Connect with us

Video Stories

സെമിയിലെത്താന്‍ കോലി, വിടില്ലെന്ന് മാത്യൂസ്‌

Published

on

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ പുറത്തെടുത്തത് പോലെ മികച്ച കളി ഇന്ന് ശ്രീലങ്കയ്ക്ക് എതിരേയും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാത് കോലി. ഞായറാഴ്ച ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിനാണ് പാകിസ്താനെ തകര്‍ത്തത്.
നായകനും പരിശീലകനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇന്ത്യ വന്‍ വിജയം നേടിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ സമാന രീതിയിലുള്ള വിജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാകിസ്താനെ തോല്‍പ്പിച്ചതിലൂടെ കിട്ടിയ ആവേശം ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യയെ സുരക്ഷിതമാക്കും എന്ന വിശ്വാസത്തിലാണ് കോലി. ഈ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നിര്‍ണ്ണായകമാണെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളി തുടങ്ങിയിട്ടുള്ള ഏതാനും ചെറുപ്പക്കാര്‍ കരുത്താര്‍ജ്ജിച്ച് വരുന്നത് ശുഭസൂചകമാണെന്നും കോലി പറയുന്നു. ഉടനീളം കളിച്ചരീതിയും കാട്ടിയ ആത്മവിശ്വാസവും നായകന്‍ എന്ന നിലയില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നു. ടോസ് നഷ്ടമായിട്ടും സമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ കളിക്കാര്‍ സജ്ജമായി. പന്തുകൊണ്ട് നന്നായി തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക നല്ല തുടക്കം നല്‍കി. 136 റണ്‍സ് അടിച്ച് ഓപ്പണര്‍മാരായ ശിഖര്‍ധവാനും രോഹിത് ശര്‍മ്മയും തുടങ്ങിവെച്ച മികവ് 53 റണ്‍സ് എടുത്ത യുവിയും 68 ല്‍ 81 റണ്‍സടിച്ച കോലിയും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. ഇതേ ബാറ്റിങ് മികവ് ശ്രീലങ്കയ്‌ക്കെതിരേയും കാട്ടാനും സെമിഫൈനല്‍ ഉറപ്പിക്കാനുമാണ് കോലിപ്പട ഇന്ന് ഇറങ്ങുക. അതേ സമയം ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തോറ്റ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. കുറഞ്ഞ ഓവര്‍ റേറ്റിനെ തുടര്‍ന്ന ഐസിസി നടപടിയെടുത്തതിനാല്‍ ലങ്കന്‍ നായകന്‍ ഉപുല്‍ തരംഗയെ രണ്ടു കളിയില്‍ നിന്നും നിരോധിച്ചിരിക്കുയാണ്. പകരം ഏയ്ഞ്ചലോ മാത്യൂസായിരിക്കും നായകന്റെ തൊപ്പി അണിയുക.
ഫിറ്റ്‌നസ് പ്രശ്‌നത്തെ തുടര്‍ന്ന് ആദ്യ മത്സരം മാത്യൂസ് കളിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലും മാത്യൂസിന് പന്തെറിയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മല്‍സരം ലങ്കക്ക് നിര്‍മായകമാണെന്നും അതിനാല്‍ വിജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ കാല്‍മുട്ടിന് പരിക്കേറ്റ മുതിര്‍ന്ന ബാറ്റ്‌സ്മാന്‍ ചമേര കപുഗുഡേര ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. ലങ്ക പുറത്താവുകയും ചെയ്യും. ഈ മല്‍സരത്തിനും മഴയുടെ ഭീഷണിയുണ്ട്. മല്‍സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഉച്ചതിരിഞ്ഞ് 2-50 മുതല്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending