 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എക്സൈസിന്റെ മറുപടി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala10 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

