kerala
മുട്ടുവിന്‍ വെളുപ്പിച്ച് തരാം

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏതാണെങ്കിലും ഇടത് മുന്നണിക്ക് തന്ത്രം ഒന്നെയുള്ളൂ. ആരെങ്കിലും എവിടുന്നെങ്കിലും വീണു കിട്ടിയാല്‍ ഉടനെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുക. പിന്നെ ആന, മയില്‍, ഒട്ടകം മുതല്‍ വളപൊട്ട് വരെയുള്ളവയില്‍ നിന്നും ഒരു ചിഹ്നം തപ്പിയെടുക്കുക. ഒപ്പം എന്ത് ഊച്ചാളിത്തരത്തിനും ഒപ്പും നില്ക്കുന്ന സൈബര്‍ വെട്ടുകിളികളെ കെട്ടഴിച്ചുവിട്ട് സംഭവം കൊഴുപ്പിക്കുക. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. സൈബര്‍ കടന്നലുകള്‍ക്ക് ഇപ്പോള്‍ ഓവര്‍ടൈംപണിയാണ്. മുഖ്യനെ വെളുപ്പിക്കണം. കണ്ണൂരില്‍ അഹങ്കാരം മൂത്ത് അധിക്ഷേപം ചൊരിഞ്ഞ് എ.ഡി.എമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വെളുപ്പിക്കണം. പോരാത്തതിന് ഇന്നലെ വരെ പിണറായി കാട്ടുകള്ളനാണെന്നും ഇറങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ചിഹ്നമെങ്കിലും ബാക്കിവെക്കണമെന്നൊക്കെ പറഞ്ഞിരുന്ന സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് ഛായ കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നേടത്തോളം ഊറ്റിയ ശേഷം പുറത്ത് കടന്ന അഭിനവ മാമച്ചനെ വെളുപ്പിക്കണം.
വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശരിക്കും വെട്ടിലായത് പിണറായിയും കൂട്ടരുമായിരുന്നു. ചേലക്കര സിറ്റിങ് മണ്ഡലവും സംവരണ മണ്ഡലവുമായതിനാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ളതല്ല. പക്ഷേ വയനാട്ടിലും പാലക്കാടും ചാവേറാവാന്‍ ആളെക്കിട്ടണം. വയനാട്ടില്‍ സി.പി.ഐക്കാരുടെ ടേണായതിനാല്‍ അവര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. വോട്ടെടുപ്പിന് മുമ്പേ തന്നെ ഫലവും ഉറപ്പിച്ചു. പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് പാലക്കാടാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാന്‍ പാര്‍ട്ടിയിലെ വെട്ടുകിളികളൊന്നും സമ്മതം മുളാതെ വരാല് കണക്കെ വഴുതി വഴുതി നടക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എയും മന്ത്രിയുമാകാനായി മാത്രമായാണ് ഫ്ലൈ താന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് സ്വയം വിളിച്ചു കൂവിയ ഷോമാന് പുറത്തേക്ക് വരുന്നത്. ആദ്യം ടിയാന് ബി.ജെ.പി വാതിലില്‍ ഒന്ന് മുട്ടി നോക്കി. അവിടെ സ്ഥാനാര്‍ത്ഥിയാവുന്നവരുടെ മത്സരമായതിനാല്‍ പിന്നെ കോണ്‍ഗ്രസില്‍ തന്നെ താനാണ് വലുതെന്ന് പറഞ്ഞ് കത്തൊക്കെ തയ്യാറാക്കി.
അത്ഭുതമെന്ന് പറയട്ടെ പിന്തുണക്ക് പോയിട്ട് പ്രസ്താവന ഫോട്ടോ കോപ്പിയെടുക്കാന്‍ പോലും ഒരാളെ കൂടെക്കൂട്ടാന്‍ കഴിയാതെ വന്നതോടെ പിന്നീട് ഇരവാദം ഇറക്കി പുറത്തേക്ക് വരാന്‍ ശ്രമവും തുടങ്ങി. വലയില്‍ നിന്നും വീണാല്‍ കുളത്തിലേക്കെന്ന മട്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയാവാന്‍ ആളെയും തേടി നടന് സി.പി.എം ഉടന്‍ വലവീശി. അങ്ങനെ പാലക്കാട് സി.പി.എ മ്മിന് സ്ഥാനാര്‍ത്ഥിയായി. ഇനി മൂന്നാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ്. തൃക്കാക്കരയും പൊന്നാനിയും ജോറാക്കിയവര്‍ തന്നെ ഇവിടെയും പതിവ് പോലെ ജോറാക്കും. ടിയാന് കോണ്‍ഗ്രസില്‍ വഹിച്ചിരുന്ന പദവിയാണ് ബഹുകേമം ഡിജിറ്റല്‍ വിങ് കണ്‍വീനര്‍. അര്‍ഹതയില്ലാത്ത പദ വിക്ക് ബ്യൂറോക്രാറ്റ് ആവേണ്ടവനെ ടെക്നോക്രാറ്റ് ആയി അവതരിപ്പിച്ച കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും നൈസായി കുത്തി പി. സരിന് അതിമനോഹരമായി തന്റെ മുന്‍ഗാമിയെ പോലെ തന്നെയാണ് താനെന്ന കാര്യം തെളിയിച്ചു.
മുമ്പൊരു മഹാന് പിതാവിന്റെ ക്വാട്ടയില്‍ ഇതേ സ്ഥാനത്ത് വന്നിരുന്നു. പണിയൊന്നും എടുക്കാതെ ചുമ്മാ നിന്നപ്പോള്‍ മത്സരിക്കാനൊരു മോഹം അങ്ങനെ ക രണം മറിഞ്ഞ് ചാണകത്തില്‍ വീണു. പിന്നീട് പറയുന്നതത്രയും കോമഡിയായിരുന്നു. സാക്ഷാല്‍ മുണ്ടുടുക്കാത്ത മോദിജി ഇന്ത്യയെ 125 വര്‍ഷം കൊണ്ട് വികസിപ്പിക്കുമെന്നൊക്കെ വെച്ചു കാച്ചി. ഇതുപോലെ തന്നെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും സഖാവോ സംഘാവോ ഒക്കെ ആവാന്‍ വേണ്ടി പുറപ്പെട്ട സരിന്റേയും രീതി. പാര്‍ട്ടിക്കായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അടിയും ഇടിയും തൊഴിയുമൊക്കെ കൊണ്ട് പാര്‍ട്ടി സഖാക്കള്‍ ഇന്നലെ വരെ പച്ചത്തെറിയായിരുന്നു സരിനെ വിളിച്ചിരുന്നതെങ്കില്‍ ഇനി വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെ വെളുപ്പിച്ചെടുത്ത പോലെ എണ്ണതേച്ച് മിനുക്കുന്ന ഗതികേടിലാണ്.
സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ രണ്ടുണ്ട് സി.പി.എമ്മിന് ഗുണം. തൃശൂരില്‍ തുടങ്ങിവെച്ച ബി.ജെ.പി-സി.പി.എം ഡില് അങ്ങു വളര്‍ത്താമെന്നതാണ് അതിലൊന്ന്. മൂന്നാം സ്ഥാനത്തിനായി തങ്ങളുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ അതും ആന, മയില്‍, ഒട്ടകം ചിഹ്നത്തില്‍ കൂടിയാവുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വോട്ടുകള്‍ താമരയിലേക്ക് പോകും. അങ്ങനെ മുണ്ടുടുത്ത മോദിയും മുണ്ടുടുക്കാത്ത മോദിയും തമ്മിലുള്ള ഡില് സുദൃഢമാവുകയും ചെയ്യും. അതിനായി ഇപ്പോള്‍ തന്നെ അണിയറയില്‍ നിക്കം പല രൂപത്തില്‍ ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്യശൂര്‍ പൂരം അലങ്കോലമാക്കിയാണ് ബി.ജെ.പിയെ വെളുപ്പിച്ചെടുത്തതെങ്കില്‍ ഇപ്പോള്‍ പാലാക്കാടിനായി ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി-സി.പി.എം ഡില് ഉള്ളതിനാല്‍ തന്നെ സരിന് ഇനി എന്തു തരം സഖാവായാലും പാര്‍ട്ടി ചിഹ്നം കൊടുക്കാനാവില്ല. ഇതാകുമ്പോള്‍ തോറ്റാലും തോല്‍വി സ്ഥാനാര്‍ത്ഥിയുടെ പിടലിയില്‍ കിടക്കും സഖാക്കള്‍ സേഫ്. മുഖ്യനും ബി.ജെ.പിയും ഹാപ്പി.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
kerala
വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം
ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.
നാളെ മുതലുള്ള മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു